Thursday, February 25, 2010

താലിബാനോ ... ഏയ് ..

പാകിസ്താന്‍ ഗോത്രമേഖലയിലെ രണ്ടു സിക്കുകാരെ താലിബാന്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരുടെ തല ഗുരുദ്വാരയിലേക്ക് അയച്ചു കൊടുത്തു. ബിസിനസുകാരായ ജസ്പാല്‍ സിംഗ്, മഹന്‍ സിംഗ് എന്നിവരെയാണ് താലിബാന്‍ വധിച്ചത്----- ( പത്രവാര്‍ത്ത )

ഏയ് താലിബാന്‍ അങ്ങനെയൊന്നും ചെയ്യില്ല .. ദാ ജമാ അതെ ഇസ്ലാമി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇവോണ്‍ റിഡ്ലി പറഞ്ഞത് നോക്കൂ...

 

താലിബാന്‍ തടവറയില്‍ നിന്നും അവരുടെ കുലീനമായ പെരുമാറ്റം കൊണ്ട് മതം മാറി എന്നതാണു ഇവോണ്‍ റിഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ളത് . പാലസ്തീനിലെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊണ്ട് മാത്രം ജമാ അതെ ഇസ്ലാമി ഇവോണ്‍ റിഡ്ലിയെ വിളിക്കുമെന്ന് തോന്നുന്നില്ല . അപ്പോള്‍ പിന്നെ അതിനു പിന്നിലെ ചേതോവികാരം ഇത്രമാത്രം.. താലിബാനിന്‍ പോരാളികള്‍ വളരെ കുലീനരാണു എന്ന സന്ദേശം എത്തിക്കുക .
ഇസ്ലാം , സ്ത്രീ വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ റിഡ്ലി ഉദാഹരിച്ചത് താലിബാനെ ആണ്. അപ്പോള്‍ താലിബാനു പിന്നിലെ ആദര്‍ശം ഇസ്ലാമാണെന്ന് റിഡ്ലിക്ക് അഭിപ്രായമുണ്ട് . അപ്പോള്‍ അവരുടെ പ്രസംഗം ജമാ അത്തെ ഇസ്ലാമി കേട്ടില്ലെന്നുണ്ടോ , പ്രസിദ്ധീകരിച്ച തേജസ്സുകാരും ഇത് കണ്ടില്ലെന്നു തോന്നുന്നു.. 

ഇസ്ലാം എന്നാല്‍ താലിബാന്‍ ആണെന്നു വരുത്തി തീര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു എന്നൊക്കെയാണു ചിലരുടെ വാദം . സ്വയം താലിബാനെ കുലീനര്‍ എന്ന് പറയുകയും മറ്റുള്ളവരെ കൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ട് “ഫാസിസം ഫാസിസം “ എന്നലറി വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ .....




Monday, February 22, 2010

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ????

പ്രതിസന്ധി നേരിടുന്ന മലയാള സിനിമ വീണ്ടും വിവാദങ്ങളില്‍ . അമ്മയും അമ്മൂമ്മയും അമ്മായിയമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏകദേശം പറഞ്ഞു തീര്‍ത്തപ്പോള്‍ മഹാ നടന്‍ തിലകനാണ്  പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത് . സിനിമയിലെ സവര്‍ണതെയെ പറ്റി പരമാര്‍ശിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം അദ്ദേഹം വിവാദം ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി അത്  താര സുപ്രീമസിക്കെതിരെയാണുന്ടായത് .

കഴിഞ്ഞ പ്രാവശ്യം സകലമാന മതേതര മനുഷ്യ സ് നെഹികളും , അഭിനവ ദളിത ബന്ധുക്കളും മലയാള സിനിമയിലെ സവര്‍ണ്ണ പൊതു ബോധത്തെ പറ്റി കൂലങ്കഷ ചര്‍ച്ചയായിരുന്നു .. ബൂലോകത്തിലും ഉണ്ടായിരുന്നു ചര്‍ച്ചകള്‍ .. പാലേരി മാണിക്യത്തില്‍  എന്തൊക്കെയോ സവര്‍ണ്ണ പോക്രിത്തരങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഗമണ്ടന്‍ പോസ്ടിറക്കിയ മഹാന്മാരും ഉണ്ട് . (ഈയിടെയായി കഥാ പാത്രങ്ങളുടെ ജാതിയും മതവും അനുസരിച്ച് വേണം കഥ നിര്‍മ്മിക്കേണ്ടത് എന്ന അഭിപ്രായങ്ങള്‍ കൂടി വരുന്നു . ചില മത നാമത്തില്‍ പെട്ടവരെ ഒരു കാരണവശാലും ക്രൂരന്മാരായി ചിത്രീകരിക്കരുത് എന്ന വിധത്തിലാണ് ചില ബ്ലോഗെഴുത്തുകാരുടെ വാദങ്ങള്‍ )

പക്ഷെ എന്താണെന്നറിയില്ല ഇപ്രാവശ്യം തിലകന് പഴയ പോലെ പിന്തുണയില്ല .. വിവരാകാശ നിയമം സുപ്രീം കോടതിക്കും ബാധകമാണെന്ന്  ഒരു ഹൈക്കോടതി വിധി വന്നപ്പോള്‍ അത് ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് അവര്‍ണ്ണന്‍ ആയതുകൊണ്ടാണെന്ന് ഭാഷ്യം ചമച്ച "അഭിനവ ബുദ്ധന്മാര്‍ "തിലകനോട് ഇപ്രാവശ്യം വലിയ അനുകമ്പ ഒന്നും കാട്ടുന്നില്ല (ഈയിടെയായി പലര്‍ക്കും ബുദ്ധന്മാരോടാണ് സ് നേഹം   കൂടുതല്‍ ..  ഇതിന്റെ പത്തിലൊന്ന് പണ്ടുണ്ടായിരുന്നെങ്കില്‍ ഗാന്ധാരം എന്നറിയപ്പെട്ട അഫ്ഗാനില്‍ പത്തു ബുദ്ധന്മാരെങ്കിലും ജീവിച്ചിരുന്നേനെ . ബാമിയാന്‍ പ്രതിമകള്‍ക്ക് രക്ഷയുണ്ടായില്ല പിന്നെയാ ബുദ്ധന്മാര്‍ക്ക് )ജസ്റിസ് പോള്‍ ദിനകരന്‍ ദളിതനായത് കൊണ്ടാണ് അന്വേഷണം നേരിടുന്നതെന്നാണ് മറ്റൊരു ഭാഷ്യം (ഹിന്ദുവിലെ ജാതിവിവേചനം മടുത്താണ് മറ്റു മതങ്ങളിലേക്ക് രക്ഷ പ്രാപിക്കുന്നതെന്നാണ് രക്ഷക വചനങ്ങള്‍ .അപ്പോള്‍ പിന്നെ പോള്‍ ദിനകരന്‍ ദളിതനാകുന്നതെങ്ങനെയാണോ ആവോ )


അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ  തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ...  ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ..... ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????


എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....

Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.