Thursday, January 21, 2010

കാരക്കുന്ന് കള്ളം പറയുമ്പോള്‍

മാധ്യമ സ്വാതന്ത്ര്യവും ദുസ്സ്വാതന്ത്ര്യവും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത് . നട്ടാല്‍ കുരുക്കാത്ത നുണകള്‍ സ്വന്തം പത്രത്തിലൂടെ പ്രചരിപ്പിക്കുന്നവര്‍ പോലും മറ്റു മാധ്യമങ്ങളുടെ വളച്ചൊടിക്കലുകളെ പറ്റി ഘോരഘോരം പേനയുന്തുന്നു. ആ തരത്തിലുള്ള ഒരു ലേഖനം ഇന്നത്തെ മതേതര 'മാധ്യമ'ത്തില്‍ കണ്ടു. മാധ്യമം പത്രത്തിനു പിന്നിലെ പ്രത്യയ ശാസ്ത്രത്തിന്റെ കേരളത്തിലെ അസിസ്റ്റന്റ് അമീര്‍ ശ്രീ ഷേക്ക് മുഹമ്മദ് കാരക്കുന്നാണ് പ്രസ്തുത ലേഖനത്തിന്റെ കര്‍ത്താവ്. ലേഖനത്തിന്റെ പേര്‍ “നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍“. ഒട്ടും താമസിയാതെ തന്നെ മാധ്യമം പത്രത്തിന്റെ“ ബൂലോക ആസ്ഥാന മൂടു താങ്ങികള്‍“ ലേഖനം പോസ്റ്റാക്കി പ്രതിബദ്ധത കാട്ടുകയും ചെയ്തു .

മൂല്യബോധമില്ലാത്ത മറ്റ് പത്രങ്ങളുടെ സമീപനം കാരണം സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളോര്‍ത്ത് വളരെയധികം വിഷമിക്കുന്നുണ്ട് അദ്ദേഹം. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണു “മാധ്യമം” ഒഴിച്ചുള്ള മറ്റ് പത്രങ്ങളുടെ പരിപാടി എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനു വളരെയധികം ഉദാഹരണങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ചുരുക്കത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതിനോടൊപ്പം തന്നെ യാതൊരു വിധ മൌലികവാദ ചിന്തകളും ഇല്ലാത്ത ആളായിരുന്നു സ്വന്തം നേതാവായ മൌദൂദി എന്ന കാര്യവും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ സ്വന്തം പത്രമായ മാധ്യമം പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളും ഇന്ത്യാ വിരുദ്ധതയും എന്റെ മറ്റുള്ള പോസ്റ്റുകളില്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് .യാതൊരു തെളിവും കയ്യിലില്ലാതെ “മുംബൈ ആക്രമണത്തിനു പിന്നില്‍ ഹൈന്ദവ തീവ്രവാദികള്‍“എന്ന് തലക്കെട്ട് കൊടുത്തിട്ട്, മുഷറിഫ് എഴുതിയ പുസ്തകത്തെ പറ്റി വിശദമാക്കിയവരാണു ഇവര്‍.. അജമല്‍ കസബ് നേപ്പാളില്‍ വെച്ച് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന പാക് വാദം സ്വന്തം പുസ്തകത്തില്‍ ഒരു അധ്യായമാക്കി സമര്‍ത്ഥിച്ച ആളാണു ഈ മുഷറിഫ് . പക്ഷെ ഈ വാര്‍ത്തകളൊക്കെ വളരെ മനോഹരമായി കൊടുത്ത് അതിനനുസരിച്ച് ലേഖനങ്ങള്‍ എഴുതിച്ച്,കൂട്ടത്തില്‍ ഇങ്ങനെ ഉള്ളവരുടെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ച് ഇന്ത്യാ വിരുദ്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന ഇക്കൂട്ടര്‍ മാധ്യമധര്‍മ്മത്തെ പറ്റി വായിട്ടലയ്ക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെങ്കിലും പത്രം 'മാധ്യമം' ആയതു കൊണ്ട് ഇതൊക്കെ സ്വാഭാവികമാണെന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം ..

എന്നാല്‍ ...

സത്യ സന്ധമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി ബേജാറാകുന്ന കാരക്കുന്ന് അതേ ലേഖനത്തില്‍ തന്നെ പച്ചക്കള്ളം പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്ന് കൂടി ചോദ്യമുയരുന്നു.. പ്രഗ്യാസിംഗ് താക്കൂര്‍ അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനത്തെ പറ്റി അദ്ദേഹം എഴുതിയത് നോക്കൂ...

2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ‍

കാരക്കുന്നിന്റെ അഭിപ്രായമനുസരിച്ച് പ്രഗ്യാ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനം നടന്നത് 2006 ഇലാണ്. അതും ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്ന് അദ്ദേഹത്തിനു ഉറപ്പാണ് താനും ..പ്രഗ്യാസിംഗ് ഉള്‍പ്പെട്ട മാലേഗാവ് സ്ഫോടനത്തിന്റെ ഏതു ചെറിയ വിവരങ്ങളും ക്രുത്യമായി അപ്ഡേറ്റ് ചെയ്യുന്ന മാധ്യമം പോലെ ഉള്ള ഒരു പത്രത്തില്‍ ഇങ്ങനെ ഒരു ലേഖനം വന്നത് , അതും ജമാ അത്തെ ഇസ്ലാമിയുടെ നായകന്‍ ആയ ഒരാള്‍ ഇത്തരത്തില്‍ ഉള്ള ഒരു തെറ്റ് എഴുതുന്നത് ആകസ്മികമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് . കാരണം മാലേഗാവിനെ പറ്റി അത്രത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമാണു മാധ്യമം. അതും ഇതിനെ പറ്റിയൊക്കെ മഹാ ലേഖനങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന ലേഖകര്‍ ഉള്ളപ്പോള്‍ , അതൊക്കെ സ്ഥിരമായി നോക്കുന്ന പ്രൂഫ് റീഡര്‍മാര്‍ ഉള്ളപ്പോള്‍ ..

പ്രഗ്യാസിംഗ് അറസ്റ്റ് ചെയ്യപ്പെട്ട സ്ഫോടനത്തെ പറ്റി ഇംഗ്ലീഷ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇവിടെ‍

MUMBAI: The Anti-Terrorism Squad (ATS) arrested three persons on Thursday in connection with the Malegaon blast of September 29, ATS chief Hemant Karkare told journalists here on Friday.

The accused have been identified as Pragnya Singh Chandrapal Singh, 38, Shiv Narayan Gopal Singh Kalsanghra, 36, and Shyam Bhawarlal Sahu, 42. They were produced before the Nashik Chief Judicial Magistrate’s court, which remanded them to police custody till November 3.

വാര്‍ത്ത വന്നത് 2008 ഒക്റ്റൊബര്‍ 25 നു . അപ്പോള്‍ വാര്‍ത്തയില്‍ പറയുന്ന സെപ്റ്റംബര്‍ 29 അതേവര്‍ഷം തന്നെ ആണെന്നു ആര്‍ക്കും മനസ്സിലാകും. (2008 സെപ്റ്റംബര്‍ 29 നു ആണ് പ്രഗ്യാസിംഗിന്റെ മേല്‍ കുറ്റമാരോപിക്കപ്പെട്ട സ്ഫോടനം നടന്നതെന്ന് വിക്കിപീഡിയയിലും മറ്റ് ലേഖനങ്ങളിലും കാണുന്നുമുണ്ട്.)

ഇനിയിപ്പോള്‍ 2006 ഇല്‍ നടന്ന സ്ഫോടനവും ഇവര്‍ തന്നെ ചെയ്തതാണെന്നാണു കാരക്കുന്നും മാധ്യമവും ഉദ്ദേശിച്ചതെങ്കില്‍ സാരമില്ല. കാരണം അത് ഇവരുടെ സ്ഥിരം പരിപാടി ആണെന്ന് നമുക്കറിയാം.ഇന്ത്യയില്‍ ഭീകരാക്രമണമോ ബോംബ് സ്ഫോടനമോ നടന്നാല്‍ അതെല്ലാം സംഘപരിവാര്‍ ആണെന്നും , ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അതൊക്കെ മൊസാദ് യാങ്കി അചുതണ്ടിന്റെ പരിപാടി ആണെന്നും വാദിച്ച് നടക്കുന്ന ഇക്കൂട്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതില്‍ അത്ര അദ്ഭുതപ്പെടേണ്ട കാര്യമില്ല .

പക്ഷേ

അവസാനം ഇത് ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്നും പറഞ്ഞിരിക്കുന്നു.. മൂക്കത്ത് വിരല്‍ വച്ചു പോകുന്നതില്‍ തെറ്റുണ്ടോ.. സത്യ സന്ധമായ പത്ര പ്രവര്‍ത്തനത്തെ പറ്റി ഘോരഘോരം വാദിച്ച ഒരു ലേഖനത്തില്‍ ഇത്രയും വലിയ ഒരു കള്ളം അടിച്ചു വന്നത് അറിഞ്ഞോ അതോ അറിയാതെയോ ?? .അറിയാതെ ആണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ തെറ്റ് തിരുത്തുമെന്ന് നമുക്കാശിക്കാം.. അതല്ല അറിഞ്ഞു കൊണ്ടാണെങ്കില്‍ അതിന്റെ പിന്നിലെ അജന്‍ഡയെ സംശയിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല..