Friday, November 26, 2010

മുംബൈ ആക്രമണം :- ദേശദ്രോഹ സിദ്ധാന്തങ്ങളും രാഷ്ട്രീയവും

ഭാരതത്തിന്റെ പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു ഇന്നേക്കു രണ്ടു വയസ്സു തികയുകയാണ് . സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തേഴുന്നേല്‍ക്കല്‍ രാഷ്ടസ്വഭാവമായിരുന്നുവെന്നതില്‍ സംശയമില്ല. എങ്കിലും സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച്  കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ , അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ  , അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്ക്കുള്ളിലാക്കി തിയറികള്‍ പടച്ചുണ്ടാക്കലായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളുടെയും മതമൌലികവാദികളുടെയും താത്പര്യവും ലക്ഷ്യവും.

മുംബൈ ആക്രമണം എങ്ങനെ ആസൂത്രണം ചെയ്തെന്നതിനും  , അതിനു എതൊക്കെ രീതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു സഹായം ലഭിച്ചുവെന്നതിനും  ശക്തമായ തെളിവുകള്‍ ഹാജരാക്കിത്തന്നെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും .അതിനെ ഇഴകീറി പരിശോധിച്ചതിനു ശേഷം തന്നെയാണ് വിധി പ്രഖ്യാപനമുണ്ടായതും . എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെന്തായിരുന്നെന്നോ അതിനവര്‍ ആധാരമാക്കിയ തെളിവുകളെന്തായിരുന്നെന്നോ പറയാതെ , മുംബൈയിലെ ഒരു വിരമിച്ച പോലീസുദ്യോഗസ്ഥന്റെ പുസ്തകം അടിസ്ഥാനമാക്കി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങളുടെയും മത മൌലികവാദികളുടെയും ലക്ഷ്യം . അദ്ദേഹം മുംബൈയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്നു എന്നത് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചരണം  പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാണെന്നു തോന്നിപ്പിക്കാനുതകുന്നതായിരുന്നു .

ഇത്രയൊക്കെ തെളിവുകള്‍ കയ്യിലുള്ള ഒരാള്‍ , അതും ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്ന ഒരാള്‍ ഈ തെളിവുകളുമായി കോടതിയെ സമീപിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നൊരു ചോദ്യം  സ്വാഭാവികമാണ് . പക്ഷെ Who Killed Karkare എന്ന പുസ്തകം വായിക്കുമ്പോള്‍ മാത്രമേ ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുള്ളൂ. മുംബൈ ആക്രമണ സമയത്തെ പത്രവാര്‍ത്തകളെ അപഗ്രഥിച്ച് അദ്ദേഹം വേവിച്ചെടുത്ത നിഗമനങ്ങളാണ് Who Killed Karkare എന്ന കൊട്ടിഘോഷിക്കപ്പെട്ട പുസ്തകത്തിലുള്ളത് . കുറഞ്ഞ പക്ഷം  കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ പല പച്ചക്കള്ളങ്ങളും അല്പം വിശ്വാസ യോഗ്യമായി അദ്ദേഹത്തിനു അവതരിപ്പിക്കാമായിരുന്നു .

മുംബൈ ആക്രമണത്തെ പറ്റിയുള്ള ഏതൊരു വാര്‍ത്തയിലും നിറയുന്ന അഭിപ്രായങ്ങളില്‍ ഈ പുസ്തകം വായിക്കാനുള്ള ആഹ്വാനം കാണാം . മലയാളം മീഡിയയിലാകട്ടെ അത് കൂടുതലാണു താനും . ഈയിടെയായി വിഷയം എന്തുമാകട്ടെ  നിങ്ങള്‍ ഇതു വായിക്കൂ എന്നു പറയുന്ന കമ്മന്റുകള്‍ നെറ്റുലകത്തിലും കൂടി വരുന്നു . അതുകൊണ്ട് അന്തര്‍ദ്ദേശീയമായി ശ്രദ്ധനേടിയ ഒരു ഭീകരാക്രമണത്തില്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ എന്തു പറഞ്ഞുവെന്നതും അതില്‍ കോടതി എങ്ങനെ വിധിപറഞ്ഞു എന്നതും അറിയേണ്ടത്  ഒരു പൌരന്റെ അവകാശവും ആവശ്യവുമാകുന്നു. അത് പൂര്‍ണ്ണമായും സാധിക്കുമോ എന്ന സന്ദേഹമുണ്ടെങ്കിലും ആവുന്നതു ശ്രമിക്കണമെന്ന തോന്നലില്‍ അറിയാവുന്നതു പറയുക എന്ന കടമ നിറവേറ്റുകയെന്നതാണ് ഈ പോസ്റ്റിന്റെയും ഇതിന്റെ തുടര്‍ ഭാഗങ്ങളുടെയും ലക്ഷ്യം .

രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു വേണ്ടി ജീവന്‍ നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും .എങ്കിലും അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത്  രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്ന തിരിച്ചറിവാണ് ഇതെഴുതാനുള്ള പ്രേരണ. ഇതു വായിച്ച് മുംബൈ ആക്രമണത്തെപ്പറ്റി മത മൌലിക വാദ തിയറികള്‍  സൃഷ്ടിക്കുന്നവരുടെ മനസ്സുമാറുമെന്നുള്ള വ്യാമോഹമൊന്നുമില്ല . സത്യം അറിയുമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ അസത്യത്തിന്റെ തിയറികള്‍ പടച്ചുണ്ടാക്കുന്നതാണല്ലോ അവരുടെ ലക്ഷ്യവും മാര്‍ഗവും .


Friday, October 22, 2010

അതിര്‍‌‌ത്തിക്കപ്പുറത്തെ'മാധ്യമ'ങ്ങള്‍‌‌‌‌‌

ജമ്മു കാശ്മീരിലെ വിഘടനവാദികള്‍  “ സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം : എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് ചില മലയാള 'മാധ്യമ'ങ്ങള്‍ ബോധപൂര്‍വ്വം പ്രചാരം കൊടുത്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനു നേരേ ഭീഷണിയുയര്‍ത്തുന്ന ലഷ്കര്‍ ഇ തോയ്ബയേയും , ജയ്ഷേ മുഹമ്മദിനെയുമൊക്കെ വിശുദ്ധ പോരാളിക്കൂട്ടങ്ങളായി മഹത്വവല്‍ക്കരിക്കുന്ന ‘മാധ്യമ’ങ്ങള്‍ക്ക് അതൊക്കെ സ്വാഭാവിക അജന്‍ഡകളാണ്. സ്വാതന്ത്ര്യം(?) കിട്ടിയാലും പാകിസ്ഥാന്റെ കൂടെ പോയാലും ഈ ഭൂവിഭാഗത്തെ ജനങ്ങള്‍ ഇതില്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് അറിയാത്തവരല്ല ഇവരൊന്നും . ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ പോലെ സ്വാതന്ത്ര്യം നേടിപ്പോയ  മറ്റൊരു കൂട്ടരുടെ പരിതാപകരമായ അവസ്ഥ കാണുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന മിത തീവ്രവാദ ഗ്രൂപ്പുകളെ തങ്ങളാലാവും വിധം തലോടാനും  താലോലിക്കാനും ഇവരെന്നും മുന്നില്‍ തന്നെയായിരുന്നു. അതിന്റെ പിന്നിലെ ചേതോവികാരം ഒരു മനുഷ്യാവകാശവുമല്ല മറിച്ച് മതമാണെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്..

പക്ഷേ “സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം “ എന്നു പറഞ്ഞ കാശ്മീര്‍ വിഘടനവാദികളേയും  അവരുടെ കുഴലൂത്തുകാരെയും  ഭാരത് മാതാ കീ ജയ് വിളികളുമായാണ് മറ്റൊരു വിഭാഗം കാശ്മീരികള്‍ എതിരേറ്റത് . രണ്ടു പതിറ്റാണ്ടുകളായി സ്വന്തം മണ്ണില്‍ നിന്നു ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ തങ്ങള്‍ ഭാരതത്തോടൊപ്പം നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശം പ്രതിഷേധത്തിലൂടെ അറിയിച്ചു . വിഘടനവാദികളുടെ നേതാവിനു സമകാലീന  പ്രതിഷേധരൂപമായ  ചെരിപ്പേറ് നേരിടേണ്ടിയും വന്നു .വംശഹത്യയുടെ നോവുകളില്‍ നിന്നും പുറത്തുവന്ന ആ പ്രതിഷേധത്തെ മഹത്വവല്‍ക്കരിക്കാന്‍  പുരോഗമന പുമാന്മാ‍ര്‍ മുന്നോട്ടു വരാഞ്ഞത് ബുഷിനെ എറിഞ്ഞ ഷൂവിനു സലാം കൊടുക്കുമ്പോള്‍ കിട്ടുന്ന “സജീവ അന്തര്‍ധാരകള്‍“  ഇതിലില്ലാത്തതു കൊണ്ടായിരിക്കും 

മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒട്ടു മിക്ക പത്രങ്ങളിലും  പ്രതിഷേധ വാര്‍ത്ത വന്നിരുന്നു.രണ്ടു സ്ക്രീന്‍ ഷോട്ടുകള്‍ താഴെ . ഒന്നു മതേതര മാധ്യമവും മറ്റേത് മനുഷ്യാവകാശ പോരാളി പത്രമായ തേജസ്സും.

