Showing posts with label Popular. Show all posts
Showing posts with label Popular. Show all posts

Wednesday, August 17, 2011

ഗാന്ധിവധം - ജസ്റ്റിസ് കെ റ്റി തോമസ് പറഞ്ഞത്


അങ്ങേയറ്റം ഭക്ത്യാദരങ്ങളോടെ നടത്തപ്പെടുന്ന ഗുരുപൂജാ ഉത്സവത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എന്നെ ക്ഷണിച്ചത് യഥാര്‍ത്ഥ ആദരവും ബഹുമതിയുമായി കണക്കാക്കുന്നു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് എന്റെ പേരില്‍ നിന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ അതില്‍ ജനിക്കുകയും ആ മതം ആചരിക്കുക യും ചെയ്തു. ഞാന്‍ പള്ളിയില്‍ പോ വുന്ന ഒരു കൃസ്ത്യാനിയാണ്. പക്ഷേ, രാഷ്ട്രീയ സ്വയംസേവകസംഘത്തെ ക്കുറിച്ച് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ മെച്ചമാണ്. 

1979ല്‍ കോഴിക്കോട്ട് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനായ കാലത്താണ് ഈ രാജ്യത്തെ അച്ചടക്കമുള്ള ഈ സംഘടനയോട് ആദരവുണ്ടായത്. ശ്രീ എ.ആര്‍. ശ്രീനിവാസന്‍ ആയിരുന്നു അന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ്. അദ്ദേഹത്തിന്റെ സത്യസന്ധത നൂറുശതമാനമായിരുന്നു, ആത്മാര്‍ത്ഥത സുതാര്യമായിരുന്നു, പാണ്ഡിത്യം സമാനതകളില്ലാത്തതായിരുന്നു, രാജ്യത്തോടുള്ള പ്രതിബദ്ധത ചോദ്യംചെയ്യാനാവാത്തതായിരുന്നു എന്നത് അദ്ദേഹത്തെ അറിയുന്ന ആരും സമ്മതിക്കു ന്ന കാര്യമാണ്. സര്‍വ്വോപരി, ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ അച്ചടക്കവും പ്രശംസനീയമാണ്. അദ്ദേ ഹം വിരമിച്ചപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഉടന്‍തന്നെ, ശ്രീ. എ.ആര്‍. ശ്രീനിവാസന്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിലെ അംഗമായി മാറി. ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാറുണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തെക്കുറിച്ചു പുറത്തുള്ള തല്‍പര വ്യക്തികള്‍ പ്രചരിപ്പിച്ച കരിവാരിത്തേക്കുന്ന പല പ്രചാരണങ്ങളും ദൂരീകരിക്കുന്നതിന് ആ സന്ദര്‍ഭം എനിയ്ക്ക് അവസരം നല്‍കി. അത്തരം തെറ്റിദ്ധാരണകള്‍ എന്റെ മനസ്സില്‍നിന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഈ സംഘടനയുടെ യഥാര്‍ത്ഥ ആരാധകനായിത്തീര്‍ന്നു. 

വസ്തുനിഷ്ഠമായാണ് ഞാന്‍ കാര്യങ്ങള്‍ പരിഗണിയ്ക്കുന്നത്. മുന്‍വിധി മനുഷ്യന്റെ ഒരു ദൌര്‍ബ്ബല്യമാണ്. വസ്തുനിഷ്ഠമല്ലാതെ മനുഷ്യന്‍ ഒരു കാര്യം സ്വീകരിക്കാറില്ല. ആര്‍.എസ്.എസ്. ആണ് മഹാത്മാഗാന്ധിയുടെ വധത്തിന് ഉത്തരവാദികള്‍ എന്ന നേരത്തെയുള്ള കരിവാരിത്തേയ്ക്കുന്ന പ്രചാരണം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ നീതിക്കു നിരക്കാത്തതും ക്രൂരവുമാണെന്നു കാണാം. ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. കൊലപാതകി ഒരുകാലത്ത് യദൃച്ഛയാ സംഘടനയിലെ അംഗമായിരുന്നു എന്നത് രാഷ്ട്രപിതാവിന്റെ വധത്തിന് അച്ചടക്കമുള്ള സംഘടനയെ ഉത്തരവാദിയാക്കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍, ഇന്ത്യയിലെ മുഴുവന്‍ സിക്ക് സമുദായവും ഇന്ദിരാഗാന്ധിയുടെ കൊലയ്ക്ക് ഉത്തരവാദിയാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? ഒരു റോമന്‍ ന്യായാധിപന്റെ ഉത്തരവനുസരിച്ച് റോമന്‍ സൈനികരാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് എന്ന കാരണത്താല്‍ മാത്രം അന്നത്തെ മുഴുവന്‍ റോമക്കാരും ചേര്‍ന്നാണ് യേശുക്രിസ്തുവിനെ കൊന്നതെന്ന് പറയാനാവുമോ?ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോള്‍ വസ്തുനിഷ്ഠത നിശ്ചയമായും ഉണ്ടാവണം. അതിനാല്‍, മഹാത്മാഗാന്ധി വധക്കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായം ഞാന്‍ എടുത്തു വായിക്കുകയും പഞ്ചാബ് ഹൈക്കോടതിയിലെ പ ണ്ഡിതനായ ആ ജഡ്ജി, രാഷ്ട്രീയ സ്വയംസേവകസംഘത്തിന് മഹാത്മാഗാന്ധിവധവുമായി ബന്ധപ്പെടുത്തുന്ന യാതൊന്നുമില്ല എന്നതിനാല്‍ പരിപൂര്‍ണ്ണമായി കുറ്റവിമുക്തമാക്കിയതായി കണ്ടെത്തുകയും ചെയ്തു. ഈ അപവാദപ്രചാരണം ഈ രാജ്യത്ത് തീര്‍ച്ചയായും അവസാനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ആരുടെ ഭാഗത്തുനിന്നായാലും അത് അന്യായമായിരിക്കും.ഈ സമീപനത്തോടെ, ഈ സംഘടനയെ അകലെ നിന്ന് നോക്കിക്കണ്ടിട്ടുണ്ട്. 

ഇന്നത്തെ നമ്മുടെ ബഹുമാന്യ മുഖ്യാതിഥിയുടെ മുന്‍ഗാമിയോടൊത്ത് ഒരിയ്ക്കല്‍ ഞാന്‍ യാത്രചെയ്യാന്‍ ഇടയായി. തീവണ്ടിയാത്രയില്‍ ചെന്നൈയില്‍ നിന്ന് എന്റെ വീടുള്ള നഗരം വരെ ശ്രീ. സുദര്‍ശന്‍ജിയും ഞാനും ഒപ്പമുണ്ടായി. ആ സമയത്ത് പല വിഷയങ്ങളും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്ര ഉല്‍കൃഷ്ടമാണെന്നും എത്ര ലളിതജീവിതമാണദ്ദേഹം നയിക്കുന്നതെന്നും അറിയുമ്പോള്‍ അത്ഭുതമുളവാകും. ഈ സം ഘടനയിലെ അംഗങ്ങളുടെ സവിശേഷമുദ്രയാണിതെന്ന് ഞാന്‍ മനസ്സിലാക്കി. ലളിതജീവിതവും ഉന്നതചിന്തയും. അതിനുശേഷം ഓരോ ക്രി സ്തുമസിനും ബൈബിള്‍വചനങ്ങളും ഗീതാസൂക്തങ്ങളും ആലേഖനം ചെ യ്ത ക്രിസ്തുമസ് കാര്‍ഡുകള്‍ പതിവായി അദ്ദേഹം എനിയ്ക്ക് അയച്ചുതരുന്ന കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പതിവായി അദ്ദേഹത്തിനും കാര്‍ഡ് അയക്കാറുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, ഈ സംഘടനയെക്കുറിച്ച് കൂടുതല്‍ കൂടുതലായി പഠിക്കാന്‍ അത് അവസരം നല്‍കി. ഈ സംഘടനയെക്കുറിച്ച് എന്റെ ജീവിതത്തില്‍ നന്നായി പരീക്ഷിക്കാനുള്ള സന്ദര്‍ഭമുണ്ടായത് (ഏറിയപങ്കും) ഇന്ദിരാഗാന്ധി ഭരണഘടന റദ്ദാക്കി മുഴുവന്‍ രാജ്യത്തേയും തന്റെ ഏ കാധിപത്യത്തിന്റെ ചമ്മട്ടിക്കു മുമ്പില്‍ സ്തംഭിപ്പിച്ച അടിയന്തരാവസ്ഥാ വേളയിലായിരുന്നു. അക്കാലത്ത് നിര്‍ഭയമായി ഒളിവില്‍ പ്രവര്‍ത്തിച്ച ഒരേയൊരു രാഷ്ട്രീയേതര സംഘടന രാഷ്ട്രീയ സ്വയംസേവകസംഘമായിരുന്നു. തല്‍ഫലമായി ഏകാധിപതിയുടെ കരാളഹസ്തത്തില്‍ നിന്നും ഭാരതമെന്ന ഈ രാജ്യത്തെ വിമോചി പ്പിക്കാന്‍ കഴിഞ്ഞു. നമ്മുടെ നേതാക്കന്മാര്‍ ഈ രാജ്യത്തിനായി നേടിത്തന്ന, ഈ രാജ്യത്തിന്റെ മൌലികാവകാശങ്ങളെ വീണ്ടെടുക്കുന്നതിന് നിരവധി പേരുടെ ജീവിതങ്ങളും ജീവിതസുഖങ്ങളും ഹോമിച്ച ഈ സംഘടനയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. 

വോട്ടുബാങ്കുകള്‍ക്കുവേണ്ടി രാഷ്ട്രത്തിന്റെ സുരക്ഷ പലനിലയ്ക്കും വിട്ടുവീഴ്ച ചെയ്തു കാണുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഭരണഘടനയുടെ 19-ാം വകുപ്പ് ഇന്ത്യന്‍ ജനതയ്ക്ക് സ്വാ തന്ത്യ്രങ്ങളുടെ ഒരു പട്ടികതന്നെയാണ് നല്‍കിയിരിക്കുന്നത്. അത്തരം ഓരോ സ്വാതന്ത്യ്രവും ഒരു കാര്യത്തോട് പരിമിതപ്പെടുത്തിയിരിക്കുന്നു. അത് ഈ രാജ്യത്തിന്റെ സുരക്ഷയാണ്. നമുക്ക് രാജ്യത്ത് ജീവിക്കണം എന്നതിനാല്‍ പ്രഥമപരിഗണന രാജ്യത്തിന്റെ സുര ക്ഷക്കായിരിക്കണം നല്‍കപ്പെടേണ്ടത് എന്ന കാര്യത്തില്‍ ഭരണഘടനാനിര്‍മ്മാതാക്കള്‍ക്ക് അങ്ങേയറ്റം നിര്‍ബന്ധമുണ്ടായിരുന്നു. ഭരണകൂട സംബന്ധമായും രാജനൈതികമായും ഉള്ള പല ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ഇടപെടേണ്ടി വന്നപ്പോള്‍ അവിടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വോട്ടുബാങ്കിനേക്കാള്‍ കുറഞ്ഞ പ്രാധാന്യമാണ് നല്‍കപ്പെടുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അസ്വസ്ഥനായി. രാജ്യം ഏകകണ്ഠമായും ഏകരൂപകമായും ഉറച്ച ശബ്ദത്തോടെ പതറാതെ അത്തരമൊരു നയം പിന്തുടരുന്നത് നാം വെച്ചുപൊറുപ്പിക്കില്ല എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. 

