Saturday, October 31, 2009

മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

മാധ്യമങ്ങളുടെ പക്ഷപാതിത്വതെയും ഭീകരതയെയും പറ്റി ഏറ്റവും അധികം ചര്‍ച്ച നടക്കുന്ന ഒരു കാലം ആണല്ലോ ഇത് . സ്വാഭാവികമായും ബൂലോകത്തും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമാണ് . ലവ് ജിഹാദും , പ്രണയത്തിന്റെ സാര്‍വ ലൌകികതയും മനുഷ്യാവകാശവും ഭരണകൂട ഭീകരതയും തുടങ്ങി ഏതു വിഷയവും കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇടമായി ബൂലോകവും മാറിയിരിക്കുന്നു .

സമകാലികമായി ഏറ്റവും ഉയര്‍ന്നു കേട്ട ഒരു വിഷയം ആയിരുന്നു ലവ് ജിഹാദ് . കേരളത്തിലെ മാധ്യമങ്ങളെല്ലാം സംഘ പരിവാറിന്റെ അധീനതയില്‍ ആണെന്ന് ആയിരുന്നു ഒരു കൂട്ടം ബ്ലോഗര്‍മാരുടെ ആക്ഷേപം . എന്തിനു കോടതി പോലും സംഘ പരിവാറിന്റെ നിലപാടിനനുസരിച്ചു തുള്ളുന്നു എന്ന് മറ്റൊരു കൂട്ടര്‍ . ഇനിയൊരു കൂട്ടര്‍ ആകട്ടെ തികച്ചും മതേതര പത്രങ്ങള്‍ ആയ , കൃത്യമായി മാധ്യമ ധര്‍മം കാത്തു സൂക്ഷിക്കുന്ന മാധ്യമം ,തേജസ്സ്‌ തുടങ്ങിയവയുടെ തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരോട് തങ്ങളുടെ സഹാനു ഭൂതിയും അതിനോടൊപ്പം സംഘ പരിവാര്‍ ഭീകരതയുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു ..

ബൂലോകത്തിലെ ബുദ്ധിജീവികള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പോക്കിനെ പറ്റി ഓര്‍ത്തു വിലപിക്കുകയും മേല്‍പറഞ്ഞ സവര്‍ണ്ണ ഭീകരത ഭരണ കൂടത്തോട് ചേര്‍ന്ന് നടത്തുന്ന പൊതു ബോധം സൃഷ്ടിക്കലിനെ പറ്റി വാചാലര്‍ ആകുകയും ചെയ്തു . ചുരുക്കി പറഞ്ഞാല്‍ പ്രണയവും മതവും ആയിരുന്നു കുറച്ചു നാളുകള്‍ ആയി ബൂലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം ..ഇവിടെ മാധ്യമങ്ങള്‍ ഭീകരത കാണിക്കുന്നു, അസംബന്ധങ്ങള്‍ പടച്ചു വിടുന്നു തുടങ്ങിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് കൃത്യത പകരാന്‍ ഉപയോഗിച്ചത് മേല്‍ പറഞ്ഞ രണ്ടു പത്രങ്ങള്‍ ആയ മാധ്യമ തേജസ്സുകളിലെ തുടര്‍ ലേഖനങ്ങള്‍ ആയിരുന്നു .

പക്ഷെ പ്രണയത്തിനു ജാതി മത വേലിക്കെട്ടുകള്‍ തടസ്സം ആകരുതെന്നും ഇതെല്ലം ഫാസിസ്റ്റു ഭീകരതയുടെ രഹസ്യ അജണ്ടകള്‍ ആണെന്നുമുള്ള വാദങ്ങളോട് കൂടി വളരെ മനോഹരങ്ങള്‍ ആയ തലക്കെട്ടുകള്‍ കൊടുത്തു ലേഖന പരമ്പര പ്രസിദ്ധീകരിച്ചത് നമ്മുടെ മതേതര "മാധ്യമം" ആണ്. ചില ബ്ലോഗര്‍മാര്‍ തങ്ങളുടെ പോസ്റ്റുകള്‍ ആയി ഈ തുടര്‍ ലേഖനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു . സത്യം പറഞ്ഞാല്‍ പ്രണയത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന ഇവരെ ഇതുവരെ തിരിച്ചറിയാതെ പോയല്ലോ എന്ന ഒരു ചിന്തയും ഉണ്ടായി .എന്തായാലും ഇത്രയും ശ്രദ്ധ കിട്ടിയ ഈ വിഷയം ആരംഭിക്കാന്‍ കാരണമായ പത്തനം തിട്ട കോളെജ് സംഭവം എങ്ങനെ എന്ന് നോക്കാം .

