ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ
പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത് സിപിഎംകാരാണ്. ജൂണ്‍ 25
ന് ടിവി ചാനലുകള്‍ മുന്‍കാല എസ്എഫ്ഐക്കാരെ തേടി പായുന്നു.
അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍
തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത് പാര്‍ട്ടിയുടെ
ബാലന്‍സ് ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ
രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്
വി.എസ്.അച്യുതാനന്ദന് പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍
ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും
ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ് അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍
തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍
കഴിയില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും
ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്എസ്കാര്‍ക്ക്
അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന് പ്രതിഫലം
വാങ്ങാന്‍ ഒറ്റ ആര്‍എസ്എസുകാരനും ക്യൂ നില്‍ക്കില്ല എന്നത് വേറെ കാര്യം.
കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന് ദൈനംദിനം ചൊല്ലി
ശീലിച്ചവരാണ്.
ശ്രീ ടി . സതീശൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം .. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക
അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും
1 comment:
ഇവിടെ പോസ്റ്റ് ചെയ്തതു നന്നായി...
Post a Comment