രാഷ്ട്രീയ സ്വയംസേവകസംഘം ന്യൂനപക്ഷത്തിനെതിരാണ് എന്നത് അടിസ്ഥാനരഹിതമായ ഒരു പ്രചാരവേലയാണ്. അതിരിയ്ക്കട്ടെ, എന്താണ് ന്യൂനപക്ഷം എന്നാല്‍? ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, രാഷ്ട്രീയ സ്വയംസേവകസംഘത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഏതു മതത്തില്‍ പെ ട്ട ആളായാലും ശരി നിങ്ങ ള്‍ പൂര്‍ണ്ണ രാജ്യസ്നേഹി ആകുകയെന്നതാണ്.നിങ്ങളുടെ വിശ്വാസം വിഷയമല്ല. നിങ്ങള്‍ പിന്തുടരുന്ന മതവിശ്വാസം ഏതായിരുന്നാലും നിങ്ങള്‍ക്ക് ഏതെങ്കിലും വിദേശക്കൂറുകള്‍ പാടില്ല. എന്റെ മതമാണ് നിന്റെ മതത്തേക്കാള്‍ മികച്ചത് എന്നും അതിനാല്‍ നിന്റെ മതം ഉപേക്ഷിച്ച് എന്റെ മതത്തില്‍ ചേരുക എന്ന് പറയാനും ആര്‍ക്കും അവകാശമില്ലെന്ന് ഞാനറിയുന്നു. തന്റെ മതത്തിന്റെ മൌലികകാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. സ്വന്തം മതത്തെക്കുറിച്ചുള്ള ഒരാളുടെ അടിസ്ഥാന കാഴ്ചപ്പാട് ഇതരമതം തന്റേതുപോലെ അതിപ്രധാനമാണെന്ന് മാത്രമല്ല മതബാഹുല്യം ചിലപ്പോള്‍ - എല്ലാ മതങ്ങള്‍ക്കും ചില ദൌര്‍ബല്യങ്ങള്‍ ഉള്ള സ്ഥിതിക്ക് - മനുഷ്യരാശിക്ക് ഈശ്വര ന്റെ വരദാനമാണെന്നും ആയിരിക്കണം. 

ഒരു മതത്തിന്റെ ദൌര്‍ബല്യങ്ങള്‍ നികത്താന്‍ മറ്റൊരു മതത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു. ബഹുസംസ്കാരം രൂപപ്പെടുത്തിയ രാജ്യമാണി ത്; ഇവിടെ വിശ്വാസം അപ്രധാനമാണ്; പകരം നിങ്ങളുടെ കൂറും കടപ്പാടും ദേശഭക്തിയുമാണ് പ്രധാനം.ന്യൂനപക്ഷത്തെ സംബന്ധിച്ച് എനിക്കുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് ഞാന്‍ പല വേദികളിലും തുറന്നു പറഞ്ഞതിന്റെ പേരില്‍ പുഷ്പവൃഷ്ടിക്കു പകരം കല്ലേറാണ് എനിക്കേല്‍ക്കേണ്ടി വന്നത്. ആരാണ് ഈ രാജ്യത്ത് ന്യൂനപക്ഷം? പരാധീനതകള്‍ ഉള്ള ആളുകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ പെടുന്നത്. ഭരണഘടനയുടെ 29-ാം വകുപ്പനുസരിച്ച് ഭാരതത്തിലെ ഏതൊരുവിഭാഗവും ന്യൂനപക്ഷമാകാം. അതിനടിസ്ഥാനം സംസ്കാരം, ലിപി, ഭാഷ തുടങ്ങിയവയാണ്. എണ്ണത്തില്‍ കുറവായതിനാല്‍ എന്തെങ്കിലും തരത്തിലുള്ള ന്യൂനത അനുഭവിക്കുന്ന ഏതു വിഭാഗവും ന്യൂനപക്ഷമാണ്. 30-ാം വകുപ്പ് അംഗീകരിച്ചിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷം ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയുള്ളതാണ്. മൃഗീയഭൂരിപക്ഷത്തിന്റെ കടുത്ത നിയന്ത്രണമില്ലാതെ അവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനാണത്. 29-ാം വകുപ്പ് വായിക്കുന്ന ഒരാള്‍ക്ക് ന്യൂനപക്ഷമെന്നത് മതത്തിന്റെയോ വിശ്വാസത്തിന്റേയോ അടിസ്ഥാനത്തിലല്ല എന്ന് ഒരു ഭരണഘടനാ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് എനിയ്ക്ക് പറയാന്‍ കഴിയും. 30-ാം വകുപ്പിലെത്തുമ്പോഴാകട്ടെ മതം എന്നുദ്ദേശിക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ്.


ടി.എം.എ.പൈ കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സുപ്രീംകോടതിയുടെ പതിനൊന്നംഗ ബഞ്ചില്‍ ഒരംഗമായിരുന്നു ഞാന്‍ ആദ്യം. 30-ാം വകുപ്പില്‍ പറയുന്ന വിദ്യാഭ്യാസം മതേതരവിദ്യാഭ്യാസം മാത്രമാണ്; തൊഴിലധിഷ്ഠിത വിദ്യാഭ്യാസമല്ല എന്നാണ് അന്ന് ഭൂരിപക്ഷം ജഡ്ജിമാരിലും രൂപപ്പെട്ടുവന്ന വീക്ഷണം. ഇക്കാര്യം ഞങ്ങള്‍ മഹാനായ അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്റെ മുമ്പില്‍ വെച്ചപ്പോള്‍ അദ്ദേഹം കുപിതനായി. വളരെ മുമ്പുതന്നെ അടഞ്ഞുപോയ ഒരു വിഷയമാണിതെന്നും മതേതരവിദ്യാഭ്യാസമുണ്ടാകുന്നതിന് എത്രയോ മുമ്പുതന്നെ വിദ്യാഭ്യാസമെന്നത് എല്ലാം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഞങ്ങളുടെ ബഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനോ വിധി പറയാനോ സാധിച്ചില്ല. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, അതായത് ഞാന്‍ വിരമിച്ചശേഷം ഒരു പതിനൊന്നംഗ ബഞ്ച് രൂ പീകരിക്കുകയും അവിടെയും നരിമാന്‍ തന്റെ വാദം ഉന്നയിക്കുകയും ഒടുവില്‍ 30-ാം വകുപ്പനുസരിച്ച് വിദ്യാഭ്യാസമെന്നാല്‍ എല്ലാതലത്തിലും പെട്ടതാണെന്ന് അംഗീകരിക്കുന്ന വിധി ഉണ്ടാകുകയും ചെയ്തു. 

മറ്റൊരു ഉദ്ദേശ്യത്തിനാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. വിദ്യാഭ്യാസത്തിന് സമഗ്രമായ അര്‍ഥമെന്ന ഈ ആശയത്തിന്റെ വക്താവായ മഹാനായ അഭിഭാഷകന്‍ ഒരു ആത്മകഥയെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം കുറ്റ സമ്മതം നടത്തുന്നത് ഇങ്ങനെയാണ്: "വിദ്യാഭ്യാസം സംബന്ധിച്ച് അത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ ഇന്ന് വളരെയേറെ ഖേദിക്കുന്നു . ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, സുപ്രീംകോടതി സ്വീകരിച്ച ഈ നിലപാട് മാര്‍ ഗ്ഗദര്‍ശകമായ ഒന്നായി ഈ രാജ്യത്ത് സ്വീകരിക്കപ്പെട്ടതാണ് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ എല്ലാ വന്‍വിപത്തുകള്‍ക്കും കാരണം. ചില ആദരണീയ വേദികളില്‍ ഇതു ഉന്നയിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. 30-ാം വകുപ്പു സംബന്ധിച്ചുള്ള വാദത്തിന്റെ മാര്‍ഗ്ഗദര്‍ശകനായിരുന്ന ആ പ്രമുഖ അഭിഭാഷകന്റെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പോലും ഈ വകുപ്പു മതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെട്ടതാണ്. ആ രംഗത്തു മാത്രമാണ് മതത്തിനു ന്യൂനപക്ഷത്തെക്കുറിച്ച് എന്തെങ്കിലും പറയാനുള്ളത്. മറിച്ചാവട്ടെ, ഭാരതത്തെ പോലുള്ള ഒരു വലിയ രാജ്യത്ത്, ന്യൂനപക്ഷത്തിന് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനില്ല. ആര്‍ക്കും വിശ്വാസം മാറാം. തമിഴ്നാട്ടില്‍ ഒരു പളനിയപ്പ ഗൌണ്ടര്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചപ്പോള്‍ ഇതാണ് സംഭവിച്ചത്. പുതിയ ചില നിയമനിര്‍മ്മാണം നടന്നപ്പോള്‍ തനിക്കു ഗുണമുണ്ടാകുമെന്ന് കണ്ടപ്പോള്‍ അദ്ദേ ഹം മതംമാറി ദൈവസഹായമാവുകയും ഇപ്പോഴും മെഡിക്കല്‍ കോളേജ് കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇതുപോലെ ആര്‍ക്കും മതം മാറാം. 

വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ നിയമം ഉണ്ടാക്കുന്നത്. ഒരു മതേതരരാഷ്ട്രത്തില്‍ നമ്മുടേതുപോലുള്ള ഒരു മതേതര റിപ്പബ്ളിക്കില്‍ മതമായിരിക്കരുത് നിങ്ങളുടെ വ്യക്തിത്വം; മറിച്ച് ഭാരതീയനെന്നതായിരിക്കണം.രാഷ്ട്രപതിയായിരിക്കെ സക്കീര്‍ഹുസൈന്‍ ചുരുക്കിപ്പറഞ്ഞതിതാണ്. അദ്ദേഹത്തെ പത്രപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണാ യി അഭിനന്ദിച്ചു. സക്കീര്‍ ഹുസൈന്‍ മഹാനായ പണ്ഡിതനാണ്. അദ്ദേഹം വൈസ്ചാന്‍സലറുമാണ്. അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ടി.വി.ആര്‍. ഷേണായി പറഞ്ഞു: 'രാഷ്ട്രപതിജി, ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. കാരണം ഇതു ഭാരതത്തിലെ മതേതരത്വത്തിന്റെ വിജയമാണ്. ഏതു വഴിയ്ക്കാണു അതു മതേതരത്വത്തിന്റെ വിജയമാകുന്നതെന്ന് സക്കീര്‍ഹുസൈന്‍ ചോദിച്ചു. മുസ്ളീം ഭാരതത്തിന്റെ രാഷ്ട്രപതിയാകുന്നത് മതേതരത്വത്തിന്റെ മഹത്തായ വിജയമാണെന്ന് ഷേണായി പറഞ്ഞു. സക്കീര്‍ഹുസൈന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. 'എന്താണ് രാ ഷ്ട്രപതിജി അങ്ങ് എന്നെ നോക്കി ചിരിക്കുന്നത്? എന്ന് ഷേണായി ചോദിച്ചു. 'ഷേണായ് മതേതരത്വത്തെക്കുറിച്ചുള്ള നിങ്ങളു ടെ സങ്കല്‍പത്തെക്കുറിച്ചോര്‍ത്ത് ചിരിച്ചതാണ് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത വാ ക്യം അടിവരയിടേണ്ടതാണ്. "നിങ്ങള്‍ ക്ക് എന്റെ മതമേതാണെന്ന് അറിഞ്ഞു കൂടാത്ത ദിവസം വരുമ്പോഴേ ഭാരതത്തില്‍ മതേതരത്വം ഫലപ്രാപ്തിയിലെത്തൂ “


സുഹൃത്തുക്കളേ, എനിക്കു പറയാനുള്ളതിതാണ്: ഈ രാജ്യത്ത് മതേതരത്വത്തിന് മതവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് എന്റെ മതമേതെന്നറിയില്ല എന്നതുപോലെ ഞാന്‍ നിങ്ങളുടെ മതത്തെക്കുറിച്ചും ചിന്തിക്കുന്നില്ല. അതു നിങ്ങളുടെ മതമാണ്. ആ വിശ്വാസം നിങ്ങള്‍ എങ്ങനെ ആര്‍ജ്ജിച്ചുവെന്നതോ വികസിപ്പിച്ചുവെന്നതോ ഉള്ളത് നിങ്ങളുടെ സ്വകാര്യം. ചെന്നൈയില്‍ നിന്നും കോട്ടയത്തേയ്ക്ക് സുദര്‍ശന്‍ ജിയോടൊപ്പം യാത്ര ചെയ്തപ്പോഴാണ് ഞാന്‍ ഇക്കാര്യം പഠിച്ചത്. അദ്ദേഹം എന്നോടു പറഞ്ഞു: "സാര്‍, താങ്കള്‍ ഒരു ഉദാരമതിയായ ക്രിസ്ത്യാനിയാണ് ; "എങ്ങനെയാണ് ഞാന്‍ ഉദാരമതിയായ ക്രിസ്ത്യാനിയാണെന്നു മനസ്സിലായത്? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. "അതുവേറെ വി ഷയം. ഞങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നത് ഒരു കാര്യം മാത്രമാണ്, നിങ്ങളുടെ വിശ്വാസം എന്തായാലും ശരി നിങ്ങളുടെ പ്രഥമ കടപ്പാട് ഈ രാഷ്ട്രത്തോടായിരിക്കണം; ഈ രാജ്യത്തോടായിരിക്കണം. ഇക്കാര്യത്തില്‍ എനിക്കദ്ദേഹത്തോട് ആദരവ് തോന്നി. ഞാന്‍ ഈ സംഘടനയെ വളരെയേറെ ആദരിക്കുന്നു.