മാധ്യമത്തിന്റെ ലേഖനത്തില്‍ വന്നത് ഇങ്ങനെ

" ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു.തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് ----യും -------യും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു."

അപ്പോള്‍ ഇതാണ് സംഭവിച്ചത് ..ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ മേല്‍ പറഞ്ഞ യുവാവ് അയാള്‍ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ കൂട്ടുകാരിയെ കൂടെ കടത്തികൊണ്ടു പോയി എന്നാണു . അന്യ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും ഒളിച്ചോടുന്നതും ഒന്നും പുതിയ സംഭവം അല്ല . പക്ഷെ താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം അവളുടെ കൂട്ടുകാരിയെ കൂടി കടത്തുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ് ??? കൂട്ടുകാരിക്കും യുവാവുമായി പ്രണയം ഉണ്ടായിരുന്നോ ?? അപ്പോള്‍ പിന്നെ കൂട്ടുകാരിക്ക് വേണ്ടി ഒരു ഭര്‍ത്താവിനെ ഒപ്പിച്ചു കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ് ?? ഈ ഒപ്പിച്ചു കൊടുക്കപ്പെട്ട ഭര്‍ത്താവ് കൂട്ടുകാരിയുമായി പ്രണയത്തില്‍ ആയിരുന്നോ ??മാധ്യമത്തിലെ തുടര്‍ ലേഖനങ്ങളില്‍ ഒന്നും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല .

അതായത് താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം ഒളിച്ചോടിയിരുന്നു എങ്കില്‍ ഇതൊന്നും അത്ര വലിയ വാര്‍ത്ത ആകില്ലായിരുന്നു . പക്ഷെ അതിന്റെ കൂടെ കൂട്ടുകാരിയെയും കടത്തുകയും അവള്‍ക്കു ഒരു ഭര്‍ത്താവിനെ കണ്ടു പിടിച്ചു കൊടുക്കുകയും ചെയ്തതില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. സ്വാഭാവികമായും മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു . സ്ഥിരമായി ചെയ്യാറുള്ളത് പോലെ സംഘ പരിവാറിന്റെ കുല്‍സിത ശ്രമം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിട്ടവര്‍ കത്തോലിക്കാ സഭയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അപകടം മണത്തു . ഒറീസ്സയില്‍,ഇല്ലാത്ത മത പരിവര്‍ത്തനത്തിന്റെ പേരില്‍ വല്ലാത്ത ഫാസിസ്റ്റുകള്‍ കാണിക്കുന്ന ന്യൂനപക്ഷ ആക്രമത്തെ കുറിച്ച് ദിവസങ്ങളോളം കണ്ണീര്‍ പൊഴിച്ചവര്‍ നിമിഷങ്ങള്‍ക്കകം കത്തോലിക്കാ സഭയ്ക്കെതിരെ ഉറഞ്ഞു തുള്ളി.സകല സ്നേഹവും നിമിഷങ്ങള്‍ക്കകം ആവിയായി.വിദേശത്ത് നിന്നും എത്തുന്ന പണം കൊണ്ട് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ഇവരാണോ ഇപ്പോള്‍ ഈ ചിന്ന മത പരിവര്‍ത്തനത്തിനെതിരെ ശബ്ദം ഉണ്ടാക്കുന്നത്‌ എന്ന് കണ്ണില്‍ ചോരയില്ലാതെ ചോദിച്ചു കളഞ്ഞു.

തുടര്‍ന്ന് പ്രണയം എന്ന മഹത്തായ കാര്യത്തെ പറ്റി വാചാലര്‍ ആകുകയായിരുന്നു നമ്മുടെ മതേതര ' മാധ്യമം "

പക്ഷെ ഈ വാചാലതയും സ്നേഹവും ഒന്നും കാസര്‍കോട്ടെ ബാലകൃഷ്ണനോടും തയ്യിലെ വിനോദിനോടും ഉണ്ടായില്ല എന്നത് മനസ്സിലാകുമ്പോള്‍ ആണ് ഇവരുടെ പ്രണയ സ്നേഹത്തിന്റെ പൊള്ളത്തരം പുറത്താകുന്നത് . 2001 സെപ്ടംബര്‍ 18 നു കൊല്ലപ്പെടുമ്പോള്‍ യൂത്ത് കോണ്ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ ചെയ്ത കുറ്റം മുസ്ലിമായ റസിയയെ സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളതായിരുന്നു .. നാല് വര്‍ഷത്തിനു ശേഷം കേസില്‍ പുരോഗതി ഇല്ല എന്ന പരാതിയോടെ ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ ഡി ജി പി യെ സമീപിച്ചതിന്റെ വാര്‍ത്ത ഇവിടെ


