Friday, October 22, 2010

അതിര്‍‌‌ത്തിക്കപ്പുറത്തെ'മാധ്യമ'ങ്ങള്‍‌‌‌‌‌

ജമ്മു കാശ്മീരിലെ വിഘടനവാദികള്‍  “ സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം : എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് ചില മലയാള 'മാധ്യമ'ങ്ങള്‍ ബോധപൂര്‍വ്വം പ്രചാരം കൊടുത്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനു നേരേ ഭീഷണിയുയര്‍ത്തുന്ന ലഷ്കര്‍ ഇ തോയ്ബയേയും , ജയ്ഷേ മുഹമ്മദിനെയുമൊക്കെ വിശുദ്ധ പോരാളിക്കൂട്ടങ്ങളായി മഹത്വവല്‍ക്കരിക്കുന്ന ‘മാധ്യമ’ങ്ങള്‍ക്ക് അതൊക്കെ സ്വാഭാവിക അജന്‍ഡകളാണ്. സ്വാതന്ത്ര്യം(?) കിട്ടിയാലും പാകിസ്ഥാന്റെ കൂടെ പോയാലും ഈ ഭൂവിഭാഗത്തെ ജനങ്ങള്‍ ഇതില്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് അറിയാത്തവരല്ല ഇവരൊന്നും . ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ പോലെ സ്വാതന്ത്ര്യം നേടിപ്പോയ  മറ്റൊരു കൂട്ടരുടെ പരിതാപകരമായ അവസ്ഥ കാണുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന മിത തീവ്രവാദ ഗ്രൂപ്പുകളെ തങ്ങളാലാവും വിധം തലോടാനും  താലോലിക്കാനും ഇവരെന്നും മുന്നില്‍ തന്നെയായിരുന്നു. അതിന്റെ പിന്നിലെ ചേതോവികാരം ഒരു മനുഷ്യാവകാശവുമല്ല മറിച്ച് മതമാണെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്..

പക്ഷേ “സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം “ എന്നു പറഞ്ഞ കാശ്മീര്‍ വിഘടനവാദികളേയും  അവരുടെ കുഴലൂത്തുകാരെയും  ഭാരത് മാതാ കീ ജയ് വിളികളുമായാണ് മറ്റൊരു വിഭാഗം കാശ്മീരികള്‍ എതിരേറ്റത് . രണ്ടു പതിറ്റാണ്ടുകളായി സ്വന്തം മണ്ണില്‍ നിന്നു ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ തങ്ങള്‍ ഭാരതത്തോടൊപ്പം നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശം പ്രതിഷേധത്തിലൂടെ അറിയിച്ചു . വിഘടനവാദികളുടെ നേതാവിനു സമകാലീന  പ്രതിഷേധരൂപമായ  ചെരിപ്പേറ് നേരിടേണ്ടിയും വന്നു .വംശഹത്യയുടെ നോവുകളില്‍ നിന്നും പുറത്തുവന്ന ആ പ്രതിഷേധത്തെ മഹത്വവല്‍ക്കരിക്കാന്‍  പുരോഗമന പുമാന്മാ‍ര്‍ മുന്നോട്ടു വരാഞ്ഞത് ബുഷിനെ എറിഞ്ഞ ഷൂവിനു സലാം കൊടുക്കുമ്പോള്‍ കിട്ടുന്ന “സജീവ അന്തര്‍ധാരകള്‍“  ഇതിലില്ലാത്തതു കൊണ്ടായിരിക്കും 

മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒട്ടു മിക്ക പത്രങ്ങളിലും  പ്രതിഷേധ വാര്‍ത്ത വന്നിരുന്നു.രണ്ടു സ്ക്രീന്‍ ഷോട്ടുകള്‍ താഴെ . ഒന്നു മതേതര മാധ്യമവും മറ്റേത് മനുഷ്യാവകാശ പോരാളി പത്രമായ തേജസ്സും.