എവിടെയും നിങ്ങള്‍ പ്രകടിപ്പിക്കുന്ന അച്ചടക്കം - ഇവിടെയും ധ്വജത്തിനു പുഷ്പമര്‍പ്പിക്കുന്ന രീതിയും മറ്റും- കാണുമ്പോള്‍ അതാണ് നിങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രകടനത്തിനുമുള്ള പ്രേരണയെന്ന മതിപ്പാണ് എന്നിലുണ്ടാകുന്നത്. അച്ചടക്കം ഒരു രാഷ്ട്രത്തിന് അത്യാവശ്യമാണ്. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കുള്ള അടിത്തറ അച്ചടക്കമാണ്. വളരുന്ന ഏതു രാജ്യത്തും ആ രാജ്യത്തെ പൌരന്മാരില്‍ അച്ചടക്കം അടിയുറച്ചു നില്‍ക്കുന്നതായി കാണാം. ഇക്കാര്യത്തില്‍ രാഷ്ട്രീയസ്വയംസേവകസംഘം എനിക്കും മാതൃകയാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു വളരെ നന്ദി. 

(കടപ്പാട് - കേസരി വാരിക )

Friday, August 12, 2011

കാസര്‍ഗോഡ് സംഭവം - ലീഗോ അതോ ?

2006 ലെ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നെന്നു തോന്നുന്നു . അന്ന്  ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് താമസിച്ചിരുന്നത് . ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ വരുന്നതിനോടനുബന്ധിച്ച്  വന്‍ പ്രചരണങ്ങളൊക്കെയുണ്ടായിരുന്നു . പുലിക്കുട്ടി വരുന്നു എന്നൊക്കെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടിരുന്നത് . കുഞ്ഞാലിക്കുട്ടി വന്ന ദിവസം കണ്ണൂരില്‍ വന്‍ അക്രമങ്ങള്‍ നടന്നു . അന്ന് കേട്ട ഒരു വാര്‍ത്തയനുസരിച്ച്  അതിനു കളമൊരുക്കിയത് ലീഗ് റാലിയില്‍ നുഴഞ്ഞു കയറിയ (  അതില്‍ തന്നെ ഉണ്ടായിരുന്ന ) മറ്റു ചിലരായിരുന്നുവെന്നാണ് .

ദേശാഭിമാനി ഓഫ്ഫീസിന്റെയടുത്ത് റാലി എത്തിയപ്പോള്‍ ഒരു വാഹനം റോഡില്‍ ബ്രേക്ക്ഡൌണായെന്ന രീതിയില്‍  കിടക്കുകയും അങ്ങനെ റാലി അല്പനേരം ബ്ലോക്കാകുകയും ചെയ്തു .( തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സി പി എം സംഘട്ടനം നടക്കുന്ന സമയമാണ് ). സി പി എം തളിപ്പറമ്പിലെ പള്ളി ആക്രമിച്ചെന്നൊരു റൂമര്‍ അവിടെ പരക്കുന്നു . അതില്‍ പ്രകോപിതരായി  ലീഗ് റാലിയിലുള്ളവര്‍ ദേശാഭിമാനി ഓഫീസ് ആക്രമിക്കുന്നു . ചുരുക്കത്തില്‍ ലീഗും സി പി എമ്മും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് ഈ സംഭവം വഴിമാറുന്നു .

അല്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിനു പുറത്ത് റോഡില്‍ നിരവധി സി പി എം പ്രവര്‍ത്തകര്‍ ഒരുമിച്ചു . അത്യാവശ്യം സധന സാമഗ്രികളും കയ്യിലുണ്ട് . ആ റോഡ് വഴിയാണ് ലീഗ് പരിപാടിയില്‍ പങ്കെടുത്ത നിരവധി വാഹനങ്ങള്‍ക്ക് തിരിച്ചു പോകേണ്ടത് .  അത് വഴിപോയ ഒറ്റ ബസ്സിനേയും അവര്‍ കല്ലെറിയാതെ വിട്ടില്ല ( രാത്രി ഏറെ വൈകിയാണ് സംഭവം - ലൈന്‍ ബസ്സുകളൊന്നും നിരത്തിലില്ല ) .

കാസര്‍ഗോഡ് സംഭവവും ഈയൊരു കാഴ്ചപ്പാടില്‍ വേണം കാണാന്‍ . അവിടെയും ഏകദേശം ഇതുപോലെതന്നെയായിരുന്നു കാര്യങ്ങള്‍ നടന്നത് . ലീഗിന്റെ ഉന്നത നേതാക്കള്‍ വന്ന ഒരു റാലിയില്‍ നിന്നും അങ്ങനെയൊരു പ്രതികരണം സാധാരണ ഉണ്ടാകാന്‍ സാധ്യതയില്ല . അന്നത്തെ പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സംഘം ആള്‍ക്കാരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കാണുന്നത് . ഇപ്പോള്‍ പുറത്തുവന്ന മൊഴികളിലും അങ്ങനെയൊരു പരാമര്‍ശമുണ്ടെന്നു തോന്നുന്നു .

 പോപ്പുലര്‍ ഫ്രന്‍ഡിന്റെ പഴയ രൂപമാ‍യ എന്‍ ഡി എഫ്  പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയിലും പ്രവര്‍ത്തിച്ചിരുന്നു . പകല്‍ ഡി വൈ എഫ് ഐ - രാത്രിയില്‍ എന്‍ ഡി എഫ് . പല പാര്‍ട്ടിക്കമ്മറ്റികളിലും ഈ വിഷയം ചര്‍ച്ചയായിട്ടുള്ളതുമാണ് . എങ്കിലും പൊതുശത്രുവിനെ നേരിടാനുള്ള വ്യഗ്രതയില്‍ ( അതോടൊപ്പം മുസ്ലിം ലീഗെന്ന രാഷ്ട്രീയ എതിരാളികളെ തളര്‍ത്താന്‍ ) അറിഞ്ഞും അറിയാതെയും പാലു കൊടുക്കുന്ന പരിപാടിയായിരുന്നു സി പി എമ്മും ചെയ്തിരുന്നത് . പിന്നീട് കണ്ണൂരില്‍ നടന്ന ഫസല്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് എന്‍ ഡി എഫുമായി സി പി എം തെറ്റുന്നത് . (അതിന്റെ അര്‍ത്ഥം അതുവരെ അവര്‍ തമ്മില്‍ സംഘട്ടനമൊന്നും നടന്നില്ലെന്നല്ല - അങ്ങനെ നോക്കിയാല്‍ സി പി എം കാര്‍ കൂടെ നില്‍ക്കുന്ന സി പി ഐക്കാരെയും തല്ലാറുണ്ട് ) തുടര്‍ന്നിങ്ങോട്ട് സി പി എമ്മിലുള്ള എന്‍ ഡി എഫിന്റെ പകല്‍ രാത്രി ബന്ധങ്ങള്‍ക്ക് കുറവു വന്നു .

സി പി എമ്മില്‍ അതിന്റെ പ്രത്യേക സ്വഭാവം കൊണ്ട് തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ നുഴഞ്ഞു കയറാനോ സ്വന്തം അജന്‍ഡകള്‍ കൂടി  നടപ്പിലാക്കാനോ പോപ്പുലര്‍ ഫ്രന്‍ഡിനു കഴിഞ്ഞില്ല . കൊടുങ്ങല്ലൂരിലും കണ്ണൂരിലുമൊക്കെ ചില സംഘട്ടനങ്ങളിലും പിന്നെ പോലീസ് കേസ് സംബന്ധമായ സഹായങ്ങള്‍ക്കും ഉപകരിക്കപ്പെട്ടെന്നല്ലാതെ ഒരു ദീര്‍ഘകാല നേട്ടം അതുകൊണ്ടുണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കി .അല്ലെങ്കില്‍ അത്രയൊക്കെയെ അവരും പ്രതീക്ഷിച്ചുള്ളൂ എന്നു വേണമെങ്കില്‍ കരുതാം . മറ്റു സംഘടനകളെ കൂടെ നിര്‍ത്തി സ്വന്തം കാര്യം നേടുകയും അതോടൊപ്പം ആ സംഘടനകളെ തളര്‍ത്തുകയും ചെയ്യുന്ന സി പി എം നയം തങ്ങള്‍ക്കു ദോഷമുണ്ടാക്കാനേ സാധ്യതയുള്ളൂവെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തിരിച്ചറിഞ്ഞതുമാകാം കാരണം .എന്തായാലും ‘വര്‍ഗീയ ഫാസിസ്റ്കളെ‘ എതിര്‍ക്കാന്‍ പഴയതുപോലെയുള്ള ഒരു സഹകരണം ഇവര്‍ തമ്മിലില്ല എന്നു മാത്രമല്ല പലയിടത്തും തമ്മില്‍ സംഘട്ടനങ്ങളും പതിവായി ( വേലിയേലിരുന്ന പാമ്പിനെ .. എന്നു തുടങ്ങുന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ് )

മുസ്ലിം ലീഗെന്ന താരതമ്യേന മൌലികവാദം കുറവുള്ള പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളംകാലം സ്വന്തം അജന്‍ഡയ്ക്കനുസരിച്ച് , കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തങ്ങള്‍ക്ക്  ഉദ്ദേശിക്കുന്ന രീതിയില്‍ വളരാനോ , രാജ നൈതിക രംഗത്ത് ശക്തമായ പ്രാതിനിധ്യം  നേടിയെടുക്കാനോ  കഴിയുകയില്ലെന്ന് മനസ്സിലാക്കിയ പോപ്പുലര്‍ ഫ്രന്‍ഡ് , കളം മാറ്റിച്ചവിട്ടി മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നേറുകയെന്നൊരു നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്  . കേരളത്തിലെ മുസ്ലിം ജന വിഭാഗത്തിന്റെ നല്ലൊരു ശതമാനം ലീഗിലാണെന്നതു കൊണ്ട് തങ്ങള്‍ക്കുള്ള വെള്ളവും വളവും അവിടെ നിന്നു വലിച്ചെടുക്കാമെന്നുള്ള സാമാന്യമായ , സ്വാഭാവികമായ തന്ത്രം മാത്രമാണത്  . നരിക്കാട്ടേരി സ്ഫോഡനത്തിലും ആ ബന്ധം പുറത്തു വന്നിരുന്നു . ഇതിനെ എതിര്‍ക്കുന്നതുകൊണ്ടാണ്  ലീഗിലെ കെ എം ഷാജിയെപ്പോലുള്ളവര്‍ക്കെതിരെ  സംഘപരിവാര ബന്ധമാരോപിക്കുന്നത്  . ഇരവിപുരത്ത് കെ എം ഷാജി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ വീടു വീടാന്തരം കയറി  ഇതെ ബന്ധമാരോപിച്ച്  ഷാജിക്കെതിരെ പ്രചരണം നടത്തിയിരുന്നു അന്ന് എന്‍ ഡി എഫ് .