പണ്ഡിറ്റുകള്‍ മാധ്യമത്തിനു അക്രമികളായപ്പോള്‍ മാധ്യമത്തിലെ എഴുപതു പേര്‍ തേജസ്സില്‍ പത്തു പേരായി ചുരുങ്ങി .(  ആര്‍.എസ്സ്.എസ്സ് ന്റെ പ്രാന്ത സാംഘിക്കിലെ എണ്ണമെടുത്ത വിദ്വാനാണെന്നു തോന്നുന്നു ഇപ്പോളും തേജസ്സിലെ കണക്കെടുപ്പുകാരന്‍ )
കാശ്മീരിനു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് ഡല്‍ഹിയില്‍ നടത്തിയ സെമിനാറിനോട് പ്രതിഷേധിച്ചത് കാശ്മീരില്‍ നിന്നു തന്നെ ആട്ടിയോടിക്കപ്പെട് മറ്റൊരു കൂട്ടം‌‌‌‌‌‌ കാശ്മീരികള്‍‌‌‌‌ തന്നെയാണ്. ഭാരതത്തിന്റെ കൂടെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാശ്മീരികളെ ആക്രമികളായി ചിത്രീകരിക്കുന്ന വിഘടനവാദകുഴലൂത്തുകാരുടെ ഉദ്ദേശ്യം വേറെയാണ്. ആറു പതിറ്റാണ്ടിനു മുന്‍പ്  ഉണ്ടായ വിഘടനവാദ കോലാഹലത്തില്‍ നിന്നാണല്ലോ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ ജനനം . ആയിടയ്ക്ക് മൌലാനാ ആസാദ് സോഭാനി എന്ന വിഘടനവാദി പറഞ്ഞ രസകരമായ ആഹ്വാനം ബാബാ സാഹിബ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് 

വെറും നാലരക്കോടി വരുന്ന ബ്രിട്ടീഷുകാര്‍ മുഴുവന്‍ ലോകത്തെയും വിഴുങ്ങി ഭരിച്ചെങ്കില്‍ അവരെപോലെ തന്നെ ഉന്നതമായ വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഇരുപത്തിരണ്ട് കോടി ഹിന്ദുക്കള്‍ നാളെ ശക്തരായാല്‍ മുസ്ലിം ഇന്ത്യ മാത്രമല്ല മക്കയും മദീനയും തുര്‍ക്കിയും എന്നു വേണ്ട സകല മുസ്ലിം ലോകവും വിഴുങ്ങിയേക്കാം . അതിനാല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് ആദ്യം ഇംഗ്ലീഷുകാരെ കെട്ടു കെട്ടിക്കുക അതിനു ശേഷം അനായാസമായി നമുക്ക് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാം . കോണ്‍ഗ്രസ്സ് മൌലവികളുടെ വാക്കുകളില്‍ വീഴരുത് ,22 കോടി ശത്രുക്കളുടെ കയ്യില്‍ മുസ്ലിം ഇന്ത്യ സുരക്ഷിതമല്ല
(ബാബാ സാഹിബിന്റെ പുസ്തകത്തില്‍ മാത്രമല്ല പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ  Pakistan - The Heart of Asia  എന്ന പുസ്തകത്തിലും സോഭാനിയുടെ ഈ ആഹ്വാനത്തെ പറ്റി പറഞ്ഞിട്ടുണ്ട്) 

ഇതുപോലെയുള്ള ഹിമാലയന്‍ ബുദ്ധികളുടെ ജീനുകള്‍ ഇന്നും പാകിസ്താനിലുണ്ടല്ലോ.. സ്വന്തം രാജ്യം അസ്ഥിരതയില്‍ പെട്ടുഴലുമ്പോളും ഭാരതത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ തായ്‌വേര് ഈ ചിന്താഗതിയുള്ള ജീനില്‍ത്തന്നെയാണ്.

Wednesday, August 25, 2010

Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു  - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ  അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഈ അകല്‍ച്ച ഇല്ലാതാക്കാനെന്നതു പോയിട്ടു കുറയ്ക്കാന്‍ പോലും അപര്യാപ്തമായിരുന്നു. ക്ഷേത്രങ്ങളുടെ നശിപ്പിക്കല്‍‌‌‌‌‌‌, നിര്‍‌‌ബന്ധിത മത പരിവര്‍‌‌ത്തനം‌‌‌‌‌‌, വസ്തുവകകള്‍‌‌‌‌ നശിപ്പിക്കല്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌, അരും കൊലകള്‍ , സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന കണക്കില്ലാത്ത പീഢനങ്ങള്‍  തുടങ്ങിയ മുറിവുകളുടെ ഓര്‍മകള്‍ പച്ചയായി തന്നെ നില്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല തന്നെ . ഇവയൊക്കെ മുസ്ലിങ്ങള്‍ക്കു അഭിമാനകരവും ഹിന്ദുക്കള്‍ക്ക് അപമാനകരവും ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും .(അംബേദ്കര്‍ ,  പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ )
ഇന്ത്യാ വിഭജനത്തിനു വഴി തെളിച്ച കാരണങ്ങളെ പറ്റി വ്യക്തമായി അപഗ്രഥിച്ചെഴുതിയ പുസ്തകമാണ് ശ്രീ ബാബാ സാഹെബ് അംബേദ്കറിന്റെ “പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ “ എന്നത് അതിലെ ഓരോ പേജുകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് മനസ്സിലാകും. വിഭജനത്തിന്റെ സമയത്ത് നിലനിന്നിരുന്ന (ഒരു പക്ഷേ ഇന്നും തുടര്‍ന്നു പോരുന്ന) മതങ്ങള്‍ തമ്മിലുള്ള വിടവിന്റെ കാരണം കേവലം ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായതല്ല (ചിലര്‍ വാദിക്കുന്നത് പോലെ 1925 നു ശേഷമല്ല )എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. മതാന്ധരായ അധിനിവേശ ശക്തികള്‍ ചെയ്തു കൂട്ടിയ കിരാത നടപടികള്‍ തന്നെയാണ് തലമുറകള്‍ കൈമറിഞ്ഞ് ഒടുവില്‍ വിഭജനത്തിനും അതിനോടനുബന്ധിച്ചുണ്ടായ രക്ത ചൊരിച്ചിലുകള്‍ക്കും കാരണമായതെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി ഗസ്നിയിലൂടെയും ഗോറിയിലൂടെയും ഗതിവേഗം കൈവരിച്ച് ഭാരതത്തിലെ ഒരു സമൂഹത്തെ വംശഹത്യ നടത്തിയ  അധിനിവേശ മതാന്ധതയെ പറ്റി തുടര്‍ന്നുള്ള പേജുകളില്‍ വിവരിക്കുന്നതിങ്ങനെ...

മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍ ഉത്ബി ഗസ്നിയുടെ പടയോട്ടത്തെ പറ്റി ഇങ്ങനെ പ്രസ്താവിച്ചു.“അദ്ദേഹം വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ ഇസ്ലാം സ്ഥാപിച്ചു. നഗരങ്ങളെ കീഴടക്കി , വിഗ്രഹാരാധകരെ ഉന്മൂലനം‌‌‌‌‌‌ ചെയ്ത് സ്വസമൂഹത്തെ സന്തോഷിപ്പിച്ചു.തിരിച്ച് സ്വന്തം നാട്ടിലെത്തി ഇസ്ലാമിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഉദ്ഘോഷിക്കുകയും അതോടൊപ്പം ഓരോ വര്‍ഷവും താന്‍ ഹിന്ദു സ്ഥാനത്തോട് വിശുദ്ധയുദ്ധം ചെയ്യുമെന്ന്  പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഗസ്നിയുടെ പാത പിന്തുടര്‍ന്ന മുഹമ്മദ് ഗോറിയുടെ പടയോട്ടം ഹസ്സന്‍ നിസ്സമിയെന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.” ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മുള്ളുകളില്‍ നിന്ന് ഹിന്ദുസ്ഥാനത്തെ അദ്ദേഹം മോചിപ്പിച്ചു .അദ്ദേഹത്തിന്റെ പോരാട്ടവീര്യം ക്ഷേത്രങ്ങളെ ഒന്നൊഴിയാതെ മണ്ണോടു മണ്ണു ചേര്‍‌‌ത്തു.

മംഗോള്‍ വംശജനായ തിമൂര്‍ ആക്രമണം നടത്തിയതിന്റെ കാരണം ,അവിശ്വാസികളെ  സത്യവിശ്വാസത്തില്‍ ചേര്‍ത്ത്  ക്ഷേത്രങ്ങള്‍ തകര്‍ത്ത് , വിഗ്രഹങ്ങളെ പറിച്ചെറിഞ്ഞ് ഹിന്ദു സ്ഥാനത്തെ അവിശ്വാസത്തില്‍ നിന്നും, ബഹുദൈവാരാധകരില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു പോലും .

മുഹമ്മദ് ഭക്ത്യാര്‍  ഖില്‍ജിയുടെ നളന്ദ ആക്രമണങ്ങളും തല മുന്‍ഡനം ചെയ്ത ബ്രാഹ്മണരെ (ബുദ്ധിസ്റ്റ്സ്) കൊന്നൊടുക്കി നളന്ദ സരവകലാശാല തീവെച്ചു നശിപ്പിച്ചതും ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ട് അംബേദ്കര്‍  വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രം ആക്രമിച്ചതിനു ശേഷം അവിടെയുള്ള വിഗ്രഹത്തെ നാലു കഷണങ്ങളാക്കി ഒരു ഭാഗം ഗസ്നിയിലെ മസ്ജിദിലും മറ്റു രണ്ടു ഭാഗങ്ങള്‍ മെക്കയിലേക്കും മെദീനയിലേക്കും അയച്ചെന്നും ഒരു ഭാഗം രാജകൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ ചവിട്ടു പടിയായി ഉപയോഗിച്ചെന്നും  ചരിത്രകാരന്‍ മിന്‍ ഹാജ് - സിറാജ് രേഖപ്പെടുത്തിയിട്ടുണ്ടത്രെ .