പണ്ഡിറ്റുകള്‍ മാധ്യമത്തിനു അക്രമികളായപ്പോള്‍ മാധ്യമത്തിലെ എഴുപതു പേര്‍ തേജസ്സില്‍ പത്തു പേരായി ചുരുങ്ങി .(  ആര്‍.എസ്സ്.എസ്സ് ന്റെ പ്രാന്ത സാംഘിക്കിലെ എണ്ണമെടുത്ത വിദ്വാനാണെന്നു തോന്നുന്നു ഇപ്പോളും തേജസ്സിലെ കണക്കെടുപ്പുകാരന്‍ )
കാശ്മീരിനു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് ഡല്‍ഹിയില്‍ നടത്തിയ സെമിനാറിനോട് പ്രതിഷേധിച്ചത് കാശ്മീരില്‍ നിന്നു തന്നെ ആട്ടിയോടിക്കപ്പെട് മറ്റൊരു കൂട്ടം‌‌‌‌‌‌ കാശ്മീരികള്‍‌‌‌‌ തന്നെയാണ്. ഭാരതത്തിന്റെ കൂടെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാശ്മീരികളെ ആക്രമികളായി ചിത്രീകരിക്കുന്ന വിഘടനവാദകുഴലൂത്തുകാരുടെ ഉദ്ദേശ്യം വേറെയാണ്. ആറു പതിറ്റാണ്ടിനു മുന്‍പ്  ഉണ്ടായ വിഘടനവാദ കോലാഹലത്തില്‍ നിന്നാണല്ലോ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ ജനനം . ആയിടയ്ക്ക് മൌലാനാ ആസാദ് സോഭാനി എന്ന വിഘടനവാദി പറഞ്ഞ രസകരമായ ആഹ്വാനം ബാബാ സാഹിബ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് 

വെറും നാലരക്കോടി വരുന്ന ബ്രിട്ടീഷുകാര്‍ മുഴുവന്‍ ലോകത്തെയും വിഴുങ്ങി ഭരിച്ചെങ്കില്‍ അവരെപോലെ തന്നെ ഉന്നതമായ വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഇരുപത്തിരണ്ട് കോടി ഹിന്ദുക്കള്‍ നാളെ ശക്തരായാല്‍ മുസ്ലിം ഇന്ത്യ മാത്രമല്ല മക്കയും മദീനയും തുര്‍ക്കിയും എന്നു വേണ്ട സകല മുസ്ലിം ലോകവും വിഴുങ്ങിയേക്കാം . അതിനാല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് ആദ്യം ഇംഗ്ലീഷുകാരെ കെട്ടു കെട്ടിക്കുക അതിനു ശേഷം അനായാസമായി നമുക്ക് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാം . കോണ്‍ഗ്രസ്സ് മൌലവികളുടെ വാക്കുകളില്‍ വീഴരുത് ,22 കോടി ശത്രുക്കളുടെ കയ്യില്‍ മുസ്ലിം ഇന്ത്യ സുരക്ഷിതമല്ല
(ബാബാ സാഹിബിന്റെ പുസ്തകത്തില്‍ മാത്രമല്ല പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ  Pakistan - The Heart of Asia  എന്ന പുസ്തകത്തിലും സോഭാനിയുടെ ഈ ആഹ്വാനത്തെ പറ്റി പറഞ്ഞിട്ടുണ്ട്) 

ഇതുപോലെയുള്ള ഹിമാലയന്‍ ബുദ്ധികളുടെ ജീനുകള്‍ ഇന്നും പാകിസ്താനിലുണ്ടല്ലോ.. സ്വന്തം രാജ്യം അസ്ഥിരതയില്‍ പെട്ടുഴലുമ്പോളും ഭാരതത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ തായ്‌വേര് ഈ ചിന്താഗതിയുള്ള ജീനില്‍ത്തന്നെയാണ്.

11 comments:

അനില്‍ said...

http://kanchangupta.blogspot.com/2010/10/secede-from-bhukey-nangey-hindustan.html

വായുജിത് said...

ഇതുപോലെയുള്ള ഹിമാലയന്‍ ബുദ്ധികളുടെ ജീനുകള്‍ ഇന്നും പാകിസ്താനിലുണ്ടല്ലോ.. സ്വന്തം രാജ്യം അസ്ഥിരതയില്‍ പെട്ടുഴലുമ്പോളും ഭാരതത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ തായ്‌വേര് ഈ ചിന്താഗതിയുള്ള ജീനില്‍ത്തന്നെയാണ്.