കണ്ണൂര്‍ തയ്യിലെ വിനോദ് എന്ന മത്സ്യ തൊഴിലാളിയുടെ ഗതിയും മറ്റൊന്നല്ല .മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച കുറ്റത്തിന് മത മൌലികവാദികളുടെ കൊലക്കത്തിക്ക് ആ യുവാവും ഇരയായി .. മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ച കുറ്റത്തിന് രാജീവന്‍ എന്ന യുവാവിനും ഒപ്പം ആ പെണ്‍കുട്ടിക്കും താലിബാന്‍ മോഡല്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നു . അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എത്ര സംഭവങ്ങള്‍ ഈ കേരളത്തില്‍ .( നാല് പതിറ്റാണ്ടിനു മുന്‍പ്‌ രാമ സിംഹന്‍ ആയ ഉണ്ന്യേന്‍ സാഹിബും ഭാര്യയും അനുജനും പിന്നെ അവരുടെ സഹായിയും മത മൌലിക വാദികളുടെ കൊലക്കത്തിക്ക് ഇരയായതും മതം മാറി എന്ന കുറ്റത്തിനാണ് .. )ഈ വിശ്വാസ പാപ്പരത്തത്തെ എന്ത് പേരിട്ടു വിളിക്കും എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ.

അന്നൊന്നും പ്രണയത്തിന്റെ സൌന്ദര്യത്തെ പറ്റി വാചകമടിക്കാന്‍ ഒരു മാധ്യമവും ഉണ്ടായിരുന്നില്ല . ഒരാളും തുടര്‍ ലേഖനങ്ങള്‍ എഴുതിയില്ല . സമീപകാലത്ത് മഞ്ചേശ്വരം എം എല്‍ എ യുടെ മകളുടെ കൂട്ടുകാരനെ തല്ലിയപ്പോള്‍ എന്തായിരുന്നു പുകില്‍ (ശ്രീരാമ സേന എന്ന് പറഞ്ഞെങ്കിലും പിടിയിലായവര്‍ എം എല്‍ എ യുടെ പാര്‍ട്ടിക്കാര്‍ ആണെന്നാണ്‌ പോലീസ്‌ പറയുന്നത് ) കേരളം പൊട്ടിതെറിച്ചു ബൂലോഗത്തില്‍ ആകട്ടെ മതെതരന്മാരുടെയും ബുദ്ധി ജീവികളുടെയും പ്രതിഷേധങ്ങളുടെ പരമ്പര തന്നെ ഉണ്ടായി ..പക്ഷെ ഈ അടുത്ത സമയത്ത് ഇതേ മംഗലാപുരത്ത്‌ ഒരുമിച്ചു ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പരസ്യ വിചാരണക്ക് ഇരയായ കുട്ടികളെ പറ്റി ഹിന്ദു വില്‍ വന്ന വാര്‍ത്ത ഇവിടെ എന്തെ ആരും അറിഞ്ഞില്ലേ .. ആരും പിങ്ക് ജെട്ടികള്‍ അയച്ചതായി കേട്ടില്ല .. ഒരു മതെതരന്റെയും രക്തം തിളച്ചില്ല . എന്തുകൊണ്ട് ??? ഒരു ഭാഗത്ത് സംഘ പരിവാര്‍ ഇല്ലെങ്കില്‍ അതിനെതിരെ ശബ്ദിച്ചിട്ട്‌ കാര്യമില്ല . കാരണം അപ്പോള്‍ മതേതര പട്ടം കിട്ടില്ല . ചിലപ്പോള്‍ ഫാസിസ്റ്റു പട്ടം കിട്ടാനുള്ള സാധ്യത ഉണ്ട് താനും .

മാധ്യമ തേജസ്സാദികളുടെ അടുത്ത ആരോപണം മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു എന്നതാണ്. മംഗളം,മനോരമ,മാതൃ ഭൂമി,കേരളകൗമുദി,ഏഷ്യാനെറ്റ്‌ തുടങ്ങി ഇന്ത്യാ വിഷന്‍ പോലും സംഘ പരിവാര്‍ സ്വാധീനത്തില്‍ ആണത്രേ.ഗുജറാത്ത് കലാപ ശേഷം ഗര്‍ഭിണിയുടെയും ശൂലത്തിന്റെയും കഥകള്‍ പറഞ്ഞു വിളവെടുപ്പ്‌ നടത്തിയവര്‍ ആണ് ഇങ്ങനെ പറയുന്നത്.അന്ന് പത്രങ്ങളുടെ പ്രവര്‍ത്തനം ഉദാത്തവും ഉത്കൃഷ്ടവും ആയിരുന്നു ഇവര്‍ക്ക് .പിന്നീട് ഈ കഥകളൊക്കെ സെതല്‍ വാദ് അടുക്കളയില്‍ വേവിച്ചെടുത്തത് ആയിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ അത് ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കി പത്ര ധര്‍മം കാത്തു സൂക്ഷിച്ചവര്‍ ആണ് ഇപ്പോള്‍ മാധ്യമ മൂല്യ ച്യുതിയെ പറ്റി മുറ വിളികള്‍ നടത്തുന്നത് .

പാകിസ്ഥാനില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയോട് പറഞ്ഞതായി അവിടുത്തെ ഡോണ്‍ പത്രം എഴുതിയപ്പോള്‍ (പാകിസ്താന്‍ പോലും അന്ന് അങ്ങനെ പറഞ്ഞില്ല ) അതിനെ അനുകൂലിച്ചു കൊണ്ട് എഡിറ്റോറിയല്‍ എഴുതിയ പത്രമാണ്‌ മാധ്യമം . കാശ്മീരിലെ തീവ്രവാദികള്‍ പോരാളികള്‍ ആണ് തേജസ്സിന് . നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നപ്പോള്‍ അത് ലഷ്കര്‍ ഐ തോയ്ബ എന്നാരോപിച്ച് വെടിവെച്ചു കൊന്നുവെന്നാണ് ഇവരുടെ പുതിയ ഭാഷ്യം . ഇങ്ങനെ പരസ്യമായി മത മൌലിക വാദവും രാജ്യ ദ്രോഹവും പ്രവര്‍ത്തിക്കുന്ന ഇവര്‍ പത്ര ധര്‍മ്മത്തെ പറ്റി വാചാലര്‍ ആകുന്നതു കാണുമ്പോള്‍ അത് വേശ്യയുടെ ചാരിത്ര പ്രസംഗം ആണെന്ന് മറ്റുള്ളവര്‍ ധരിക്കുന്നത് സ്വാഭാവികം മാത്രം .

ഇവരുടെ അടുത്ത വാദം ആണ് ഏറ്റവും രസകരം . മേല്‍പറഞ്ഞ പറഞ്ഞ മാധ്യമങ്ങളൊക്കെ തെളിവില്ലാതെ വാര്‍ത്തകള്‍ കൊടുക്കുന്നുവത്രെ .. മുംബൈ ആക്രമണം യാങ്കി സയനിസ്റ്റ്‌ പരിവാര്‍ അച്ചുതണ്ടിന്റെ പരിപാടി ആയിരുന്നെന്നു പ്രചരിച്ചപ്പോള്‍ , ജമിയാ നഗറില്‍ പോലീസ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതാണ് എന്ന് പറഞ്ഞു തുടര്‍ പരമ്പരകള്‍ ഇറക്കിയപ്പോള്‍ ,ഗുജറാത്ത്‌ കലാപം നരേന്ദ്ര മോഡി ആസൂത്രണം ചെയ്തതാണ് എന്ന് പ്രഖ്യാപിച്ചു വാര്‍ത്തകള്‍ കൊടുത്തപ്പോള്‍,ഹേമന്ത് കാര്‍ക്കരെയെ ആര്‍.എസ്.എസ് കാര്‍ വധിച്ചതാണെന്ന് പ്രത്യക്ഷമായും പരോക്ഷം ആയും പറഞ്ഞു കൊണ്ട് പേജുകള്‍ എഴുതി നിറച്ചപ്പോള്‍ എന്ത് തെളിവുകള്‍ ആണ് ഈ മത മൌലിക വാദ പത്രങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത് ?(ജാമിയ നഗര്‍ ഏറ്റുമുട്ടല്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുക)

അപ്പോള്‍ കാര്യം ഇത്രയേ ഉള്ളൂ .. തങ്ങള്‍ക്കു വേണ്ടുന്ന വിധത്തില്‍ പത്രങ്ങള്‍ എഴുതിയാല്‍ അത് ഉത്കൃഷ്ടം ഉദാത്തം .. അല്ലെങ്കിലോ പരമ നികൃഷ്ടം . കോടതി വിധികള്‍ അനുകൂലമായാല്‍ കോടതിക്ക് മതേതര സ്വരം , അല്ലെങ്കിലോ സംഘ പരിവാര്‍ സ്വരം .. ഇടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ആയിരുന്നു . പക്ഷെ ബട്ല ഹൌസ്‌ ഏറ്റുമുട്ടല്‍ വന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും പരിവാര്‍ ആയി ..