മുഹമ്മദ് ബിന്‍ കാസിമാകട്ടെ അതിലും നീചമായ ബുദ്ധിയാണ് പ്രയോഗിച്ചത് . മുള്‍ട്ടാനിലെ ക്ഷേത്രം അവിടെ ലഭിക്കുന്ന അസാമാന്യമായ വരുമാനം കാരണം നശിപ്പിച്ചില്ല പകരം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കഴുത്തിനു ചുറ്റും പശുവിന്റെ കുടല്‍മാല നിക്ഷേപിച്ച് അദ്ദേഹം കൃതാര്‍ത്ഥനായി !!
കുത്തബ്ദീന്‍ ഐബക് , അലാവുദ്ദീന്‍ ഖില്‍ജി തുടങ്ങിയ ആക്രമണകാരികളും ഒട്ടും വ്യത്യസ്തരായിരുന്നില്ല .ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കുത്തബ്ദീന്‍ ഐബക്ക് തകര്‍ത്തതായി പറയപ്പെടുന്നു . അലാവുദ്ദീന്‍ ഖില്‍ജിയും ഇതേ പാത പിന്തുടര്‍ന്നുവെന്ന് അമീര്‍ കുസ്രു സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ ഭാരതത്തില്‍ തന്റെ മുന്‍ ഗാമികള്‍ ചെയ്തതെന്തെല്ലാമോ അതെല്ലാം അലാവുദ്ദീന്‍ തെക്കന്‍ ഭാരതത്തില്‍ നടത്തിയത്രെ .
പ്രണയിനിക്കു വേണ്ടി താജ്മഹല്‍ കെട്ടിപ്പൊക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി നടത്തിയ ക്ഷേത്ര ധ്വംസനങ്ങള്‍ “ ഷാജഹാന്‍ നാമ “ യില്‍ ഇങ്ങനെ വിവരിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.

“അക്ബറുടെ ഭരണകാലത്ത് ബനാറസില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുഴുമിക്കാനായില്ല . അവിശ്വാസികള്‍ ഇപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി  ശ്രമിക്കുന്നുണ്ടെന്ന് ബാദ്ഷാ അറിഞ്ഞു..  വിശ്വാസ സംരക്ഷകനായ അദ്ദേഹം ഉടന്‍ തന്നെ അവയെല്ലാം തകര്‍ക്കാന്‍ ആജ്ഞ നല്‍കി . അന്നു തന്നെ അവിശ്വാസികളുടെ കേന്ദ്രമായ ബനാറസിലെ 76 ക്ഷേത്രങ്ങള്‍ പൊളിച്ചടുക്കി.“
അലാവുദ്ദീന്റെ ഭരണകാലത്താകട്ടെ അവിശ്വാസികളുടെ മേല്‍ ഭീമമായ നികുതി (ജസിയ)ചുമത്തി.അക്ബറുടെ ഭരണകാലത്തൊഴികെ മറ്റെല്ലാ ഇസ്ലാമിക ഭരണകാലത്തും അതു തുടര്‍ന്നു പോരുകയും ചെയ്തു . ഇസ്ലാമിക ഭരണാധികാരികളുടെ തന്ത്രങ്ങളുടെ  നടപ്പാക്കലായിരുന്നു ജസിയ കൊണ്ടുദ്ദേശിച്ചതെന്ന് അംബേദ്കര്‍ പറയുന്നു. ഇസ്ലാമിക ഭരണത്തില്‍ അവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കണമെന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ചോദ്യത്തിനു ഖാസി ഇങ്ങനെ മറുപടി നല്‍കിയത്രെ

നികുതിപിരിക്കുന്നവര്‍ വെള്ളി ചോദിച്ചാല്‍ അങ്ങേയറ്റം ബഹുമാനത്തോടെ അവര്‍ സ്വര്‍ണ്ണം കൊടുക്കേണ്ടവരാണ്.അവരുടെ വായിലേക്ക് ഈ ഉദ്യോഗസ്ഥര്‍ ചെളിയെറിഞ്ഞാല്‍ യാതൊരു വിമുഖതയുമില്ലാതെ അവര്‍ അത് സ്വീകരിക്കേണ്ടതാണ്.ഇസ്ലാമിനെ പ്രകീര്‍ത്തിക്കുക അവരുടെ  കടമയാണ്. ഹിന്ദുക്കളെ അടിച്ചമര്‍ത്തേണ്ടത് എന്തു കൊണ്ടെന്നാല്‍ അവര്‍ പ്രവാചകന്റെ ശത്രുക്കളാണ്.അതു കൊണ്ട് അദ്ദേഹത്തിന്റെ (പ്രവാചകന്റെ) ആജ്ഞയ്ക്ക് വിധേയരായി അവരെ കൊള്ളയടിക്കേണ്ടതും വധിക്കേണ്ടതും നമ്മുടെ മതപരമായ കര്‍ത്തവ്യമാണ്. ഒന്നുകില്‍ അവരെ സത്യ വിശ്വാസികളാക്കുക , അല്ലെങ്കില്‍ കൊല്ലുകയും അവരുടെ ധനത്തെ ഇല്ലാതാക്കുകയും ചെയ്യുക . ജസിയ അല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രം ഒന്നുകില്‍ ഇസ്ലാം അല്ലെങ്കില്‍ മരണം

ഈ അക്രമണകാരികളെല്ലാം, വിശുദ്ധയുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ പങ്കിട്ടെടുക്കുകയും പുരുഷന്മാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഫലം മരണമായിരുന്നു.ഇന്ത്യയിലെ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചവയായിരുന്നു അവിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടി ഇസ്ലാമിക അധിനിവേശ ആക്രമികള്‍ നടത്തിയ പടയോട്ടങ്ങളെന്ന്  ബാബാ സാഹേബ് അംബേദ്കര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു.ഈ പ്രത്യാഘാതങ്ങളാണ് രണ്ട് സമൂഹങ്ങളെ അകറ്റിയതും അതു വഴി ഇന്ത്യയുടെ വിഭജനത്തിന് പ്രേരണയായതും .

Thursday, August 19, 2010

നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!



ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ..
അതിര്‍ത്തി കടന്ന് കുറെ ഇന്ത്യാക്കാരെ ആക്രമിക്കുന്നുവെന്നല്ലാതെ ഈ പോരാളികള്‍ എന്തു ചെയ്തെന്നാണ് നിങ്ങളീ പറയുന്നത് . ??



ഈ പോരാളികള്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇങ്ങനെ വേണം..

പോരാളികള്‍ എന്നു വിളിക്കപ്പെടുന്നതെന്താണെന്ന് വിശദ്മായി തന്നെ തേജസ്സ് ഈ എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്. 
അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????


Friday, August 13, 2010

ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം  എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !!
ഇന്ത്യയുടെ ഭരണഘടനാ ശില്പിയും , രാഷ്ട്ര തന്ത്രജ്ഞനും സര്‍വ്വോപരി ,ഹിന്ദുവിലെ ജാതീയതയെ തുറന്നെതിര്‍ത്ത് അതില്‍ മനം നൊന്ത് അനുയായികളോടൊപ്പം ബുദ്ധിസത്തെ പുല്‍കിയ മഹാനായ അംബേദ്കര്‍ “പാകിസ്റ്റാന്‍ -പാര്‍ട്ടീഷന്‍ ഒഫ് ഇന്ത്യ “എന്ന പുസ്തകത്തിലൂടെ എഴുതിയ വരികളാണ് മുകളില്‍ കൊടുത്തത്.

ഇന്ന് ഇന്ത്യയിലെ ദളിത് - ഇസ്ലാമിസ്റ്റ് ബുദ്ധി ജീവികള്‍ ഏറ്റവുമെടുത്തുപയോഗിക്കുന്ന വരികളും ഇദ്ദേഹത്തിന്റേതു തന്നെ . ഹിന്ദു മതത്തിലെ നിന്ദ്യമായ ജാതി വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്ന   അദ്ദേഹം അതിനോടൊപ്പം തന്നെ ഇസ്ലാമിക ആക്രമണകാരികളുടെ അസഹിഷ്ണുതയെ പറ്റിയും വ്യക്തമായി എഴുതിയിരുന്നു. ബുദ്ധിസത്തിന്റെ നാശത്തിന് ഇസ്ലാമിക അധിനിവേശവും കാരണമായിരുന്നു എന്നദ്ദേഹം തുറന്നുപറയുന്നുണ്ട് . എന്നാല്‍ അംബേദ്കറിനെ ഹൈജാക്ക് ചെയ്ത ഇസ്ലാമിസ്റ്റ് - ദളിത് ബുജികള്‍ ഈ ഭാഗങ്ങളൊന്നും കാണില്ല . കണ്ടാല്‍ തന്നെ സൌകര്യപൂര്‍വം മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം സംശയകരമാണ്.