SimhaValan said...

ഇത്തരം വാര്‍ത്തകള്‍ എഴുതി വിടുന്നവരാണ് വിഘടന വാദികള്.കശ്മിരി പണ്ഡിറ്റുകളെ അക്രമിസംഘം എന്ന് വിളിച്ച ജമ അതെ മുഖപത്രമായ മാധ്യമത്തെക്കാള്‍ സത്യസന്ധത പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് കാണിച്ചു.നാലു പേര് വായിക്കാത്ത പത്രങ്ങള്‍ ആയതു കൊണ്ട് ഇത്തരം രാജ്യദ്രോഹം ഒന്നും ബുദ്ധിജീവികള്‍ കാണുന്നില്ലായിരിക്കും.അതോ പണ്ഡിറ്റുകളെ പിന്തുണച്ചാല്‍ പെട്രോഡോളര്‍ സാദ്ധ്യതകള്‍ ഇല്ലാത്തത് കൊണ്ടോ..?

പുലരി said...

അക്രമം റിപ്പോര്‍ത്റ്റ് ചെയ്യുന്നതും ഭികരവാടമോ?????
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ വായുജിത്.
അഭിപ്രായം ശരിയോ തെറ്റോ ആകട്ടെ, നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് ഉചിതമാകുന്നതെങ്ങിനെ?
രാജ്യദ്രോഹപരമായ അഭിപ്രായം അവിടെ ഉയര്‍ന്നു വന്നെങ്കില്‍ ഭരണകുടമല്ലേ നടപടി എടുക്കേണ്ടത്.
നാട്ടുകാര്‍ അവര്‍ പണ്ഡിറ്റുകാലോ, അക്രമികാലോ ആകട്ടെ അവര്‍ക്കെങ്ങിനെ നിയമം കയ്യിലെടുക്കുവാന്‍ സാധിക്കും?
ഇപ്പോള്‍ തന്നെ ഗിലാനിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസെടുത്തു എന്ന് വാര്‍ത്തയില്‍ ഉണ്ട്., ഇതേ അഭിപ്രായം തന്നെയാണ് അരുന്ധതി റോയും പ്രകടിപ്പിക്കുന്നത്.
കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നു അരന്ധതിരോയ്.

വായുജിത് said...

പുലരീ അവരോട് നിയമം കയ്യിലെടുക്കണമെന്ന് ആരു പറഞ്ഞു. ഇങ്ങനെ ചില നിയമം കയ്യിലെടുക്കല്‍ വിശുദ്ധ പോരാട്ടമാകുമ്പോള്‍ ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇന്ത്യക്കെതിരെ സംസാരിച്ചാല്‍ ചിലപ്പോള്‍ പണി കിട്ടിയെന്നു വരും .

മേല്‍കൊടുത്ത പത്രങ്ങള്‍ നിയമം കയ്യിലെടുക്കുന്നവരെയൊക്കെ അക്രമികള്‍ എന്ന് വാഴ്ത്തുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ . ചിലര്‍ അവരെ പോരാളികളാക്കും . ചിലരെ പ്രവര്‍ത്തകരുമാക്കും :)

പിന്നെ താഴ്വരയിലെ ചിലര്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞാല്‍ എന്റെ അഭിപ്രാ‍യത്തില്‍ കൊടുക്കുന്നതാണ് നല്ലത് . പണ്ട് ഇതു പോലെ സ്വാതന്ത്ര്യം വാങ്ങിപ്പോയവരൊക്കെ സമാധാനത്തോടെ ജീവിക്കുന്നതു കാണുമ്പോള്‍ പ്രത്യേകിച്ചും

ഉഗ്രന്‍ said...

"പണ്ട് ഇതു പോലെ സ്വാതന്ത്ര്യം വാങ്ങിപ്പോയവരൊക്കെ സമാധാനത്തോടെ ജീവിക്കുന്നതു കാണുമ്പോള്‍ പ്രത്യേകിച്ചും"

ettavum nalla udaharanam ayirikkum POK...