റിപ്പോര്‍ട്ടര്‍ ചാനലിലെ സംവാദത്തില്‍  “ മുസ്ലിം ലീഗിനു ഇങ്ങനെ കലാപമുണ്ടാക്കി നേട്ടങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല“ എന്ന ഓ അബ്ദുള്ളയുടെ വാദത്തോട് യോജിക്കാതിരിക്കാനാകില്ല .  നേട്ടമുണ്ടാകുന്നത് , ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താന്‍  പലപ്പോഴും പിന്താങ്ങിയിട്ടുള്ള മറ്റൊരു പ്രസ്ഥാനത്തിനാണെന്ന്  അറിയാത്തവരല്ലല്ലോ ഓ അബ്ദുള്ളയെപ്പോലെയുള്ളവര്‍.

പി എസ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമിയില്‍ ഓ അബ്ദുള്ള ലേഖനങ്ങളെഴുതിയിരുന്നു . ആ ലേഖനങ്ങളാകട്ടെ അതിന്റെ കാഴ്ചപ്പാട് കൊണ്ട് വ്യത്യസ്തങ്ങളായിരുന്നു (അന്ന് ഒളിച്ചു കടത്തല്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവായിരുന്നതു കൊണ്ടാണോയെന്നറിയില്ല ) ,   എന്നാല്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഒരു ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടു പോയി ,. കാശ്മീരില്‍ പണ്ഡീറ്റുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ബി ജെ പിക്കാര്‍ പണ്ഡിറ്റുകളെ അവര്‍ കാശ്മീരില്‍ ചെയ്തിരുന്ന അതേ ജോലി കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ട് താമസിപ്പിക്കുകയായിരുന്നെന്നുമാണ്  അന്നദ്ദേഹം പറഞ്ഞത് . അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തേജസ്സില്‍ വന്നു തുടങ്ങിയ സമയമായിരുന്നു  . സ്വാധീനിക്കപ്പെട്ട പ്രത്യയശാസ്ത്രത്തിനനുസരിച്ച് എഴുത്തിലും മാറ്റം വരാം . സ്വാഭാവികം .

Wednesday, August 25, 2010

Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു  - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ  അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഈ അകല്‍ച്ച ഇല്ലാതാക്കാനെന്നതു പോയിട്ടു കുറയ്ക്കാന്‍ പോലും അപര്യാപ്തമായിരുന്നു. ക്ഷേത്രങ്ങളുടെ നശിപ്പിക്കല്‍‌‌‌‌‌‌, നിര്‍‌‌ബന്ധിത മത പരിവര്‍‌‌ത്തനം‌‌‌‌‌‌, വസ്തുവകകള്‍‌‌‌‌ നശിപ്പിക്കല്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌, അരും കൊലകള്‍ , സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന കണക്കില്ലാത്ത പീഢനങ്ങള്‍  തുടങ്ങിയ മുറിവുകളുടെ ഓര്‍മകള്‍ പച്ചയായി തന്നെ നില്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല തന്നെ . ഇവയൊക്കെ മുസ്ലിങ്ങള്‍ക്കു അഭിമാനകരവും ഹിന്ദുക്കള്‍ക്ക് അപമാനകരവും ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും .(അംബേദ്കര്‍ ,  പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ )
ഇന്ത്യാ വിഭജനത്തിനു വഴി തെളിച്ച കാരണങ്ങളെ പറ്റി വ്യക്തമായി അപഗ്രഥിച്ചെഴുതിയ പുസ്തകമാണ് ശ്രീ ബാബാ സാഹെബ് അംബേദ്കറിന്റെ “പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ “ എന്നത് അതിലെ ഓരോ പേജുകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് മനസ്സിലാകും. വിഭജനത്തിന്റെ സമയത്ത് നിലനിന്നിരുന്ന (ഒരു പക്ഷേ ഇന്നും തുടര്‍ന്നു പോരുന്ന) മതങ്ങള്‍ തമ്മിലുള്ള വിടവിന്റെ കാരണം കേവലം ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായതല്ല (ചിലര്‍ വാദിക്കുന്നത് പോലെ 1925 നു ശേഷമല്ല )എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. മതാന്ധരായ അധിനിവേശ ശക്തികള്‍ ചെയ്തു കൂട്ടിയ കിരാത നടപടികള്‍ തന്നെയാണ് തലമുറകള്‍ കൈമറിഞ്ഞ് ഒടുവില്‍ വിഭജനത്തിനും അതിനോടനുബന്ധിച്ചുണ്ടായ രക്ത ചൊരിച്ചിലുകള്‍ക്കും കാരണമായതെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി ഗസ്നിയിലൂടെയും ഗോറിയിലൂടെയും ഗതിവേഗം കൈവരിച്ച് ഭാരതത്തിലെ ഒരു സമൂഹത്തെ വംശഹത്യ നടത്തിയ  അധിനിവേശ മതാന്ധതയെ പറ്റി തുടര്‍ന്നുള്ള പേജുകളില്‍ വിവരിക്കുന്നതിങ്ങനെ...

മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍ ഉത്ബി ഗസ്നിയുടെ പടയോട്ടത്തെ പറ്റി ഇങ്ങനെ പ്രസ്താവിച്ചു.“അദ്ദേഹം വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ ഇസ്ലാം സ്ഥാപിച്ചു. നഗരങ്ങളെ കീഴടക്കി , വിഗ്രഹാരാധകരെ ഉന്മൂലനം‌‌‌‌‌‌ ചെയ്ത് സ്വസമൂഹത്തെ സന്തോഷിപ്പിച്ചു.തിരിച്ച് സ്വന്തം നാട്ടിലെത്തി ഇസ്ലാമിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഉദ്ഘോഷിക്കുകയും അതോടൊപ്പം ഓരോ വര്‍ഷവും താന്‍ ഹിന്ദു സ്ഥാനത്തോട് വിശുദ്ധയുദ്ധം ചെയ്യുമെന്ന്  പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഗസ്നിയുടെ പാത പിന്തുടര്‍ന്ന മുഹമ്മദ് ഗോറിയുടെ പടയോട്ടം ഹസ്സന്‍ നിസ്സമിയെന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.” ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മുള്ളുകളില്‍ നിന്ന് ഹിന്ദുസ്ഥാനത്തെ അദ്ദേഹം മോചിപ്പിച്ചു .അദ്ദേഹത്തിന്റെ പോരാട്ടവീര്യം ക്ഷേത്രങ്ങളെ ഒന്നൊഴിയാതെ മണ്ണോടു മണ്ണു ചേര്‍‌‌ത്തു.

മംഗോള്‍ വംശജനായ തിമൂര്‍ ആക്രമണം നടത്തിയതിന്റെ കാരണം ,അവിശ്വാസികളെ  സത്യവിശ്വാസത്തില്‍ ചേര്‍ത്ത്  ക്ഷേത്രങ്ങള്‍ തകര്‍ത്ത് , വിഗ്രഹങ്ങളെ പറിച്ചെറിഞ്ഞ് ഹിന്ദു സ്ഥാനത്തെ അവിശ്വാസത്തില്‍ നിന്നും, ബഹുദൈവാരാധകരില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു പോലും .

മുഹമ്മദ് ഭക്ത്യാര്‍  ഖില്‍ജിയുടെ നളന്ദ ആക്രമണങ്ങളും തല മുന്‍ഡനം ചെയ്ത ബ്രാഹ്മണരെ (ബുദ്ധിസ്റ്റ്സ്) കൊന്നൊടുക്കി നളന്ദ സരവകലാശാല തീവെച്ചു നശിപ്പിച്ചതും ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ട് അംബേദ്കര്‍  വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രം ആക്രമിച്ചതിനു ശേഷം അവിടെയുള്ള വിഗ്രഹത്തെ നാലു കഷണങ്ങളാക്കി ഒരു ഭാഗം ഗസ്നിയിലെ മസ്ജിദിലും മറ്റു രണ്ടു ഭാഗങ്ങള്‍ മെക്കയിലേക്കും മെദീനയിലേക്കും അയച്ചെന്നും ഒരു ഭാഗം രാജകൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ ചവിട്ടു പടിയായി ഉപയോഗിച്ചെന്നും  ചരിത്രകാരന്‍ മിന്‍ ഹാജ് - സിറാജ് രേഖപ്പെടുത്തിയിട്ടുണ്ടത്രെ .

മുഹമ്മദ് ബിന്‍ കാസിമാകട്ടെ അതിലും നീചമായ ബുദ്ധിയാണ് പ്രയോഗിച്ചത് . മുള്‍ട്ടാനിലെ ക്ഷേത്രം അവിടെ ലഭിക്കുന്ന അസാമാന്യമായ വരുമാനം കാരണം നശിപ്പിച്ചില്ല പകരം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കഴുത്തിനു ചുറ്റും പശുവിന്റെ കുടല്‍മാല നിക്ഷേപിച്ച് അദ്ദേഹം കൃതാര്‍ത്ഥനായി !!
കുത്തബ്ദീന്‍ ഐബക് , അലാവുദ്ദീന്‍ ഖില്‍ജി തുടങ്ങിയ ആക്രമണകാരികളും ഒട്ടും വ്യത്യസ്തരായിരുന്നില്ല .ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കുത്തബ്ദീന്‍ ഐബക്ക് തകര്‍ത്തതായി പറയപ്പെടുന്നു . അലാവുദ്ദീന്‍ ഖില്‍ജിയും ഇതേ പാത പിന്തുടര്‍ന്നുവെന്ന് അമീര്‍ കുസ്രു സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ ഭാരതത്തില്‍ തന്റെ മുന്‍ ഗാമികള്‍ ചെയ്തതെന്തെല്ലാമോ അതെല്ലാം അലാവുദ്ദീന്‍ തെക്കന്‍ ഭാരതത്തില്‍ നടത്തിയത്രെ .
പ്രണയിനിക്കു വേണ്ടി താജ്മഹല്‍ കെട്ടിപ്പൊക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി നടത്തിയ ക്ഷേത്ര ധ്വംസനങ്ങള്‍ “ ഷാജഹാന്‍ നാമ “ യില്‍ ഇങ്ങനെ വിവരിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.

“അക്ബറുടെ ഭരണകാലത്ത് ബനാറസില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുഴുമിക്കാനായില്ല . അവിശ്വാസികള്‍ ഇപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി  ശ്രമിക്കുന്നുണ്ടെന്ന് ബാദ്ഷാ അറിഞ്ഞു..  വിശ്വാസ സംരക്ഷകനായ അദ്ദേഹം ഉടന്‍ തന്നെ അവയെല്ലാം തകര്‍ക്കാന്‍ ആജ്ഞ നല്‍കി . അന്നു തന്നെ അവിശ്വാസികളുടെ കേന്ദ്രമായ ബനാറസിലെ 76 ക്ഷേത്രങ്ങള്‍ പൊളിച്ചടുക്കി.“
അലാവുദ്ദീന്റെ ഭരണകാലത്താകട്ടെ അവിശ്വാസികളുടെ മേല്‍ ഭീമമായ നികുതി (ജസിയ)ചുമത്തി.അക്ബറുടെ ഭരണകാലത്തൊഴികെ മറ്റെല്ലാ ഇസ്ലാമിക ഭരണകാലത്തും അതു തുടര്‍ന്നു പോരുകയും ചെയ്തു . ഇസ്ലാമിക ഭരണാധികാരികളുടെ തന്ത്രങ്ങളുടെ  നടപ്പാക്കലായിരുന്നു ജസിയ കൊണ്ടുദ്ദേശിച്ചതെന്ന് അംബേദ്കര്‍ പറയുന്നു. ഇസ്ലാമിക ഭരണത്തില്‍ അവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കണമെന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ചോദ്യത്തിനു ഖാസി ഇങ്ങനെ മറുപടി നല്‍കിയത്രെ

നികുതിപിരിക്കുന്നവര്‍ വെള്ളി ചോദിച്ചാല്‍ അങ്ങേയറ്റം ബഹുമാനത്തോടെ അവര്‍ സ്വര്‍ണ്ണം കൊടുക്കേണ്ടവരാണ്.അവരുടെ വായിലേക്ക് ഈ ഉദ്യോഗസ്ഥര്‍ ചെളിയെറിഞ്ഞാല്‍ യാതൊരു വിമുഖതയുമില്ലാതെ അവര്‍ അത് സ്വീകരിക്കേണ്ടതാണ്.ഇസ്ലാമിനെ പ്രകീര്‍ത്തിക്കുക അവരുടെ  കടമയാണ്. ഹിന്ദുക്കളെ അടിച്ചമര്‍ത്തേണ്ടത് എന്തു കൊണ്ടെന്നാല്‍ അവര്‍ പ്രവാചകന്റെ ശത്രുക്കളാണ്.അതു കൊണ്ട് അദ്ദേഹത്തിന്റെ (പ്രവാചകന്റെ) ആജ്ഞയ്ക്ക് വിധേയരായി അവരെ കൊള്ളയടിക്കേണ്ടതും വധിക്കേണ്ടതും നമ്മുടെ മതപരമായ കര്‍ത്തവ്യമാണ്. ഒന്നുകില്‍ അവരെ സത്യ വിശ്വാസികളാക്കുക , അല്ലെങ്കില്‍ കൊല്ലുകയും അവരുടെ ധനത്തെ ഇല്ലാതാക്കുകയും ചെയ്യുക . ജസിയ അല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രം ഒന്നുകില്‍ ഇസ്ലാം അല്ലെങ്കില്‍ മരണം

ഈ അക്രമണകാരികളെല്ലാം, വിശുദ്ധയുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ പങ്കിട്ടെടുക്കുകയും പുരുഷന്മാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഫലം മരണമായിരുന്നു.ഇന്ത്യയിലെ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചവയായിരുന്നു അവിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടി ഇസ്ലാമിക അധിനിവേശ ആക്രമികള്‍ നടത്തിയ പടയോട്ടങ്ങളെന്ന്  ബാബാ സാഹേബ് അംബേദ്കര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു.ഈ പ്രത്യാഘാതങ്ങളാണ് രണ്ട് സമൂഹങ്ങളെ അകറ്റിയതും അതു വഴി ഇന്ത്യയുടെ വിഭജനത്തിന് പ്രേരണയായതും .

Friday, August 13, 2010

ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം  എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !!
ഇന്ത്യയുടെ ഭരണഘടനാ ശില്പിയും , രാഷ്ട്ര തന്ത്രജ്ഞനും സര്‍വ്വോപരി ,ഹിന്ദുവിലെ ജാതീയതയെ തുറന്നെതിര്‍ത്ത് അതില്‍ മനം നൊന്ത് അനുയായികളോടൊപ്പം ബുദ്ധിസത്തെ പുല്‍കിയ മഹാനായ അംബേദ്കര്‍ “പാകിസ്റ്റാന്‍ -പാര്‍ട്ടീഷന്‍ ഒഫ് ഇന്ത്യ “എന്ന പുസ്തകത്തിലൂടെ എഴുതിയ വരികളാണ് മുകളില്‍ കൊടുത്തത്.

ഇന്ന് ഇന്ത്യയിലെ ദളിത് - ഇസ്ലാമിസ്റ്റ് ബുദ്ധി ജീവികള്‍ ഏറ്റവുമെടുത്തുപയോഗിക്കുന്ന വരികളും ഇദ്ദേഹത്തിന്റേതു തന്നെ . ഹിന്ദു മതത്തിലെ നിന്ദ്യമായ ജാതി വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്ന   അദ്ദേഹം അതിനോടൊപ്പം തന്നെ ഇസ്ലാമിക ആക്രമണകാരികളുടെ അസഹിഷ്ണുതയെ പറ്റിയും വ്യക്തമായി എഴുതിയിരുന്നു. ബുദ്ധിസത്തിന്റെ നാശത്തിന് ഇസ്ലാമിക അധിനിവേശവും കാരണമായിരുന്നു എന്നദ്ദേഹം തുറന്നുപറയുന്നുണ്ട് . എന്നാല്‍ അംബേദ്കറിനെ ഹൈജാക്ക് ചെയ്ത ഇസ്ലാമിസ്റ്റ് - ദളിത് ബുജികള്‍ ഈ ഭാഗങ്ങളൊന്നും കാണില്ല . കണ്ടാല്‍ തന്നെ സൌകര്യപൂര്‍വം മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം സംശയകരമാണ്.

ഇന്ത്യാ വിഭജനത്തെ നിഷ്പക്ഷതയോടെ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറയുന്ന ശ്രദ്ധേയമായ വസ്തുത ഭൂമിശാസ്ത്രപരമായി ഒന്നെന്നു കരുതിയിരുന്നെങ്കിലും വളരെ മുന്‍പ് തന്നെ സാംസ്കാരികമായും മാനസികമായും ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നുവത്രെ . ഹുയാന്‍ സാങ് ഇന്ത്യയില്‍ വന്നതിനു ശേഷമുള്ള ആയിരം വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ വിഭജനത്തിന്റെ മൂലകാരണമെന്നദ്ദേഹം വ്യക്തമാക്കുന്നു.
എ ഡി ഏഴാം നൂറ്റാണ്ടില്‍ ഹുയാന്‍ സാംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്നത്തെ അഫ്ഗാനുള്‍പ്പെടെ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ വൈദിക മതക്കാരോ ബുദ്ധമതാനുയായികളോ ആയിരുന്നു. ഹുയാന്‍ സാംഗ് ഇന്ത്യ വിട്ടതിനു ശേഷം സംഭവിച്ചതെന്താണ്.
ഇസ്ലാമിക ആക്രമണകാരികളുടെ അധിനിവേശമായിരുന്നു സംഭവിച്ചതില്‍ പ്രധാനം. ആദ്യമായെത്തിയത്  A D 711 ഇല്‍ അറബ് വംശജനായ മൊഹമ്മദ് ബിന്‍ കാസിമായിരുന്നു.. സിന്ധിന്റെ കീഴടങ്ങലിനു വഴിതെളിച്ചതല്ലാതെ ഇന്ത്യയൊട്ടുക്കൊരു അധിനിവേശത്തിന് മൊഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണം കാരണമായില്ല....
 അതിനു ശേഷം എ ഡി 1001 ഇല്‍ മുഹമ്മദ് ഗസ്നിയുടെ ആക്രമണ പരമ്പര തുടങ്ങി . മുപ്പതു വര്‍ഷത്തിനിടെ പതിനേഴു ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.ഗസ്നിയെ പിന്തുടര്‍ന്ന് വന്ന മുഹമ്മദ് ഗോറിയും മുപ്പതു വര്‍ഷക്കാലം ഇന്ത്യയെ അധിനിവേശത്തിനു കീഴിലാക്കി ഗസ്നി എങ്ങനെയൊക്കെയാണോ ഈ രാജ്യത്തെ കൊള്ളയടിച്ചത് അതിലും ഭീകരമായി ഗോറിയും ഈ കാലയളവില്‍ രാജ്യം കൊള്ളയടിച്ചു.
 ചെങ്കിസ് ഖാന്‍ ,തൈമൂര്‍ ,ബാബര്‍ , അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവര്‍ നടത്തിയ അധിനിവേശങ്ങളേയും അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട് .ഈ ആക്രമണങ്ങളുടെ ലക്ഷ്യവും മാര്‍ഗവും അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെ.
ധന സമ്പാദനവും , അധികാരവും മാത്രമല്ല ഈ അക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് . അതിനോടൊപ്പം  വിഗ്രഹാരാധകരെയും ബഹുദൈവാരാധകരെയും നശിപ്പിച്ച് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഇതിന്റെ ഭാഗമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.സിന്ധ് ആക്രമിച്ച് പിടിച്ചെടുത്ത് യുദ്ധത്തില്‍ പിടികൂടിയവരെ അറേബ്യയിലേക്ക് കയറ്റി അയച്ചതിനോടൊപ്പം മുഹമ്മദ് ബിന്‍ കാസിം തന്റെ ഭരണാധികാരിക്കയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. “ വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങളെല്ലാം നശിപ്പിക്കപ്പെടുകയോ പള്ളികളാക്കി രൂപാന്തരം വരുത്തുകയോ ചെയ്തു.അവിശ്വാസികളെ കൊന്നൊടുക്കുകയോ വിശ്വാസികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്തു. അവരുടെ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് തക്ബീര്‍ ധനികളാണ്”
അറേബ്യയില്‍ നിന്നും കാസിമിനു ലഭിച്ച മറുപടി കത്തില്‍ അവിശ്വാസികളുടെ ഗളഛേദം
ദൈവിക ആജ്ഞയാണെന്ന് പറഞ്ഞിട്ടുള്ളതായും അംബേദ്കര്‍ പുസ്തകത്തില്‍ പറയുന്നു. ആക്രമണകാരികളുടെ കിരാതമായ നടപടികള്‍ അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്. മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരനായ അല്‍ ഉത്ബിയും,ഗോറിയുടെ ചരിത്രകാരനായ ഹസ്സന്‍ നിസ്സാമിയും തങ്ങളുടെ യജമാനന്മാര്‍ ബഹുദൈവാരാധകരേയും അവരുടെ ക്ഷേത്രങ്ങളെയും ഒന്നൊഴിയാതെ നശിപ്പിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.

ഗസ്നി മുതല്‍ അറംഗ സീബ് വരെ ചെയ്തു കൂട്ടിയ വംശഹത്യകളും ക്ഷേത്രധ്വംസനങ്ങളും വിശദമായി തന്നെ വിവരിക്കുന്നുണ്ട് .അത് തുടര്‍ന്നുള്ള പോസ്റ്റില്‍ വിശദമാക്കാം

ഭീതിദമായ അധിനിവേശ ആക്രമണങ്ങള്‍ ചരിത്ര സത്യങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തത് ധന സമ്പാദനത്തിനു വേണ്ടി മാത്രമായിരുന്നെന്നും അതിലൊന്നും മത വിദ്വേഷത്തിന്റെ , അസഹിഷ്ണുതയുടെ കണികകള്‍ പോലുമില്ലായിരുന്നു എന്നും വാദിക്കുന്ന മതമൌലിക വാദത്തിന്റെ കൂലിയെഴുത്തുകാര്‍ക്ക്  മഹാനായ അംബേദ്കറിന്റെ വരികള്‍ പരിചയപ്പെടുത്തുന്നു.ചരിത്രപരമായ തെറ്റുകളെ തെറ്റുകളായികാണാതെ അതിനെ വിശിഷ്ടവല്‍ക്കരിച്ച് ന്യായീകരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. അത് മറ്റുള്ളവരില്‍ സംശയത്തിനും വിദ്വേഷത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല.

Thursday, June 10, 2010

ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു

ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു ??

ചോദ്യം ഒരു കമ്മ്യൂണിസ്റ്റിനോടാണെങ്കില്‍‌‌‌‌ (അവാന്തര വിഭാഗമായ ഇസ്ലാമ്യൂണിസ്റ്റിനോടായാലും‌‌‌‌‌‌ ) ഒരേ ഉത്തരമായിരിക്കും ഉണ്ടായിരിക്കുക.

“സംശയമെന്ത് ? സവര്‍ണ്ണ ബ്രാഹ്മണിക് ഫാസിസ്റ്റ് ശങ്കരാചാര്യര്‍ സ്വന്തം അനുചരരോടൊപ്പം പാവം‌‌ ബുദ്ധമത സന്യാസിമാരെ പീഢിപ്പിച്ചു, അവരുടെ വിഹാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ ആക്കി, കേരളത്തിലെ ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രം ............ അയോധ്യ.... എല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു. ഇപ്പോഴത്തെ പരിവാറുകാരുടെ അപ്പൂപ്പന്മാരും അവരുടെ അപ്പൂപ്പന്മാരുമായ സവര്‍ണ്ണ കോമരങ്ങള്‍ ആണ് ഇന്ത്യയിലെ ബുദ്ധമതത്തെ നശിപ്പിച്ചത് “

കൂടുതല്‍ ചോദിക്കാന്‍ നിന്നാല്‍ ദാ വരികയായി ഭരണഘടനാ ശില്പി ശ്രീ അംബേദ്കറുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരും പേജ് നംബറും സഹിതം .

ഈ ബൂലോകത്തിലാസകലം നിങ്ങള്‍ തെരഞ്ഞു നോക്കൂ.. ഇതില്‍ നിന്നും വ്യത്യസ്തമായി മേല്പറഞ്ഞവരുടെ ഒരു പോസ്റ്റിലും ഒന്നും കാണില്ല.

ബുദ്ധമതത്തിനു ക്ഷയം സംഭവിച്ചതില്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നതായി തോന്നിപ്പോകുന്ന ഒരു  കൂട്ടരുണ്ട്. പേരു കൊണ്ട് അവരെ തിരിച്ചറിയുക എളുപ്പമല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സവര്‍ണ്ണന്‍ ,അവര്‍ണ്ണന്‍, ദളിതന്‍ ,ഫാഷിസ്റ്റ് (സ അല്ല ഷ) . പിന്നെ ഒരു ഗുമ്മിനു വേണ്ടി ശ്രീ ബുദ്ധന്റെ ചിത്രവും തൂക്കും ബ്ലോഗ് സ്വീകരണ മുറിയില്‍. ഇതൊക്കെ കണ്ടാല്‍ നമുക്ക് തോന്നും ശ്ശൊ ബുദ്ധമതത്തോടും ശ്രീ ബുദ്ധനോടും എന്തൊരു സ്നേഹമാണിക്കൂട്ടര്‍ക്കെന്ന് .ബുദ്ധമതതിന്റെ ക്ഷയത്തെ പറ്റി പറയുമ്പോള്‍ കണ്ണുകളില്‍ രോഷാഗ്നിയും ചുണ്ടുകളില്‍ വിതുമ്പലും സ്ഥിരമാണിവര്‍ക്ക് .പിന്നെ മേല്പറഞ്ഞ വരികള്‍  അതായത് ബ്രാഹ്മണിക് ഫാസിസം ആണ് ബുദ്ധമത ക്ഷയത്തിനു കാരണമെന്നതും..

ഇനി പുരോഗമനക്കാരുടെ അടുത്തൊന്നു പോയി നോക്കൂ. ഒരു സംശയവും വേണ്ടാ. ഇതു തന്നെ ആണുത്തരമായി ലഭിക്കുക. കൂടെ അവരുടെ താത്വികാചാര്യര്‍ ഭൂ ഖനനം ചെയ്തു കണ്ടുപിടിച്ച രേഖകളും തരും .എന്തായാലും രണ്ടു കൂട്ടരും ശ്രീ അംബേദ്കറുടെ വരികള്‍ നിര്‍ലോഭം ചൊരിയുമെന്നതില്‍ സംശയം വേണ്ട.

എന്നാല്‍ ശ്രീ അംബേദ്കര്‍ പറഞ്ഞ താഴെക്കാണുന്ന വരികള്‍ ഇവരുടെ ആരുടെയും അഭിപ്രായങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ മഷിയിട്ടു നോക്കിയാല്‍ കിട്ടുകയില്ല .

"Here can be no doubt that the fall of Buddhism in India was due 
to the invasions of the Musalmans,Islam came out as the enemy of  
the 'But'. The word 'But,' as everybody knows,is an Arabic word 
and means an idol. Not many people, however,know that the derivation 
of the word 'But' is the Arabic corruption of Buddha. Thus the 
origin of the word indicates that in the Moslem mind idol worship 
had come to be identified with the Religion of the Buddha. To the 
Muslims, they were one and the same thing. The mission to break  
the idols thus became the mission to destroy Buddhism
Islam destroyed Buddhism not only in India but wherever it went. 
Before Islam came into being Buddhism was the religion of Bactria, 
Parthia, Afghanistan, Gandhar and Chinese Turkestan, as it was of 
the whole of Asia.
ഇവിടെയാണെങ്കില്‍‌‌‌‌ ബുദ്ധമതത്തിന്റെ നാശത്തിന്റെ കാരണം‌‌‌‌ ഇസ്ലാമിക അധിനിവേശമാണെന്ന കാര്യത്തില്‍‌‌ സം‌‌ശയമേയില്ല. ഇസ്ലാം‌‌ ആത്യന്തികമായി ശത്രുവായി വന്നത് 'ബട്ട്' നെതിരേയാണ്. എല്ലാവര്‍‌‌ക്കും‌‌ അറിയുന്ന പോലെ അറബിക്കില്‍‌‌ ആ വാക്കിനര്‍‌‌ത്ഥം വിഗ്രഹമെന്നാണ്. പക്ഷേ അധികമാര്ക്കും അറിയാത്തത്, ആ വാക്ക് ബുദ്ധനെ സൂചിപ്പിക്കാനും അവരുപയോഗിച്ചിരുന്നു എന്നതാണ്. അതായത് അന്നത്തെ മുസ്ലീമിനെ സം‌‌ബന്ധിച്ച് വിഗ്രഹാരാധനയും‌‌ ബുദ്ധമതവും ഒന്നു തന്നെയായിരുന്നു. വിഗ്രഹങ്ങളെ തച്ചു തകര്‍‌‌ക്കുക എന്ന ലക്ഷ്യം‌‌ അങ്ങനെ ബുദ്ധിസത്തെ നശിപ്പിക്കുക എന്നായി.
ഇസ്ളാമിക അധിനിവേശക്കാര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചത് ഇന്ഡ്യയില്‍‌‌ മാത്രമല്ല, എവിടെയൊക്കെ  അവര്‍‌‌ കടന്നു കയറിയോ അവിടെയൊക്കെ - ബാക്ട്രിയാ, പാര്‍‌‌തിയ, അഫ്ഗാനിസ്ഥാന്‍‌‌‌‌, ഗാന്ധാരം‌‌‌‌, ചൈനയിലെ തുര്ക്കിസ്താന്‍‌‌‌‌ എന്നിവങ്ങളിലൊക്കെ - അതായത് ഏഷ്യയില്‍‌‌‌‌ ഏതാണ്ട് എല്ലായിടത്തും‌‌ അവര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചു.
 ഇത് പറഞ്ഞത് ഒരു സവര്‍ണ്ണ പരിവാര്‍ ഫാസിസ്റ്റ് അല്ല. ശ്രീ ബാബാ സഹെബ് അംബേദ്കര്‍ തന്നെയാണ്. സവര്‍ണ്ണ സനാതന മതമാണ് ബുദ്ധിസത്തെ നശിപ്പിച്ചത് എന്നു കാണിക്കുവാന്‍ കപട ദളിത ബുദ്ധ സ്നേഹികളായ മത മൌലിക വാദികളും പുരോഗമന സഖാക്കളും എടുത്തുപയോഗിക്കുന്ന അതേ ആള്‍ . തീര്‍ന്നില്ല ഇനിയുമുണ്ട്.
But Islam struck at Hinduism also. How is it that it was able to 
fell Buddhism in India but not Hinduism? Hinduism had State-
patronage,  The Buddhists were so persecuted by the "Brahmanic 
rulers",when Islam came, they converted to Islam: this welled 
the ranks of Muslims but in the same stroke drained those of 
Buddhism. But the far more important cause was that while the 
Muslim invaders butchered both - Brahmins as well as Buddhist monks  
--the nature of the priesthood in the case of the two religions  
was different -- "and the difference is so great that it contains 
the whole reason why Brahmanism survived the attack of Islam  
and why Buddhism did not.
അധിനിവേശക്കൊള്ളക്കാര്‍‌‌‌‌‌‌ ബുദ്ധമതത്തോട് ചെയ്തതു തന്നെ ഹിന്ദുമതത്തിനോട് ചെയ്തിട്ടും‌ 
ഹിന്ദുമതം‌‌ നിലനിന്നു പോന്നതിന്റെ കാരണവും‌‌ അദ്ദേഹം പറയുന്നുണ്ട്.
For the Hindus, every Brahmin was a potential priest. No
ordination was mandated. Neither anything else. Every household 
carried on rituals -- oblations, recitation of particular mantras, 
pilgrimages, each Brahmin family made memorizing some Veda its
very purpose.... By contrast, Buddhism had instituted ordination,
particular training etc. for its priestly class
ബുദ്ധമത സര്‍വകലാശാലകള്‍ തച്ചു തകര്‍ത്ത കഥകളും വ്യക്തമായി തന്നെ 
രേഖപ്പെടുത്തിയിട്ടുണ്ട്  
Thus, when the invaders massacred Brahmins, Hinduism continued. 
But when they massacred the Buddhist monks, the religion itself 
was killed. The Musalman invaders sacked the Buddhist Universities
of Nalanda, Vikramshila, Jagaddala, Odantapuri to name only a few.
They raised to the ground Buddhist monasteries with which the
country was studded. The monks fled away in thousands to Nepal,
Tibet and other places outside India. A very large number were
killed outright by the Muslim commanders. How the Buddhist 
priesthood perished by the sword of the Muslim invaders has been
recorded by the Muslim historians themselves.......
അങ്ങനെ അധിനിവേശക്കാര്‍‌‌‌‌ ബ്രാഹ്മണരെ കൂട്ടക്കൊല ചെയ്തപ്പോഴും‌‌ ഹിന്ദുമതം അതിജീവിച്ചു. എന്നാല്‍‌‌ അവര്‍‌‌‌‌ ബുദ്ധസന്യാസിമാരെ കൂട്ടക്കൊല ചെയ്തപ്പോള്‍‌‌‌‌‌‌ ബുദ്ധമതം തന്നെ കൊല്ലപ്പെട്ടു. മുസ്ലീം അധിനിവേശക്കാര്‍‌‌‌‌ നശിപ്പിച്ച അന്നത്തെ ബുദ്ധ സര്‍‌‌വ്വകലാശാലകളില്‍‌‌‌‌ ചിലതു മാത്രമാണ് നളന്ദ, വിക്രമശില, ജഗദ്ദല, ഓഡട്ടപുരി എന്നിവ.
 ഇസ്ലാമിക അധിനിവേശ കോടാലി ബുദ്ധിസത്തിന്റെ വേരറുത്തതെങ്ങനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
....The axe was struck at the very root. For by killing the 
Buddhist priesthood, Islam killed Buddhism. This was the 
greatest disaster that befell the religion of the Buddha in India."
അംബേദ്കര്‍ ഇങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഇസ്ലാമിസ്റ്റുകളോ പുരോഗമന സഖാക്കളോ
രേഖപ്പെടുത്തിയത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എന്നു തന്നെയാകണം ഉത്തരം.

മതമൌലിക വാദ ബുദ്ധസ്നേഹികളെ പറ്റി അല്പം കൂടി പറയാതെ പോസ്റ്റ് പൂര്‍ണ്ണമാവില്ല.
ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചതില്‍ ഇവര്‍ക്കുണ്ടായ വിഷമം ചില്ലറയല്ല. ബുദ്ധിസ്റ്റുകളെ ശങ്കരാചാര്യര്‍ ചുട്ടുകൊന്നു എന്നൊക്കെ പോസ്റ്റര്‍ ഫ്രണ്ടുകാരുടെ പോരാളി പത്രത്തില്‍ ലേഖനം വന്നിരുന്നു. മാധ്യമത്തിലാകട്ടെ ഇതിനെ പറ്റി എം എസ് ജയപ്രകാശ് എന്ന വിദ്വാന്റെ  (കക്ഷി പോപ്പുലർ ഫ്രണ്ട് എന്ന മത ഭീകര സംഘടനയുടെ മനുഷ്യാവകാശ പൊയ്മുഖത്തിന്റെ ചെയർമാൻ ആണു )ലേഖനം സ്ഥിരമായി വരുന്നുണ്ട് . പക്ഷെ ഇവയിലൊന്നും അംബേദ്കര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ വന്നിട്ടില്ലെന്നു മാത്രമല്ല മറ്റു കാര്യങ്ങള്‍ വ്യക്തമായി വന്നിട്ടുണ്ട് താനും.

 മതമൌലിക വാദികള്‍ക്ക്  ബൌദ്ധരോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ കഥകളില്‍ ചിലത്
1. Religious persecution in Chittagong Hill Tracts, Bangladesh
2. Buddhists Fear Muslims in Southern Thailand

ബുദ്ധിസത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമല്ലോ ഇവോണ്‍ റിഡ്ലിയുടെ സ്വന്തം താലിബാനികള്‍ ബാമിയാന്‍ പ്രതിമകള്‍ തവിടു പൊടിയാക്കിയത്.
ചുരുക്കത്തില്‍ കാര്യം ഇത്രയേ ഉള്ളൂ...

“ഭാരതത്തിലെമ്പാടും ബുദ്ധിസ്റ്റുകള്‍ ആയിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു. പാവങ്ങള്‍ “ബുദ്ധം ശരണം  ഗഛാമി “അഹിംസ “എന്നൊക്കെ പറഞ്ഞിരിക്കും .നമ്മള്‍ക്കു കാര്യങ്ങള്‍ വളരെ എളുപ്പം  !.“

Thursday, February 25, 2010

താലിബാനോ ... ഏയ് ..

പാകിസ്താന്‍ ഗോത്രമേഖലയിലെ രണ്ടു സിക്കുകാരെ താലിബാന്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരുടെ തല ഗുരുദ്വാരയിലേക്ക് അയച്ചു കൊടുത്തു. ബിസിനസുകാരായ ജസ്പാല്‍ സിംഗ്, മഹന്‍ സിംഗ് എന്നിവരെയാണ് താലിബാന്‍ വധിച്ചത്----- ( പത്രവാര്‍ത്ത )

ഏയ് താലിബാന്‍ അങ്ങനെയൊന്നും ചെയ്യില്ല .. ദാ ജമാ അതെ ഇസ്ലാമി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇവോണ്‍ റിഡ്ലി പറഞ്ഞത് നോക്കൂ...

 

താലിബാന്‍ തടവറയില്‍ നിന്നും അവരുടെ കുലീനമായ പെരുമാറ്റം കൊണ്ട് മതം മാറി എന്നതാണു ഇവോണ്‍ റിഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ളത് . പാലസ്തീനിലെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊണ്ട് മാത്രം ജമാ അതെ ഇസ്ലാമി ഇവോണ്‍ റിഡ്ലിയെ വിളിക്കുമെന്ന് തോന്നുന്നില്ല . അപ്പോള്‍ പിന്നെ അതിനു പിന്നിലെ ചേതോവികാരം ഇത്രമാത്രം.. താലിബാനിന്‍ പോരാളികള്‍ വളരെ കുലീനരാണു എന്ന സന്ദേശം എത്തിക്കുക .
ഇസ്ലാം , സ്ത്രീ വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ റിഡ്ലി ഉദാഹരിച്ചത് താലിബാനെ ആണ്. അപ്പോള്‍ താലിബാനു പിന്നിലെ ആദര്‍ശം ഇസ്ലാമാണെന്ന് റിഡ്ലിക്ക് അഭിപ്രായമുണ്ട് . അപ്പോള്‍ അവരുടെ പ്രസംഗം ജമാ അത്തെ ഇസ്ലാമി കേട്ടില്ലെന്നുണ്ടോ , പ്രസിദ്ധീകരിച്ച തേജസ്സുകാരും ഇത് കണ്ടില്ലെന്നു തോന്നുന്നു.. 

ഇസ്ലാം എന്നാല്‍ താലിബാന്‍ ആണെന്നു വരുത്തി തീര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു എന്നൊക്കെയാണു ചിലരുടെ വാദം . സ്വയം താലിബാനെ കുലീനര്‍ എന്ന് പറയുകയും മറ്റുള്ളവരെ കൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ട് “ഫാസിസം ഫാസിസം “ എന്നലറി വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ .....




Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

Wednesday, December 2, 2009

മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

ആദ്യമായി ഈ ബ്ലോഗില്‍ വരുന്നവര്‍ക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ

ഈയിടെ ആയി അങ്ങാടി വാണിഭങ്ങള്‍ ചില ആടുകള്‍ അറിഞ്ഞു തന്നെ ആണ് നടക്കുന്നത് എന്ന് തീരച്ചയാകും ചില വാര്‍ത്തകള്‍ കണ്ടാല്‍. മുംബൈ ആക്രമണ സമയത്തെ ഈ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ.

അമരേഷ് മിശ്ര എന്ന ഒരാളുടെ ലേഖനം ആ സമയത്ത് തേജസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു .. തലക്കെട്ട്‌ ഇങ്ങനെ. അക്രമത്തിനു പിന്നില്‍ മൊസാദും ആര്‍ .എസ്സ്.എസ്സും

നിര്‍ഭാഗ്യ വശാല്‍ അന്നത്തെ ലിങ്കുകള്‍ കിട്ടുന്നില്ല .. പക്ഷെ അതെ ലേഖനം നല്ല മിഴിവോടെ ദാ ഇവിടെ വായിക്കാം .പാക് അനുകൂല വെബ് സൈറ്റായ ഇതില്‍ ഇന്ത്യാ വിരുദ്ധത എത്രത്തോളം ഉണ്ടെന്നു മറ്റു ലേഖനങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

അന്നത്തെ "മാധ്യമം" ശ്രദ്ധ കൊടുത്തത് കസബിന്റെ കയ്യില്‍ കണ്ട ചുവന്ന ചരട് ആണ് .. ഇതും പാകിസ്താന്‍ പത്രങ്ങളില്‍ പ്രസിധീകരിക്കപ്പെട്ടതാണ് .. കൂടാതെ സയദ് ഹമീദ് എന്ന മഹാന്റെ പുസ്തകങ്ങളില്‍ സയണിസ്റ്റ് പരിവാര്‍ അജന്‍ഡ യെ പറ്റി പറയുന്നുണ്ട് . മുസ്ലിങ്ങള്‍ ധരിക്കാത്ത ചുവന്ന ചരട് ധരിച്ചു വന്ന കസബ് ,ഹിന്ദു സയണിസ്റ്റ് തീവ്ര വാദി ആണെന്നും ഈ മഹാനായ ചിന്തകന്‍ പറയുന്നു .വിശദമായി ഇവിടെ

ഇത് പാകിസ്താന്‍ പത്രമായ പാക് ട്രിബ്യൂണ്‍ 2008 ഡിസംബര്‍ 15 നു പ്രസിദ്ധീകരിച്ചത് .. ഒട്ടും താമസിച്ചില്ല പിറ്റേ ദിവസത്തെ തേജസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..

"റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌. അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു."തേജസ്‌ ദിനപത്രം- 16-12-08

ഈ അടുത്ത സമയത്ത് നമ്മുടെ ജമ അത് ഇസ്ലാമി പത്രമായ മാധ്യമം ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് എഴുതിയ ലേഖനം എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധിക്കാന്‍ അപേക്ഷ .(അതില്‍ റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ആയ മുഷറഫ് സ്വന്തം പുസ്തകത്തില്‍ പറഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത് .. .ഫാരൂഖിനെ ഉദ്ധരിച്ചു കൊണ്ട് ഇയാള്‍ ഈ അഭിപ്രായം അന്ന് തന്നെ പറഞ്ഞിരുന്നു )

ഇനി ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം . ഈ സി എം ഫാറൂഖ് എന്ന ആള്‍ നേപ്പാള്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു എന്നത് സത്യം . അത് ഇസ്ലാമബാദില്‍ നിന്നുള്ള ആസിഫ് അലി ,ഫൈസലാബാദില്‍ നിന്നുള്ള വലീദ് സജ്ജാദ് എന്നിവരെ അകാരണമായി നേപ്പാള്‍ പോലീസ് പിടി കൂടി എന്ന രീതിയില്‍ ആയിരുന്നു കേസ് .ഓര്‍ക്കുക ശരിയായ യാത്ര രേഖകളുള്ള ഇവരെ നേപ്പാള്‍ പോലീസ് അകാരണമായി തടവില്‍ ഇട്ടു എന്നാണു ടിയാന്റെ പരാതി . അപ്പോള്‍ ഇവരുടെ പേരുകള്‍ ശരിയാണെന്ന് ഉറപ്പാണല്ലോ ..കേസ് പരിഗണിച്ച നേപ്പാള്‍ കോടതി പോലീസിനോട് ഈ വിവരം അന്വേഷിക്കുകയും ഈ വിവരം തെറ്റാണെന്ന് പോലീസ് മറുപടി കൊടുക്കുകയും ചെയ്തു . അതിനു ശേഷം നമ്മുടെ ഫാറൂഖ് തുടര്‍ നടപടികള്‍ ഒന്നും നടത്താത്തതിനാല്‍ കോടതി കേസ് തള്ളുകയുംചെയ്തു .അതിനു ശേഷം ഒന്‍പതു മാസം കഴിഞ്ഞു മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ ഫാറൂഖ് പ്രത്യക്ഷപ്പെടുകയും കസബിനെ അന്യായമായി തടവില്‍ വച്ചതിനെതിരെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നുള്ള പച്ചക്കള്ളം പറയുകയും ചെയ്തു .. വാര്‍ത്ത ഇവിടെ വായിക്കാം

പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറയാനില്ല . പക്ഷെ പാക് പത്രങ്ങളിലെ ഈ ഇന്ത്യാ വിരുദ്ധ വാര്‍ത്തയിലെ പച്ചക്കള്ളം അതേപടി പ്രസിദ്ധീകരിക്കുകയും എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ ഗവണ്മെന്റും കോടതിയും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്നുള്ളതു പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്നതും എന്ത് കൊണ്ടാണ് .?? ചിലതൊക്കെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ അറിഞ്ഞുള്ള അങ്ങാടി വാണിഭങ്ങള്‍ ആണെന്നതല്ലേ ഇതൊക്കെ തെളിയിക്കുന്നത് ..

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ജൂതനായി അഭിനയിക്കാന്‍ ഹെഡ് ലി യെ പഠിപ്പിച്ചത് പാകിസ്താന്‍ മുന്‍ മേജര്‍ ആണെന്നുള്ള വാര്‍ത്ത ഇവിടെ.

അമരീഷ് മിശ്രയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തേജസ്‌ ന്റെ വക ഒരു അടിക്കുറിപ്പ് ഉണ്ട് .. അതിങ്ങനെ ..

"ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവന്നാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്. "

(മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിചിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്കൊക്കെ എന്തുമാകാം..)

ഭാഗം വാങ്ങി പിരിഞ്ഞു പോയി മുടിയനായ പുത്രനായി തീര്‍ന്ന ഒരു രാജ്യത്തിലെ മത മൌലിക വാദികളുടെ അജന്‍ഡ കടമെടുത്തുകൊണ്ട് , പിറന്ന നാടിനെ ആക്രമിച്ചവര്‍ക്ക് സ്തുതി പാടുന്ന ഈ കൂട്ടി കൊടുപ്പുകാരെ സ്വരാജ്യ സ്നേഹം മത നിഷ്ടയായി കരുതുന്ന ഇസ്ലാമിക സഹോദരന്മാര്‍ തിരിച്ചറിയും എന്ന് തന്നെ പ്രത്യാശിക്കാം . അത് വരെ ആടട്ടെ ഈ പൊറാട്ട് നാടകങ്ങള്‍ .

Thursday, November 26, 2009

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ...... മതമൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . ആ സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .

ഈ പോസ്റ്റിനു കാരണമായ ലേഖനം ഇവിടെ വായിക്കാം ...
എന്റെ ആദ്യ പോസ്റ്റ്‌ ഇവിടെ
ഇവരുടെ മുഖം മൂടികളെ പറ്റി മറ്റൊരു ബ്ലോഗില്‍ വായിച്ചത് ഇവിടെ
ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപം ഇവിടെ

എന്താണ് ഇവര്‍ അര്‍ഥം ആക്കുന്നത് . അജ്മല്‍ കസബിനെ നേരത്തെ തന്നെ പിടി കൂടിയിരുന്നത് ആണ് പോലും . അപ്പോള്‍ സംഘ പരിവാര്‍ സ്വാധീനം ഉള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ കസബിനെ കൊണ്ട് ഇന്ത്യാക്കാരെ വെടി വെച്ച് കൊല്ലിച്ചു . എന്തിനു വേണ്ടി . മാലെഗാവ് കേസ് അന്വേഷിച്ച ഹേമന്ത് കാര്‍ക്കരെയേ കൊല്ലാന്‍ വേണ്ടി . അതിനു വേണ്ടി മുംബൈ സി എസ് ടി യിലെ സി സി ടി വികള്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ കേടാക്കി എന്നാണു ആരോപണം . എത്ര അപകടകരമായ രീതിയില്‍ ആണ് ഇവര്‍ തിയറികള്‍ ഉണ്ടാക്കുന്നതെന്ന് നോക്കൂ .(ഇതിനുള്ള തെളിവുകള്‍ ചോദിക്കരുത് . കാരണം തെളിവൊക്കെ വേണ്ടത് ലവ് ജിഹാദിന് മാത്രം ആണ് .മറ്റൊന്നിനും തെളിവ് വേണ്ട . എന്തും പടച്ചു വിടാം )

ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകുന്നു . ഈ അടുത്ത സമയത്ത് പിടിയില്‍ ആയ പാക് വംശജര്‍ ഹെഡ് ലി അഥവാ ഗിലാനിയും ഹുസൈന്‍ റാണയും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് . അതില്‍ ഏറ്റവും ശ്രദ്ധേയം ആയ ഒരു കാര്യം ഹെഡ് ലി മുംബൈ ഇല്‍ താമസിച്ചത് ഒരു ജൂതന്‍ ആയി ആയിരുന്നു എന്നുള്ളതാണ് . ചിന്തിക്കൂ . മുംബൈ ആക്രമണ സമയത്ത് ഇവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു ? ആക്രമണം പരിവാര്‍ മൊസാദ് അച്ചുതണ്ടിന്റെ ആയിരുന്നു എന്നല്ലേ ?? മുംബൈ ആക്രമണം മൊസാദ് ആണ് ചെയ്തതെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ഒരു ഭീകരന്‍ ജൂതനായി വേഷം മാറുന്നു . അതെ അവസരത്തില്‍ തന്നെ ഇന്ത്യയില്‍ ഉള്ള ചിലര്‍ ആ പ്രചരണം പത്രങ്ങളിലൂടെ നടത്തുന്നു .. അപ്പോള്‍ ഇവരുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ബൌധിക കേന്ദ്രം തന്നെ അല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .

ഇന്ത്യയില്‍ എവിടെ തീവ്ര വാദിയെ പിടിച്ചാലും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ കൊടുക്കുന്നത് നമ്മുടെ മതേതര മാധ്യമത്തിനു വളരെ പ്രിയം ഉള്ള കാര്യം ആണ് ."എന്റെ മകന്‍ പാവം ആയിരുന്നു .,എന്റെ കൂട്ടുകാരന്‍ പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്നവന്‍ ആയിരുന്നു , അവന്റെ പെരുമാറ്റം കണ്ടാല്‍ തോന്നുകയേ ഇല്ലായിരുന്നു , അവന്റെ കയ്യില്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഉണ്ടായിരുന്നു " എന്നൊക്കെ ആണ് അഭിപ്രായങ്ങള്‍. ഈ അടുത്ത സമയത്ത് നമ്മുടെ ഹുസൈന്‍ റാണയുടെ സഹോദരന്റെ അഭിപ്രായവും അവര്‍ തേടി പിടിച്ചു . അത് ഇവിടെ വായിക്കാം . അപ്പോള്‍ റാണയും നിരപരാധി ആയി .. (ഇത് നല്ല പരിപാടി തന്നെ .)

ഇത് പോലെ തന്നെ തിയറികള്‍ ഇറക്കി പ്രചരിപ്പിച്ചതായിരുന്നു ജാമിയ നഗര്‍ സംഭവം . അതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇങ്ങനെ

NEW DELHI: The Supreme Court Friday dismissed a plea for an independent judicial probe into the killings of two suspected Indian Mujahideen terrorists and a Delhi Police inspector in the September 2008 Batla House shootout in the capital's Jamia Nagar locality. ..A bench of Chief Justice K.G. Balakrishnan and Justices P. Sathasivam and B.S. Chauhan dismissed the plea that the slain youths were innocent, saying "how can innocent people have arms and kill police"...

Advocate Prashant Bhushan insisted on a judicial probe saying that the NHRC probe was merely based on the police version, but the bench rejected the assertion and said: "What do you think? The police officer was killed (elsewhere) and brought there." As Bhushan talked of suspicion, resentment and lack of confidence in a large section of society over the role of the police following the shootout, the bench said: "This is the problem. Criminals are criminals. Don't identify them with any section of the society." "Thousands of policemen are killed in this country while fighting terrorists and criminals," the judges observed. മുഴുവന്‍ വാര്‍ത്ത ഇവിടെ

വിധി പുറപ്പെടുവിച്ചവരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് ഉള്ളത് ഭാഗ്യം . അല്ലെങ്കില്‍ " സവര്‍ണ്ണ ഫാസിസ്റ്റ് ജഡ്ജിമാര്‍ സുപ്രീം കോടതിയിലും ." എന്ന പുതിയ തിയറി ഇവര്‍ അവതരിപ്പിക്കുമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട .

സംഘ പരിവാരിനെതിരെ കഥകള്‍ പടച്ചു വിടുന്ന അവസരത്തില്‍ വീര മൃത്യു വരിച്ച മുംബൈ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ പരാമര്‍ശിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും .കാരണം അവരില്‍ ചിലര്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ട് . പണ്ട് മുസ്ലിം കിഡ്നി ക്ക് പരസ്യം ചെയ്തു പുലിവാല്‍ ആയതു പോലെ ആകും .

ചുരുക്കത്തില്‍ മാധ്യമം പറയാന്‍ ശ്രമിക്കുന്നത് ഇത്ര മാത്രം .. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് സംഘ പരിവാര്‍ . ഒരു ലക്‌ഷ്യം മാത്രം ഹേമന്ത് കാര്‍ക്കരെയുടെ മരണം . കൂടെ ഉള്ളവര്‍ ആരായിരുന്നു എന്നുള്ളതില്‍ മാത്രമേ സംശയം ഉള്ളൂ .. ഐ എസ് ഐ ക്കും ലഷ്കര്‍ ഐ തോയ്ബയ്ക്കും പങ്കുണ്ടെന്ന് ഏതായാലും വ്യക്തമായ സ്ഥിതിക്ക് പരിവാര്‍ ഐ എസ് ഐ കൂട്ട് കെട്ട് എന്ന് പറയാം .. പക്ഷെ ഈ ഐ എസ് ഐ എന്ന് പറയുന്നവര്‍ തങ്ങള്‍ക്കു കൂടി താത്പര്യമുള്ളവര്‍ ആയതു കൊണ്ട് അത്രയ്ക്ക് ശക്തമായി പറയാനും മടി . അപ്പോള്‍ പിന്നെ ഒരു വഴിയെ ഉള്ളൂ .." കസബ് നേരത്തെ പിടിക്കപ്പെട്ടിരുന്നു . പാവം കസബിനെ കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് (സംഘ പരിവാര സ്വാധീനമുള്ള ) ആണ് ഇതെല്ലാം ചെയ്യിച്ചത് . അല്ലാതെ ലഷ്കരിനോ ഐ എസ് ഐ ക്കോ യാതൊരു പങ്കും ഇല്ല . അവരൊക്കെ വളരെ നല്ല ആളുകള്‍ . അല്ലെങ്കില്‍ തന്നെ അവര്‍ എന്തക്രമം ആണ് ചെയ്തിട്ടുള്ളത് . ഇന്ത്യയെ മൂന്നു നാല് പ്രാവശ്യം ആക്രമിച്ചു . ഇന്ത്യയില്‍ കുറച്ചു സ്ഫോടനങ്ങള്‍ നടത്തി , (ബാക്കി ഒക്കെ ആരാ ചെയ്തത് എന്ന് നമ്മള്‍ തിയറി ഉണ്ടാക്കിയിട്ടുണ്ട് ) .അതിത്ര വല്യ കാര്യം ആണോ ?? ഇന്ത്യയെ അല്ലെ ആക്രമിച്ചത് പാലസ്തീനെ അല്ലല്ലോ .. അതിനൊക്കെ ഇത്ര പറയാന്‍ ഉണ്ടോ . അല്ലെങ്കില്‍ തന്നെ അതും പറഞ്ഞു പാവങ്ങളെ ഉപദ്രവിക്കുന്നത് ശരിയാണോ " എന്നുള്ള രീതിയിലാണ് 'മാധ്യമ ' ചിന്തകള്‍ .

ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാതിരിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ അപകടത്തില്‍ ആക്കും . ഇവരൊക്കെ കൂടി മധുര മനോജ്ഞം ആക്കിയ ഒരു അയല്‍ രാജ്യത്തിന്റെ അവസ്ഥ ദിവസവും നമ്മള്‍ വായിക്കുന്നു .പാലസ്തീനിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍ വാങ്ങുന്നതിന്റെ തിരക്കില്‍ പാകിസ്താന്‍ കുഞ്ഞുങ്ങളെ ഇവര്‍ മറന്നുപോകുന്നത് സ്വാഭാവികം .കാരണം മത മൌലിക വാദത്തിന്റെ സ്വാഭാവികമായ അന്ത്യം തിരിച്ചറിയേണ്ടി വരും എന്നത് കൊണ്ട് തന്നെ

എന്തായാലും ഒരേ സമയം ഐ എസ് ഐ , മൊസാദ് , എഫ് ബി ഐ , സി ഐ എ , ഐ. ബി , റോ തുടങ്ങി കേരളത്തിലെ മതേതര ന്യൂന പക്ഷ സംരക്ഷക സര്‍ക്കാരിന്റെ പോലീസില്‍ പോലും സ്വാധീനം ഉള്ള സംഘ പരിവാറിനെ സമ്മതിക്കണം . ഭാവിയില്‍ ,ഹമാസ് , അബു സയ്യാഫ് , അല്‍ ഖോയ്ദ തുടങ്ങിയവരൊക്കെ പരിവാറും ആയി കൂട്ട് കൂടും എന്ന് നമുക്ക് പ്രത്യാശിക്കാം .


ഇത്ര കൂടി : ലേബലൊട്ടിച്ച പാത്രത്തിലെ വിഷം തിരിച്ചറിയാം ,അതിനെ നമുക്ക് വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങളോടെ പരിശോധിക്കാം .പക്ഷെ പഞ്ചസാര പാത്രത്തിലെ സയനൈഡ് തിരിച്ചറിയാന്‍ വൈകിയാല്‍ .........

Monday, February 23, 2009

മലബാര്‍ കലാപം - തമസ്കരിക്കപ്പെട്ട സത്യങ്ങള്‍

1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ പേരില്‍ ജീവനും മതവും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളാണ്. ലഹളക്കാലത്ത് കലാപകാരികളുടെ കയ്യില്‍ പെടാതെ ഹിന്ദു സമൂഹത്തെ കണ്ണിലെ ക്രിഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മുസ്ലിം സഹോദരന്മാര്‍ മറക്കപ്പെട്ടവരും അറുകൊല നടത്തിയവര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളും ആയതോടെ മലബാര്‍ കലാപം വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം ആയി മാറുകയായിരുന്നു.


മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമോ ??

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ മലബാര്‍ കലാപത്തിനു കാരണമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. ഒന്നാം ലോക മഹായുദ്ധത്തിലെ വിജയത്തിനു ശേഷം സഖ്യ കക്ഷികള്‍ വിശേഷിച്ചും ബ്രിട്ടന്‍ തുര്‍ക്കിയില്‍ നടത്തിയ ഇടപെടലുകള്‍ ആണു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു ഉപോദ്ബലകം ആയത്. തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം മറ്റ് അറബ് പ്രവിശ്യകള്‍ സഖ്യ കക്ഷികള്‍ക്ക് പങ്കിട്ടു കൊടുക്കുകയും ചെയ്തു .സ്വാഭാവികമായും ബ്രിട്ടനോടു മുഹമ്മദീയര്‍ക്കു വിദ്വേഷമുണ്ടാകാന്‍ ഈ നടപടി കാരണമാകുകയും ചെയ്തു.