ഇന്ത്യാ വിഭജനത്തെ നിഷ്പക്ഷതയോടെ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറയുന്ന ശ്രദ്ധേയമായ വസ്തുത ഭൂമിശാസ്ത്രപരമായി ഒന്നെന്നു കരുതിയിരുന്നെങ്കിലും വളരെ മുന്‍പ് തന്നെ സാംസ്കാരികമായും മാനസികമായും ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നുവത്രെ . ഹുയാന്‍ സാങ് ഇന്ത്യയില്‍ വന്നതിനു ശേഷമുള്ള ആയിരം വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ വിഭജനത്തിന്റെ മൂലകാരണമെന്നദ്ദേഹം വ്യക്തമാക്കുന്നു.
എ ഡി ഏഴാം നൂറ്റാണ്ടില്‍ ഹുയാന്‍ സാംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്നത്തെ അഫ്ഗാനുള്‍പ്പെടെ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ വൈദിക മതക്കാരോ ബുദ്ധമതാനുയായികളോ ആയിരുന്നു. ഹുയാന്‍ സാംഗ് ഇന്ത്യ വിട്ടതിനു ശേഷം സംഭവിച്ചതെന്താണ്.
ഇസ്ലാമിക ആക്രമണകാരികളുടെ അധിനിവേശമായിരുന്നു സംഭവിച്ചതില്‍ പ്രധാനം. ആദ്യമായെത്തിയത്  A D 711 ഇല്‍ അറബ് വംശജനായ മൊഹമ്മദ് ബിന്‍ കാസിമായിരുന്നു.. സിന്ധിന്റെ കീഴടങ്ങലിനു വഴിതെളിച്ചതല്ലാതെ ഇന്ത്യയൊട്ടുക്കൊരു അധിനിവേശത്തിന് മൊഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണം കാരണമായില്ല....
 അതിനു ശേഷം എ ഡി 1001 ഇല്‍ മുഹമ്മദ് ഗസ്നിയുടെ ആക്രമണ പരമ്പര തുടങ്ങി . മുപ്പതു വര്‍ഷത്തിനിടെ പതിനേഴു ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.ഗസ്നിയെ പിന്തുടര്‍ന്ന് വന്ന മുഹമ്മദ് ഗോറിയും മുപ്പതു വര്‍ഷക്കാലം ഇന്ത്യയെ അധിനിവേശത്തിനു കീഴിലാക്കി ഗസ്നി എങ്ങനെയൊക്കെയാണോ ഈ രാജ്യത്തെ കൊള്ളയടിച്ചത് അതിലും ഭീകരമായി ഗോറിയും ഈ കാലയളവില്‍ രാജ്യം കൊള്ളയടിച്ചു.
 ചെങ്കിസ് ഖാന്‍ ,തൈമൂര്‍ ,ബാബര്‍ , അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവര്‍ നടത്തിയ അധിനിവേശങ്ങളേയും അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട് .ഈ ആക്രമണങ്ങളുടെ ലക്ഷ്യവും മാര്‍ഗവും അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെ.
ധന സമ്പാദനവും , അധികാരവും മാത്രമല്ല ഈ അക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് . അതിനോടൊപ്പം  വിഗ്രഹാരാധകരെയും ബഹുദൈവാരാധകരെയും നശിപ്പിച്ച് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഇതിന്റെ ഭാഗമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.സിന്ധ് ആക്രമിച്ച് പിടിച്ചെടുത്ത് യുദ്ധത്തില്‍ പിടികൂടിയവരെ അറേബ്യയിലേക്ക് കയറ്റി അയച്ചതിനോടൊപ്പം മുഹമ്മദ് ബിന്‍ കാസിം തന്റെ ഭരണാധികാരിക്കയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. “ വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങളെല്ലാം നശിപ്പിക്കപ്പെടുകയോ പള്ളികളാക്കി രൂപാന്തരം വരുത്തുകയോ ചെയ്തു.അവിശ്വാസികളെ കൊന്നൊടുക്കുകയോ വിശ്വാസികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്തു. അവരുടെ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് തക്ബീര്‍ ധനികളാണ്”
അറേബ്യയില്‍ നിന്നും കാസിമിനു ലഭിച്ച മറുപടി കത്തില്‍ അവിശ്വാസികളുടെ ഗളഛേദം
ദൈവിക ആജ്ഞയാണെന്ന് പറഞ്ഞിട്ടുള്ളതായും അംബേദ്കര്‍ പുസ്തകത്തില്‍ പറയുന്നു. ആക്രമണകാരികളുടെ കിരാതമായ നടപടികള്‍ അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്. മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരനായ അല്‍ ഉത്ബിയും,ഗോറിയുടെ ചരിത്രകാരനായ ഹസ്സന്‍ നിസ്സാമിയും തങ്ങളുടെ യജമാനന്മാര്‍ ബഹുദൈവാരാധകരേയും അവരുടെ ക്ഷേത്രങ്ങളെയും ഒന്നൊഴിയാതെ നശിപ്പിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.

ഗസ്നി മുതല്‍ അറംഗ സീബ് വരെ ചെയ്തു കൂട്ടിയ വംശഹത്യകളും ക്ഷേത്രധ്വംസനങ്ങളും വിശദമായി തന്നെ വിവരിക്കുന്നുണ്ട് .അത് തുടര്‍ന്നുള്ള പോസ്റ്റില്‍ വിശദമാക്കാം

ഭീതിദമായ അധിനിവേശ ആക്രമണങ്ങള്‍ ചരിത്ര സത്യങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തത് ധന സമ്പാദനത്തിനു വേണ്ടി മാത്രമായിരുന്നെന്നും അതിലൊന്നും മത വിദ്വേഷത്തിന്റെ , അസഹിഷ്ണുതയുടെ കണികകള്‍ പോലുമില്ലായിരുന്നു എന്നും വാദിക്കുന്ന മതമൌലിക വാദത്തിന്റെ കൂലിയെഴുത്തുകാര്‍ക്ക്  മഹാനായ അംബേദ്കറിന്റെ വരികള്‍ പരിചയപ്പെടുത്തുന്നു.ചരിത്രപരമായ തെറ്റുകളെ തെറ്റുകളായികാണാതെ അതിനെ വിശിഷ്ടവല്‍ക്കരിച്ച് ന്യായീകരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. അത് മറ്റുള്ളവരില്‍ സംശയത്തിനും വിദ്വേഷത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല.

Friday, August 6, 2010

ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!

കൈവെട്ടു കേസ് പ്രതികളായ പോപ്പുലര്‍ ഫ്രന്‍ഡ് പ്രവര്‍ത്തകരുടെ ജാമ്യം നിഷേധിച്ചു കൊണ്ട്  പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കമാല്‍ പാഷ പറഞ്ഞത് . വാര്‍ത്ത മാത്രുഭൂമിയില്‍ നിന്നും.



Thursday, June 10, 2010

ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു

ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു ??

ചോദ്യം ഒരു കമ്മ്യൂണിസ്റ്റിനോടാണെങ്കില്‍‌‌‌‌ (അവാന്തര വിഭാഗമായ ഇസ്ലാമ്യൂണിസ്റ്റിനോടായാലും‌‌‌‌‌‌ ) ഒരേ ഉത്തരമായിരിക്കും ഉണ്ടായിരിക്കുക.

“സംശയമെന്ത് ? സവര്‍ണ്ണ ബ്രാഹ്മണിക് ഫാസിസ്റ്റ് ശങ്കരാചാര്യര്‍ സ്വന്തം അനുചരരോടൊപ്പം പാവം‌‌ ബുദ്ധമത സന്യാസിമാരെ പീഢിപ്പിച്ചു, അവരുടെ വിഹാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ ആക്കി, കേരളത്തിലെ ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രം ............ അയോധ്യ.... എല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു. ഇപ്പോഴത്തെ പരിവാറുകാരുടെ അപ്പൂപ്പന്മാരും അവരുടെ അപ്പൂപ്പന്മാരുമായ സവര്‍ണ്ണ കോമരങ്ങള്‍ ആണ് ഇന്ത്യയിലെ ബുദ്ധമതത്തെ നശിപ്പിച്ചത് “

കൂടുതല്‍ ചോദിക്കാന്‍ നിന്നാല്‍ ദാ വരികയായി ഭരണഘടനാ ശില്പി ശ്രീ അംബേദ്കറുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരും പേജ് നംബറും സഹിതം .

ഈ ബൂലോകത്തിലാസകലം നിങ്ങള്‍ തെരഞ്ഞു നോക്കൂ.. ഇതില്‍ നിന്നും വ്യത്യസ്തമായി മേല്പറഞ്ഞവരുടെ ഒരു പോസ്റ്റിലും ഒന്നും കാണില്ല.

ബുദ്ധമതത്തിനു ക്ഷയം സംഭവിച്ചതില്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നതായി തോന്നിപ്പോകുന്ന ഒരു  കൂട്ടരുണ്ട്. പേരു കൊണ്ട് അവരെ തിരിച്ചറിയുക എളുപ്പമല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സവര്‍ണ്ണന്‍ ,അവര്‍ണ്ണന്‍, ദളിതന്‍ ,ഫാഷിസ്റ്റ് (സ അല്ല ഷ) . പിന്നെ ഒരു ഗുമ്മിനു വേണ്ടി ശ്രീ ബുദ്ധന്റെ ചിത്രവും തൂക്കും ബ്ലോഗ് സ്വീകരണ മുറിയില്‍. ഇതൊക്കെ കണ്ടാല്‍ നമുക്ക് തോന്നും ശ്ശൊ ബുദ്ധമതത്തോടും ശ്രീ ബുദ്ധനോടും എന്തൊരു സ്നേഹമാണിക്കൂട്ടര്‍ക്കെന്ന് .ബുദ്ധമതതിന്റെ ക്ഷയത്തെ പറ്റി പറയുമ്പോള്‍ കണ്ണുകളില്‍ രോഷാഗ്നിയും ചുണ്ടുകളില്‍ വിതുമ്പലും സ്ഥിരമാണിവര്‍ക്ക് .പിന്നെ മേല്പറഞ്ഞ വരികള്‍  അതായത് ബ്രാഹ്മണിക് ഫാസിസം ആണ് ബുദ്ധമത ക്ഷയത്തിനു കാരണമെന്നതും..