ഇനിയിപ്പോ ജൂഡീഷ്യല്‍ അന്വേഷണം നിരസിച്ചതിന് സുപ്രീം കോടതിക്കും കിട്ടുമായിരിക്കും പരിവാര്‍ പട്ടം . ആര്‍ക്കറിയാം കാത്തിരുന്നു കാണുക തന്നെ .

ഇതര മതങ്ങളില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും പുതിയ കാര്യമൊന്നും അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചു ചിലപ്പോള്‍ മതം മാറി എന്നും വരാം . അതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം.പക്ഷെ പ്രത്യേക അജന്ഡ വെച്ചുള്ള പ്രണയം ഉണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടതാണ് . അതില്‍ യാതൊരു സംശയവും ഇല്ല. വാര്‍ത്തകള്‍ കൊടുത്ത പത്രങ്ങളില്‍ ഒന്നും മുസ്ലിം സമൂഹം മുഴുവനുമോ ഏതെങ്കിലും അംഗീകൃത മുഖ്യ ധാര മുസ്ലിം സംഘടനകളോ ഇതിനു പിന്നില്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല .ഒരു പ്രത്യേക തീവ്രവാദ സംഘടനയെ പറ്റി മാത്രം ആയിരുന്നു പരാമര്‍ശം വന്നത് .പക്ഷെ അതേറ്റു പിടിക്കാന്‍ മുഴുവന്‍ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തിയത് മത തീവ്രവാദികള്‍ക്ക് കരുത്ത്‌ പകരാന്‍ മാത്രമേ സഹായിച്ചുള്ളൂ.വര്‍ഗീയതയെ എതിര്‍ക്കാം,പരിവാറിനെ എതിര്‍ക്കാം.പക്ഷെ അത് മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു കൊണ്ടാകരുത്.അങ്ങനെ വന്നാല്‍ അത് മറ്റൊരു 'പൊതു ബോധം സൃഷ്ടിക്കലിലേക്ക് ' ചെന്നെത്തുവാന്‍ സഹായകം ആകും എന്ന് ഇവര്‍ എന്നാണു തിരിച്ചറിയുന്നത്‌ ????


വിശ്വാസ പാപ്പരത്തത്തെ പറ്റി രണ്ടു വാക്ക് ..( പോസ്റര്‍ പ്രചരണം നടത്തിയവരോട് മാത്രം )

ശരിയാണ് ..എല്ലാ മാര്‍ഗങ്ങളും ഒരു ലക്ഷ്യത്തിലേക്ക് ആണ് എന്ന് വിശ്വസിച്ചതും പഠിപ്പിച്ചതും ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ചെയ്ത ആദ്യത്തെ തെറ്റ് . എന്റേത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് എവിടെയും പറയാഞ്ഞത് അടുത്ത തെറ്റ് . മത ഭ്രാന്തന്‍ മാരുടെ അരും കൊലകള്‍ കാര്‍ഷിക കലാപം ആയും സ്വാതന്ത്ര്യ സമരം ആയും മാറുന്ന മാജിക്‌ കണ്ടു മിണ്ടാതെ നിന്നത് അടുത്ത തെറ്റ് .അങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള എത്രയെത്ര തെറ്റുകള്‍ .ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ഇതൊക്കെ സഹിച്ചത് തങ്ങളുടെ നിസ്സഹായത കൊണ്ട് ആണ് എന്ന് കരുതുന്നുവെങ്കില്‍ പ്രിയ പോസ്റര്‍ ഫ്രണ്ടുകാരെ നിങ്ങള്ക്ക് തെറ്റി .. ഇങ്ങനത്തെ വിശ്വാസ പാപ്പരത്തം ഒക്കെ മാറ്റിവെച്ചു ഇവിടുത്തെ ഭൂരിപക്ഷ സമൂഹം തെറ്റുകള്‍ തിരുത്താനും തീവ്ര വിശ്വാസികള്‍ ആകാനും ശ്രമിച്ചു തുടങ്ങിയാല്‍ പല പ്രതിരോധങ്ങളും മതിയാകാതെ വരുമെന്ന് കൂടി ദയവായി ഓര്‍ക്കുക ...