:)

അനാര്യന്‍ said...

സമയമുണ്ടെങ്കില്‍ ദാ ഇതുകൂടെ വായിക്കൂ..

ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും

വായുജിത് said...

അനാര്യ .പാചകത്തെ കുറിച്ചു പറയുമ്പോള്‍ കാരക്കറെയെ കൊന്നതാര് എന്ന പുസ്തകം വായിക്കാന്‍ പറയുന്ന പോലെയായി പോയി താങ്കളുടെ ലിങ്ക് . ദയവായി പോസ്റ്റുമായി ബന്ധമുള്ള ലിങ്കിടുക ,

ഇന്നു ദളിതനെ ഊ.... ദ്ധരിക്കാന്‍ നടക്കുന്ന ചില മനുഷ്യാവകാശന്മാരുടെ ലക്ഷ്യം വേറെയാണ്. അവരെ സപ്പോര്‍ട്ടു ചെയ്യാന്‍ ഒരുപാട് അനോണി ബ്ലൊഗുകള്‍ നിലവിലുണ്ട് . ഉണ്ടായിക്കൊണ്ടുമിരിക്കുന്നു . അതൊക്കെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി സാമര്‍ത്ഥ്യം ഈയുള്ളവനില്ല. ക്ഷമിക്കുക

വായുജിത് said...

ഉഗ്രന്‍ ഇതൊന്നും ആര്‍ക്കും അറിയാത്തതല്ല .കാശ്മീരിനു സ്വാതന്ത്ര്യം കിട്ടുന്ന അന്ന് തന്നെ പാകിയും ചീനയും ആ സ്ഥലം പങ്കിടുമെന്നുള്ളതില്‍ സംശയമില്ല.

(യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനോടു ചേരുക എന്നുള്ളതാണ് ലക്ഷ്യം .പക്ഷേ അതിനു സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിന്റെ അത്രയും സപ്പോറ്ട്ടു കിട്ടില്ല . )

Unknown said...

രാജ്യദ്രോഹപരമായ അഭിപ്രായം അവിടെ ഉയര്‍ന്നു വന്നെങ്കില്‍ ഭരണകുടമല്ലേ നടപടി എടുക്കേണ്ടത്. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് ഉചിതമാകുന്നതെങ്ങിനെ?

പുലരീ... ഇസ്ലാമിക ഭരണത്തിലും 'ശരീ-അതി'ലും വിശ്വസിക്കുന്ന പുലരിക്ക് ഇപ്പോള്‍ എവിടെനിന്ന് ജനാധിപത്യവും ഭരണകൂടവുമെല്ലാം ഓര്‍മ വന്നു? മദനീയെ ജയിലിലിട്ടതിന് ജനാധിപത്യപരമായി ബസ്സ് കത്തിച്ചതും മാറാട് കലാപവുമെല്ലാം ജനങ്ങള്‍ മറന്നു എന്നു കരുതരുത്. കാശ്മീരില്‍ ജനസേവകര്‍ ബോംബ്‌ പൊട്ടിച്ചും വെടിവെച്ചും നിരപരാധികളെയും ജനാധിപത്യ ഇന്ത്യയിലെ ജവാന്മാരെയും കൊന്നൊടുക്കുന്നത്‌ വീഴുങ്ങുന്ന പുലരി ഒരു തീവ്രവാദി നേതാവിനെ ചെരിപ്പേറിഞ്ഞതിന് ഇത്ര വികാരം കൊള്ളാന് കാരണം?



മാധ്യമം എന്ന് മഹാജനാധിപത്യ പത്രം.

vijayakumarblathur said...

നമുക്ക് വളരെ മോശം കാലാം കാത്തിരിക്കുന്നു,,,മതം തലക്കുപിടിച്ചവർ മനുഷ്യനല്ലാതെയായിരിക്കുന്നു...താങ്ങാൻ ഇവിടത്തെ അളിഞ്ഞ കക്ഷി രാഷ്ട്രീയവും,,,