ഇനി പുരോഗമനക്കാരുടെ അടുത്തൊന്നു പോയി നോക്കൂ. ഒരു സംശയവും വേണ്ടാ. ഇതു തന്നെ ആണുത്തരമായി ലഭിക്കുക. കൂടെ അവരുടെ താത്വികാചാര്യര്‍ ഭൂ ഖനനം ചെയ്തു കണ്ടുപിടിച്ച രേഖകളും തരും .എന്തായാലും രണ്ടു കൂട്ടരും ശ്രീ അംബേദ്കറുടെ വരികള്‍ നിര്‍ലോഭം ചൊരിയുമെന്നതില്‍ സംശയം വേണ്ട.

എന്നാല്‍ ശ്രീ അംബേദ്കര്‍ പറഞ്ഞ താഴെക്കാണുന്ന വരികള്‍ ഇവരുടെ ആരുടെയും അഭിപ്രായങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ മഷിയിട്ടു നോക്കിയാല്‍ കിട്ടുകയില്ല .

"Here can be no doubt that the fall of Buddhism in India was due 
to the invasions of the Musalmans,Islam came out as the enemy of  
the 'But'. The word 'But,' as everybody knows,is an Arabic word 
and means an idol. Not many people, however,know that the derivation 
of the word 'But' is the Arabic corruption of Buddha. Thus the 
origin of the word indicates that in the Moslem mind idol worship 
had come to be identified with the Religion of the Buddha. To the 
Muslims, they were one and the same thing. The mission to break  
the idols thus became the mission to destroy Buddhism
Islam destroyed Buddhism not only in India but wherever it went. 
Before Islam came into being Buddhism was the religion of Bactria, 
Parthia, Afghanistan, Gandhar and Chinese Turkestan, as it was of 
the whole of Asia.
ഇവിടെയാണെങ്കില്‍‌‌‌‌ ബുദ്ധമതത്തിന്റെ നാശത്തിന്റെ കാരണം‌‌‌‌ ഇസ്ലാമിക അധിനിവേശമാണെന്ന കാര്യത്തില്‍‌‌ സം‌‌ശയമേയില്ല. ഇസ്ലാം‌‌ ആത്യന്തികമായി ശത്രുവായി വന്നത് 'ബട്ട്' നെതിരേയാണ്. എല്ലാവര്‍‌‌ക്കും‌‌ അറിയുന്ന പോലെ അറബിക്കില്‍‌‌ ആ വാക്കിനര്‍‌‌ത്ഥം വിഗ്രഹമെന്നാണ്. പക്ഷേ അധികമാര്ക്കും അറിയാത്തത്, ആ വാക്ക് ബുദ്ധനെ സൂചിപ്പിക്കാനും അവരുപയോഗിച്ചിരുന്നു എന്നതാണ്. അതായത് അന്നത്തെ മുസ്ലീമിനെ സം‌‌ബന്ധിച്ച് വിഗ്രഹാരാധനയും‌‌ ബുദ്ധമതവും ഒന്നു തന്നെയായിരുന്നു. വിഗ്രഹങ്ങളെ തച്ചു തകര്‍‌‌ക്കുക എന്ന ലക്ഷ്യം‌‌ അങ്ങനെ ബുദ്ധിസത്തെ നശിപ്പിക്കുക എന്നായി.
ഇസ്ളാമിക അധിനിവേശക്കാര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചത് ഇന്ഡ്യയില്‍‌‌ മാത്രമല്ല, എവിടെയൊക്കെ  അവര്‍‌‌ കടന്നു കയറിയോ അവിടെയൊക്കെ - ബാക്ട്രിയാ, പാര്‍‌‌തിയ, അഫ്ഗാനിസ്ഥാന്‍‌‌‌‌, ഗാന്ധാരം‌‌‌‌, ചൈനയിലെ തുര്ക്കിസ്താന്‍‌‌‌‌ എന്നിവങ്ങളിലൊക്കെ - അതായത് ഏഷ്യയില്‍‌‌‌‌ ഏതാണ്ട് എല്ലായിടത്തും‌‌ അവര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചു.
 ഇത് പറഞ്ഞത് ഒരു സവര്‍ണ്ണ പരിവാര്‍ ഫാസിസ്റ്റ് അല്ല. ശ്രീ ബാബാ സഹെബ് അംബേദ്കര്‍ തന്നെയാണ്. സവര്‍ണ്ണ സനാതന മതമാണ് ബുദ്ധിസത്തെ നശിപ്പിച്ചത് എന്നു കാണിക്കുവാന്‍ കപട ദളിത ബുദ്ധ സ്നേഹികളായ മത മൌലിക വാദികളും പുരോഗമന സഖാക്കളും എടുത്തുപയോഗിക്കുന്ന അതേ ആള്‍ . തീര്‍ന്നില്ല ഇനിയുമുണ്ട്.
But Islam struck at Hinduism also. How is it that it was able to 
fell Buddhism in India but not Hinduism? Hinduism had State-
patronage,  The Buddhists were so persecuted by the "Brahmanic 
rulers",when Islam came, they converted to Islam: this welled 
the ranks of Muslims but in the same stroke drained those of 
Buddhism. But the far more important cause was that while the 
Muslim invaders butchered both - Brahmins as well as Buddhist monks  
--the nature of the priesthood in the case of the two religions  
was different -- "and the difference is so great that it contains 
the whole reason why Brahmanism survived the attack of Islam  
and why Buddhism did not.
അധിനിവേശക്കൊള്ളക്കാര്‍‌‌‌‌‌‌ ബുദ്ധമതത്തോട് ചെയ്തതു തന്നെ ഹിന്ദുമതത്തിനോട് ചെയ്തിട്ടും‌ 
ഹിന്ദുമതം‌‌ നിലനിന്നു പോന്നതിന്റെ കാരണവും‌‌ അദ്ദേഹം പറയുന്നുണ്ട്.
For the Hindus, every Brahmin was a potential priest. No
ordination was mandated. Neither anything else. Every household 
carried on rituals -- oblations, recitation of particular mantras, 
pilgrimages, each Brahmin family made memorizing some Veda its
very purpose.... By contrast, Buddhism had instituted ordination,
particular training etc. for its priestly class
ബുദ്ധമത സര്‍വകലാശാലകള്‍ തച്ചു തകര്‍ത്ത കഥകളും വ്യക്തമായി തന്നെ 
രേഖപ്പെടുത്തിയിട്ടുണ്ട്  
Thus, when the invaders massacred Brahmins, Hinduism continued. 
But when they massacred the Buddhist monks, the religion itself 
was killed. The Musalman invaders sacked the Buddhist Universities
of Nalanda, Vikramshila, Jagaddala, Odantapuri to name only a few.
They raised to the ground Buddhist monasteries with which the
country was studded. The monks fled away in thousands to Nepal,
Tibet and other places outside India. A very large number were
killed outright by the Muslim commanders. How the Buddhist 
priesthood perished by the sword of the Muslim invaders has been
recorded by the Muslim historians themselves.......
അങ്ങനെ അധിനിവേശക്കാര്‍‌‌‌‌ ബ്രാഹ്മണരെ കൂട്ടക്കൊല ചെയ്തപ്പോഴും‌‌ ഹിന്ദുമതം അതിജീവിച്ചു. എന്നാല്‍‌‌ അവര്‍‌‌‌‌ ബുദ്ധസന്യാസിമാരെ കൂട്ടക്കൊല ചെയ്തപ്പോള്‍‌‌‌‌‌‌ ബുദ്ധമതം തന്നെ കൊല്ലപ്പെട്ടു. മുസ്ലീം അധിനിവേശക്കാര്‍‌‌‌‌ നശിപ്പിച്ച അന്നത്തെ ബുദ്ധ സര്‍‌‌വ്വകലാശാലകളില്‍‌‌‌‌ ചിലതു മാത്രമാണ് നളന്ദ, വിക്രമശില, ജഗദ്ദല, ഓഡട്ടപുരി എന്നിവ.
 ഇസ്ലാമിക അധിനിവേശ കോടാലി ബുദ്ധിസത്തിന്റെ വേരറുത്തതെങ്ങനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
....The axe was struck at the very root. For by killing the 
Buddhist priesthood, Islam killed Buddhism. This was the 
greatest disaster that befell the religion of the Buddha in India."
അംബേദ്കര്‍ ഇങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഇസ്ലാമിസ്റ്റുകളോ പുരോഗമന സഖാക്കളോ
രേഖപ്പെടുത്തിയത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എന്നു തന്നെയാകണം ഉത്തരം.

മതമൌലിക വാദ ബുദ്ധസ്നേഹികളെ പറ്റി അല്പം കൂടി പറയാതെ പോസ്റ്റ് പൂര്‍ണ്ണമാവില്ല.
ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചതില്‍ ഇവര്‍ക്കുണ്ടായ വിഷമം ചില്ലറയല്ല. ബുദ്ധിസ്റ്റുകളെ ശങ്കരാചാര്യര്‍ ചുട്ടുകൊന്നു എന്നൊക്കെ പോസ്റ്റര്‍ ഫ്രണ്ടുകാരുടെ പോരാളി പത്രത്തില്‍ ലേഖനം വന്നിരുന്നു. മാധ്യമത്തിലാകട്ടെ ഇതിനെ പറ്റി എം എസ് ജയപ്രകാശ് എന്ന വിദ്വാന്റെ  (കക്ഷി പോപ്പുലർ ഫ്രണ്ട് എന്ന മത ഭീകര സംഘടനയുടെ മനുഷ്യാവകാശ പൊയ്മുഖത്തിന്റെ ചെയർമാൻ ആണു )ലേഖനം സ്ഥിരമായി വരുന്നുണ്ട് . പക്ഷെ ഇവയിലൊന്നും അംബേദ്കര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ വന്നിട്ടില്ലെന്നു മാത്രമല്ല മറ്റു കാര്യങ്ങള്‍ വ്യക്തമായി വന്നിട്ടുണ്ട് താനും.

 മതമൌലിക വാദികള്‍ക്ക്  ബൌദ്ധരോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ കഥകളില്‍ ചിലത്
1. Religious persecution in Chittagong Hill Tracts, Bangladesh
2. Buddhists Fear Muslims in Southern Thailand

ബുദ്ധിസത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമല്ലോ ഇവോണ്‍ റിഡ്ലിയുടെ സ്വന്തം താലിബാനികള്‍ ബാമിയാന്‍ പ്രതിമകള്‍ തവിടു പൊടിയാക്കിയത്.
ചുരുക്കത്തില്‍ കാര്യം ഇത്രയേ ഉള്ളൂ...

“ഭാരതത്തിലെമ്പാടും ബുദ്ധിസ്റ്റുകള്‍ ആയിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു. പാവങ്ങള്‍ “ബുദ്ധം ശരണം  ഗഛാമി “അഹിംസ “എന്നൊക്കെ പറഞ്ഞിരിക്കും .നമ്മള്‍ക്കു കാര്യങ്ങള്‍ വളരെ എളുപ്പം  !.“

Tuesday, June 8, 2010

ബക്കര്‍ വിവേകാനന്ദനെ കണ്ട പോലെ...

ഈയിടെയായി സ്വാമി വിവേകാനന്ദനു നല്ല സമയമാണ്. കാവിയുടുത്ത ബൂര്‍ഷ്വാസി എന്ന് അദ്ദേഹത്തെയും , ഞരമ്പു രോഗി എന്ന് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസനേയും വിശേഷിപ്പിച്ചവര്‍ യുവജന സമ്മേളനങ്ങളുടെ ബാനറുകളില്‍ അദ്ദേഹത്തെ പ്രതിഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ക്രിസ്ത്യാനി കൂടുതലുള്ളിടത്ത് മദര്‍ തെറേസയേയും (ചിലയിടത്ത് അല്ഫോണ്‍സാമ്മയും) മുസ്ലിംകള്‍ കൂടുതലുള്ളിടത്ത് സദ്ദാം ഹുസ്സൈനെയും പ്രതിഷ്ടിച്ചവര്‍ ഇതൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്.ഇത്തരത്തിലുള്ള അടവുനയങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതായതു കൊണ്ട് അതത്ര കാര്യമാക്കാനില്ല.

പക്ഷെ

ബ്ലോഗുലകത്തിലെ ഒരു പ്രസിദ്ധനായ മനുഷ്യാവകാശ വക്താവ് , ജയിലില്‍ കിടക്കുന്ന അഫ്സല്‍ ഗുരു,അജ്മല്‍ കസബാദി മനുഷ്യരുടെ (അവരുടെ മാത്രം )അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ശ്രീ ബക്കര്‍, സ്വാമി വിവേകാനന്ദനെന്ന സവര്‍ണ്ണ സന്ന്യാസി പറഞ്ഞ രണ്ടു വരികള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

വരികള്‍ ചുവടെ..

“"പ്രായോഗിക ഇസ്ളാമിന്‍റെ സഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത്‌ തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത്‌ മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415


അതിനു താഴെ ശ്രീ ബക്കര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു

“വായനക്ക്‌ മുന്‍പേ വിളക്ക്‌ കെടുത്തുന്നവരോ, വിളക്ക്‌ കെടുത്തി വയനാ മേശക്ക്‌ മുന്‍പിലിരുന്ന്‌ പുസ്തകവുമായി ഉറങ്ങുന്നവരോ ആരുമാവട്ടെ,വിവേകാനന്ദന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും. ചിലപ്പോല്‍ വറ്റ്‌ എല്ലില്‍ കയറാതെ നോക്കാനുള്ള വിവേകവും പ്രധാനം ചെയ്യും.“

ഒന്നു രണ്ട് കമ്മന്റുകള്‍ക്കു താഴെ ബക്കര്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നു..

interfaith awareness-നു വേണ്ടി നിലകൊള്ളുന്ന ഒരു മഹാനയ ആ മനുഷ്യണ്റ്റെ വാക്കുകള്‍ക്ക്‌ കാലം ചെവിനല്‍കുമെന്ന്‌ പ്രത്യാശിക്കാം

ഇനി  കാര്യത്തിലേക്ക് .  ഒരാളുടെ അഭിപ്രായങ്ങളും എഴുത്തുകളിലെ വരികളും എടുത്തുപയോഗിച്ച്  വലിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മിനിമം അദ്ദേഹത്തിന്റെ കുറച്ചു പുസ്തകങ്ങളെങ്കിലും വായിച്ചു നോക്കേണ്ടതാണ്. അതാണു സാമാന്യതത്വം . ഒരു സാധാരണക്കാരനു അതാവശ്യമില്ല . പക്ഷെ സ്വന്തം മത വിശ്വാസത്തിന്റെ മേന്മ ചൂണ്ടിക്കാണിക്കാന്‍ വേണ്ടി ചുരണ്ടിയെടുത്ത് ഉപയോഗിക്കുന്ന ഒരാള്‍ നിശ്ചയമായും അതൊക്കെ ശ്രദ്ധിക്കേണ്ടതാണ്.അല്ലെങ്കില്‍ അബദ്ധം പറ്റും. ആത്മാവില്‍ വേവിക്കുന്നതിനിടയില്‍ ബക്കര്‍ കാണാതെ പോയ കുറച്ചു കാര്യങ്ങള്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ചുവടെ..

ഏതു കാലത്തും ഏത് നാട്ടിലേയും മഹിമയേറിയ ആദ്ധ്യാത്മിക സ്ത്രീ പുരുഷന്മാരെ അംഗീകരിക്കുക. അവര്‍ തമ്മില്‍ വാസ്തവത്തില്‍ യാതൊരു ഭിന്നതയുമില്ലെന്നു കണ്ടറിയുക. യഥാര്‍ത്ഥ മതം-ദിവ്യതയുടെ സ്പര്‍ശം മനുഷ്യാത്മാവും ദിവ്യാത്മാവും തമ്മിലുള്ള ബന്ധം  എവിടെയെല്ലാമുണ്ടായിട്ടുണ്ടോ അവിടെയെല്ലാം എങ്ങും വെളിച്ചം കാണുന്ന മനോവികാസം ഉണ്ടായിട്ടുണ്ട്. “

ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന്‍ മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം . അതിനപ്പുറത്തുള്ളതെല്ലാം ചീത്തയെന്നു മാത്രമല്ല ഉടനെ നശിപ്പിക്കുകയും വേണം ഞൊടിയിടയില്‍ ഇതില്‍ ശരിയായി വിശ്വസിക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും കൊല്ലപ്പെടണം. ഈ ആരാധനയുടേതല്ലാത്തതെല്ലാം തകര്‍ക്കപ്പെടണം.മറ്റെന്തും പഠിപ്പിക്കുന്ന  പുസ്തകം കത്തിച്ചു കളയണം.ശാന്ത സമുദ്രം മുതല്‍ അറ്റ്ലാന്റിക് വരെ അഞ്ഞൂറ് കൊല്ലക്കാലം ചോരയൊഴുക്കി . അതാണ് ഇസ്ലാം മതം

തീര്‍ന്നില്ല ഇനിയുമുണ്ട്..

ഒരാള്‍ എത്ര കണ്ട് സ്വാര്‍ത്ഥിയാണോ അത്ര കണ്ട് അധര്‍മ്മിയുമാണ്. അതു പോലെ ഒരു ജനതയും.സ്വയം ബന്ധിതമായ ഒരു ജനത ലോകത്തില്‍ വച്ചേറ്റവും ക്രൂരമായി തീര്‍ന്നിട്ടുണ്ട്.ഈ ദിത്വത്തെ അറേബ്യയിലെ പ്രവാചകന്‍ സ്ഥാപിച്ച മതം മുറുക്കിപ്പിടിച്ചത്രയും മറ്റൊരു മതം പിടിച്ചിട്ടില്ല. ഇത്രയധികം ചോര ചിന്തിയും മറ്റു മനുഷ്യരോട് ഇത്ര കണ്ട് നിഷ്ടൂരമായി പെരുമാറിയതുമായ വെറൊരു മതമില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം എല്ലാം വായിച്ചിരിക്കണമെന്നില്ല.അത് അത്ര പെട്ടെന്നു വായിച്ചു തീര്‍ക്കാവുന്നതുമല്ല. എങ്കിലും ചില മതമൌലിക വാദ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ നിന്നും വരികള്‍ കടമെടുക്കുമ്പോള്‍ അത് ഒരു വന്‍ കരയുടെ അറ്റവും മൂലയുമായിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഇത് പണ്ട് കുരുടര്‍  ആനയെ കണ്ടപോലെയായി. വാലിലെ രോമം കണ്ട് ആനയെന്ന് തെറ്റിദ്ധരിച്കു കുരുടന്റെ കണക്കായി നമ്മുടെ ബക്കറും.

സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലയളവില്‍ ആര്‍.എസ്സ്.എസ്സ് ഇല്ല . ഹിന്ദു മഹാസഭ പോലും ഉണ്ടായിട്ടില്ല. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനു നമുക്ക് സംഘ പരിവാര്‍ പട്ടം കൊടുക്കാമായിരുന്നു. പിന്നെ വേണമെങ്കില്‍ സവര്‍ണ്ണ സന്ന്യാസി എന്നോ മറ്റോ കൊടുക്കാം.എങ്കിലും ഇന്നത്തെ പോലെ വോട്ടുബാങ്കിന്റെ ആവശ്യകത ഇല്ലാത്ത അന്തകാലത്ത് ഇന്റര്‍ഫെയ്ത്ത് അവയര്‍നെസ്സ് നു വേണ്ടി നിലകൊള്ളുന്ന മഹാനായ സ്വാമി വിവേകാനന്ദന്‍ വെറുതെ ഇങ്ങനെ ഒരു അഭിപ്രായം പറയുകില്ല എന്നു തന്നെ നമുക്ക് വിശ്വസിക്കാം.

വിവേകവാണി കേട്ടാല്‍ വറ്റുകള്‍ എല്ലില്‍ കുത്തില്ല എന്നാണ് ശ്രീ ബക്കറുടെ അഭിപ്രായം..ഇതൊക്കെ വായിച്ചിട്ടു സ്വന്തം എല്ലില്‍ വറ്റുകള്‍ കുത്താതിരിക്കട്ടെ എന്നു ഹാര്‍ദ്ദമായി ആശംസിക്കുന്നതോടൊപ്പം ഇത്രകൂടി. അറ്റവും മുറിയും എടുത്തെഴുതുമ്പോള്‍ ശ്രദ്ധിക്കുക ഇനിയെങ്കിലും !
 മഹാനായ വിവേകാനന്ദന്‍  പറഞ്ഞ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ്  പില്‍ക്കാലത്ത് രാഷ്ട്ര്രീയ സ്വയം സേവക സംഘം രൂപം കൊണ്ടത് എന്നതു കൂടി അറിയുമ്പോള്‍ വറ്റുകള്‍ എല്ലുകളും കടന്നു തലയില്‍ വരെ കുത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനാവില്ല..


അവലംബം : വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം  -ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിദ്ധീകരിച്ചത്
                       ഉത്തിഷ്ഠ ഭാരത- ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിദ്ധീകരിച്ചത്

Thursday, February 25, 2010

താലിബാനോ ... ഏയ് ..

പാകിസ്താന്‍ ഗോത്രമേഖലയിലെ രണ്ടു സിക്കുകാരെ താലിബാന്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരുടെ തല ഗുരുദ്വാരയിലേക്ക് അയച്ചു കൊടുത്തു. ബിസിനസുകാരായ ജസ്പാല്‍ സിംഗ്, മഹന്‍ സിംഗ് എന്നിവരെയാണ് താലിബാന്‍ വധിച്ചത്----- ( പത്രവാര്‍ത്ത )

ഏയ് താലിബാന്‍ അങ്ങനെയൊന്നും ചെയ്യില്ല .. ദാ ജമാ അതെ ഇസ്ലാമി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇവോണ്‍ റിഡ്ലി പറഞ്ഞത് നോക്കൂ...

 

താലിബാന്‍ തടവറയില്‍ നിന്നും അവരുടെ കുലീനമായ പെരുമാറ്റം കൊണ്ട് മതം മാറി എന്നതാണു ഇവോണ്‍ റിഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ളത് . പാലസ്തീനിലെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊണ്ട് മാത്രം ജമാ അതെ ഇസ്ലാമി ഇവോണ്‍ റിഡ്ലിയെ വിളിക്കുമെന്ന് തോന്നുന്നില്ല . അപ്പോള്‍ പിന്നെ അതിനു പിന്നിലെ ചേതോവികാരം ഇത്രമാത്രം.. താലിബാനിന്‍ പോരാളികള്‍ വളരെ കുലീനരാണു എന്ന സന്ദേശം എത്തിക്കുക .
ഇസ്ലാം , സ്ത്രീ വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ റിഡ്ലി ഉദാഹരിച്ചത് താലിബാനെ ആണ്. അപ്പോള്‍ താലിബാനു പിന്നിലെ ആദര്‍ശം ഇസ്ലാമാണെന്ന് റിഡ്ലിക്ക് അഭിപ്രായമുണ്ട് . അപ്പോള്‍ അവരുടെ പ്രസംഗം ജമാ അത്തെ ഇസ്ലാമി കേട്ടില്ലെന്നുണ്ടോ , പ്രസിദ്ധീകരിച്ച തേജസ്സുകാരും ഇത് കണ്ടില്ലെന്നു തോന്നുന്നു.. 

ഇസ്ലാം എന്നാല്‍ താലിബാന്‍ ആണെന്നു വരുത്തി തീര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു എന്നൊക്കെയാണു ചിലരുടെ വാദം . സ്വയം താലിബാനെ കുലീനര്‍ എന്ന് പറയുകയും മറ്റുള്ളവരെ കൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ട് “ഫാസിസം ഫാസിസം “ എന്നലറി വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ .....




Monday, February 22, 2010

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ????

പ്രതിസന്ധി നേരിടുന്ന മലയാള സിനിമ വീണ്ടും വിവാദങ്ങളില്‍ . അമ്മയും അമ്മൂമ്മയും അമ്മായിയമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏകദേശം പറഞ്ഞു തീര്‍ത്തപ്പോള്‍ മഹാ നടന്‍ തിലകനാണ്  പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത് . സിനിമയിലെ സവര്‍ണതെയെ പറ്റി പരമാര്‍ശിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം അദ്ദേഹം വിവാദം ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി അത്  താര സുപ്രീമസിക്കെതിരെയാണുന്ടായത് .

കഴിഞ്ഞ പ്രാവശ്യം സകലമാന മതേതര മനുഷ്യ സ് നെഹികളും , അഭിനവ ദളിത ബന്ധുക്കളും മലയാള സിനിമയിലെ സവര്‍ണ്ണ പൊതു ബോധത്തെ പറ്റി കൂലങ്കഷ ചര്‍ച്ചയായിരുന്നു .. ബൂലോകത്തിലും ഉണ്ടായിരുന്നു ചര്‍ച്ചകള്‍ .. പാലേരി മാണിക്യത്തില്‍  എന്തൊക്കെയോ സവര്‍ണ്ണ പോക്രിത്തരങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഗമണ്ടന്‍ പോസ്ടിറക്കിയ മഹാന്മാരും ഉണ്ട് . (ഈയിടെയായി കഥാ പാത്രങ്ങളുടെ ജാതിയും മതവും അനുസരിച്ച് വേണം കഥ നിര്‍മ്മിക്കേണ്ടത് എന്ന അഭിപ്രായങ്ങള്‍ കൂടി വരുന്നു . ചില മത നാമത്തില്‍ പെട്ടവരെ ഒരു കാരണവശാലും ക്രൂരന്മാരായി ചിത്രീകരിക്കരുത് എന്ന വിധത്തിലാണ് ചില ബ്ലോഗെഴുത്തുകാരുടെ വാദങ്ങള്‍ )

പക്ഷെ എന്താണെന്നറിയില്ല ഇപ്രാവശ്യം തിലകന് പഴയ പോലെ പിന്തുണയില്ല .. വിവരാകാശ നിയമം സുപ്രീം കോടതിക്കും ബാധകമാണെന്ന്  ഒരു ഹൈക്കോടതി വിധി വന്നപ്പോള്‍ അത് ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് അവര്‍ണ്ണന്‍ ആയതുകൊണ്ടാണെന്ന് ഭാഷ്യം ചമച്ച "അഭിനവ ബുദ്ധന്മാര്‍ "തിലകനോട് ഇപ്രാവശ്യം വലിയ അനുകമ്പ ഒന്നും കാട്ടുന്നില്ല (ഈയിടെയായി പലര്‍ക്കും ബുദ്ധന്മാരോടാണ് സ് നേഹം   കൂടുതല്‍ ..  ഇതിന്റെ പത്തിലൊന്ന് പണ്ടുണ്ടായിരുന്നെങ്കില്‍ ഗാന്ധാരം എന്നറിയപ്പെട്ട അഫ്ഗാനില്‍ പത്തു ബുദ്ധന്മാരെങ്കിലും ജീവിച്ചിരുന്നേനെ . ബാമിയാന്‍ പ്രതിമകള്‍ക്ക് രക്ഷയുണ്ടായില്ല പിന്നെയാ ബുദ്ധന്മാര്‍ക്ക് )ജസ്റിസ് പോള്‍ ദിനകരന്‍ ദളിതനായത് കൊണ്ടാണ് അന്വേഷണം നേരിടുന്നതെന്നാണ് മറ്റൊരു ഭാഷ്യം (ഹിന്ദുവിലെ ജാതിവിവേചനം മടുത്താണ് മറ്റു മതങ്ങളിലേക്ക് രക്ഷ പ്രാപിക്കുന്നതെന്നാണ് രക്ഷക വചനങ്ങള്‍ .അപ്പോള്‍ പിന്നെ പോള്‍ ദിനകരന്‍ ദളിതനാകുന്നതെങ്ങനെയാണോ ആവോ )


അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ  തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ...  ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ..... ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????


എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....

Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

Thursday, January 21, 2010

കാരക്കുന്ന് കള്ളം പറയുമ്പോള്‍

മാധ്യമ സ്വാതന്ത്ര്യവും ദുസ്സ്വാതന്ത്ര്യവും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത് . നട്ടാല്‍ കുരുക്കാത്ത നുണകള്‍ സ്വന്തം പത്രത്തിലൂടെ പ്രചരിപ്പിക്കുന്നവര്‍ പോലും മറ്റു മാധ്യമങ്ങളുടെ വളച്ചൊടിക്കലുകളെ പറ്റി ഘോരഘോരം പേനയുന്തുന്നു. ആ തരത്തിലുള്ള ഒരു ലേഖനം ഇന്നത്തെ മതേതര 'മാധ്യമ'ത്തില്‍ കണ്ടു. മാധ്യമം പത്രത്തിനു പിന്നിലെ പ്രത്യയ ശാസ്ത്രത്തിന്റെ കേരളത്തിലെ അസിസ്റ്റന്റ് അമീര്‍ ശ്രീ ഷേക്ക് മുഹമ്മദ് കാരക്കുന്നാണ് പ്രസ്തുത ലേഖനത്തിന്റെ കര്‍ത്താവ്. ലേഖനത്തിന്റെ പേര്‍ “നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍“. ഒട്ടും താമസിയാതെ തന്നെ മാധ്യമം പത്രത്തിന്റെ“ ബൂലോക ആസ്ഥാന മൂടു താങ്ങികള്‍“ ലേഖനം പോസ്റ്റാക്കി പ്രതിബദ്ധത കാട്ടുകയും ചെയ്തു .

മൂല്യബോധമില്ലാത്ത മറ്റ് പത്രങ്ങളുടെ സമീപനം കാരണം സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളോര്‍ത്ത് വളരെയധികം വിഷമിക്കുന്നുണ്ട് അദ്ദേഹം. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണു “മാധ്യമം” ഒഴിച്ചുള്ള മറ്റ് പത്രങ്ങളുടെ പരിപാടി എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനു വളരെയധികം ഉദാഹരണങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ചുരുക്കത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതിനോടൊപ്പം തന്നെ യാതൊരു വിധ മൌലികവാദ ചിന്തകളും ഇല്ലാത്ത ആളായിരുന്നു സ്വന്തം നേതാവായ മൌദൂദി എന്ന കാര്യവും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ സ്വന്തം പത്രമായ മാധ്യമം പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളും ഇന്ത്യാ വിരുദ്ധതയും എന്റെ മറ്റുള്ള പോസ്റ്റുകളില്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് .യാതൊരു തെളിവും കയ്യിലില്ലാതെ “മുംബൈ ആക്രമണത്തിനു പിന്നില്‍ ഹൈന്ദവ തീവ്രവാദികള്‍“എന്ന് തലക്കെട്ട് കൊടുത്തിട്ട്, മുഷറിഫ് എഴുതിയ പുസ്തകത്തെ പറ്റി വിശദമാക്കിയവരാണു ഇവര്‍.. അജമല്‍ കസബ് നേപ്പാളില്‍ വെച്ച് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന പാക് വാദം സ്വന്തം പുസ്തകത്തില്‍ ഒരു അധ്യായമാക്കി സമര്‍ത്ഥിച്ച ആളാണു ഈ മുഷറിഫ് . പക്ഷെ ഈ വാര്‍ത്തകളൊക്കെ വളരെ മനോഹരമായി കൊടുത്ത് അതിനനുസരിച്ച് ലേഖനങ്ങള്‍ എഴുതിച്ച്,കൂട്ടത്തില്‍ ഇങ്ങനെ ഉള്ളവരുടെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ച് ഇന്ത്യാ വിരുദ്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന ഇക്കൂട്ടര്‍ മാധ്യമധര്‍മ്മത്തെ പറ്റി വായിട്ടലയ്ക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെങ്കിലും പത്രം 'മാധ്യമം' ആയതു കൊണ്ട് ഇതൊക്കെ സ്വാഭാവികമാണെന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം ..

എന്നാല്‍ ...

സത്യ സന്ധമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി ബേജാറാകുന്ന കാരക്കുന്ന് അതേ ലേഖനത്തില്‍ തന്നെ പച്ചക്കള്ളം പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്ന് കൂടി ചോദ്യമുയരുന്നു.. പ്രഗ്യാസിംഗ് താക്കൂര്‍ അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനത്തെ പറ്റി അദ്ദേഹം എഴുതിയത് നോക്കൂ...

2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ‍

കാരക്കുന്നിന്റെ അഭിപ്രായമനുസരിച്ച് പ്രഗ്യാ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനം നടന്നത് 2006 ഇലാണ്. അതും ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്ന് അദ്ദേഹത്തിനു ഉറപ്പാണ് താനും ..പ്രഗ്യാസിംഗ് ഉള്‍പ്പെട്ട മാലേഗാവ് സ്ഫോടനത്തിന്റെ ഏതു ചെറിയ വിവരങ്ങളും ക്രുത്യമായി അപ്ഡേറ്റ് ചെയ്യുന്ന മാധ്യമം പോലെ ഉള്ള ഒരു പത്രത്തില്‍ ഇങ്ങനെ ഒരു ലേഖനം വന്നത് , അതും ജമാ അത്തെ ഇസ്ലാമിയുടെ നായകന്‍ ആയ ഒരാള്‍ ഇത്തരത്തില്‍ ഉള്ള ഒരു തെറ്റ് എഴുതുന്നത് ആകസ്മികമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് . കാരണം മാലേഗാവിനെ പറ്റി അത്രത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമാണു മാധ്യമം. അതും ഇതിനെ പറ്റിയൊക്കെ മഹാ ലേഖനങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന ലേഖകര്‍ ഉള്ളപ്പോള്‍ , അതൊക്കെ സ്ഥിരമായി നോക്കുന്ന പ്രൂഫ് റീഡര്‍മാര്‍ ഉള്ളപ്പോള്‍ ..

പ്രഗ്യാസിംഗ് അറസ്റ്റ് ചെയ്യപ്പെട്ട സ്ഫോടനത്തെ പറ്റി ഇംഗ്ലീഷ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇവിടെ‍

MUMBAI: The Anti-Terrorism Squad (ATS) arrested three persons on Thursday in connection with the Malegaon blast of September 29, ATS chief Hemant Karkare told journalists here on Friday.

The accused have been identified as Pragnya Singh Chandrapal Singh, 38, Shiv Narayan Gopal Singh Kalsanghra, 36, and Shyam Bhawarlal Sahu, 42. They were produced before the Nashik Chief Judicial Magistrate’s court, which remanded them to police custody till November 3.

വാര്‍ത്ത വന്നത് 2008 ഒക്റ്റൊബര്‍ 25 നു . അപ്പോള്‍ വാര്‍ത്തയില്‍ പറയുന്ന സെപ്റ്റംബര്‍ 29 അതേവര്‍ഷം തന്നെ ആണെന്നു ആര്‍ക്കും മനസ്സിലാകും. (2008 സെപ്റ്റംബര്‍ 29 നു ആണ് പ്രഗ്യാസിംഗിന്റെ മേല്‍ കുറ്റമാരോപിക്കപ്പെട്ട സ്ഫോടനം നടന്നതെന്ന് വിക്കിപീഡിയയിലും മറ്റ് ലേഖനങ്ങളിലും കാണുന്നുമുണ്ട്.)

ഇനിയിപ്പോള്‍ 2006 ഇല്‍ നടന്ന സ്ഫോടനവും ഇവര്‍ തന്നെ ചെയ്തതാണെന്നാണു കാരക്കുന്നും മാധ്യമവും ഉദ്ദേശിച്ചതെങ്കില്‍ സാരമില്ല. കാരണം അത് ഇവരുടെ സ്ഥിരം പരിപാടി ആണെന്ന് നമുക്കറിയാം.ഇന്ത്യയില്‍ ഭീകരാക്രമണമോ ബോംബ് സ്ഫോടനമോ നടന്നാല്‍ അതെല്ലാം സംഘപരിവാര്‍ ആണെന്നും , ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അതൊക്കെ മൊസാദ് യാങ്കി അചുതണ്ടിന്റെ പരിപാടി ആണെന്നും വാദിച്ച് നടക്കുന്ന ഇക്കൂട്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതില്‍ അത്ര അദ്ഭുതപ്പെടേണ്ട കാര്യമില്ല .

പക്ഷേ

അവസാനം ഇത് ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്നും പറഞ്ഞിരിക്കുന്നു.. മൂക്കത്ത് വിരല്‍ വച്ചു പോകുന്നതില്‍ തെറ്റുണ്ടോ.. സത്യ സന്ധമായ പത്ര പ്രവര്‍ത്തനത്തെ പറ്റി ഘോരഘോരം വാദിച്ച ഒരു ലേഖനത്തില്‍ ഇത്രയും വലിയ ഒരു കള്ളം അടിച്ചു വന്നത് അറിഞ്ഞോ അതോ അറിയാതെയോ ?? .അറിയാതെ ആണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ തെറ്റ് തിരുത്തുമെന്ന് നമുക്കാശിക്കാം.. അതല്ല അറിഞ്ഞു കൊണ്ടാണെങ്കില്‍ അതിന്റെ പിന്നിലെ അജന്‍ഡയെ സംശയിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല..