Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

Friday, November 26, 2010

മുംബൈ ആക്രമണം :- ദേശദ്രോഹ സിദ്ധാന്തങ്ങളും രാഷ്ട്രീയവും

ഭാരതത്തിന്റെ പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു ഇന്നേക്കു രണ്ടു വയസ്സു തികയുകയാണ് . സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തേഴുന്നേല്‍ക്കല്‍ രാഷ്ടസ്വഭാവമായിരുന്നുവെന്നതില്‍ സംശയമില്ല. എങ്കിലും സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച്  കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ , അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ  , അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്ക്കുള്ളിലാക്കി തിയറികള്‍ പടച്ചുണ്ടാക്കലായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളുടെയും മതമൌലികവാദികളുടെയും താത്പര്യവും ലക്ഷ്യവും.

മുംബൈ ആക്രമണം എങ്ങനെ ആസൂത്രണം ചെയ്തെന്നതിനും  , അതിനു എതൊക്കെ രീതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു സഹായം ലഭിച്ചുവെന്നതിനും  ശക്തമായ തെളിവുകള്‍ ഹാജരാക്കിത്തന്നെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും .അതിനെ ഇഴകീറി പരിശോധിച്ചതിനു ശേഷം തന്നെയാണ് വിധി പ്രഖ്യാപനമുണ്ടായതും . എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെന്തായിരുന്നെന്നോ അതിനവര്‍ ആധാരമാക്കിയ തെളിവുകളെന്തായിരുന്നെന്നോ പറയാതെ , മുംബൈയിലെ ഒരു വിരമിച്ച പോലീസുദ്യോഗസ്ഥന്റെ പുസ്തകം അടിസ്ഥാനമാക്കി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങളുടെയും മത മൌലികവാദികളുടെയും ലക്ഷ്യം . അദ്ദേഹം മുംബൈയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്നു എന്നത് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചരണം  പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാണെന്നു തോന്നിപ്പിക്കാനുതകുന്നതായിരുന്നു .

ഇത്രയൊക്കെ തെളിവുകള്‍ കയ്യിലുള്ള ഒരാള്‍ , അതും ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്ന ഒരാള്‍ ഈ തെളിവുകളുമായി കോടതിയെ സമീപിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നൊരു ചോദ്യം  സ്വാഭാവികമാണ് . പക്ഷെ Who Killed Karkare എന്ന പുസ്തകം വായിക്കുമ്പോള്‍ മാത്രമേ ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുള്ളൂ. മുംബൈ ആക്രമണ സമയത്തെ പത്രവാര്‍ത്തകളെ അപഗ്രഥിച്ച് അദ്ദേഹം വേവിച്ചെടുത്ത നിഗമനങ്ങളാണ് Who Killed Karkare എന്ന കൊട്ടിഘോഷിക്കപ്പെട്ട പുസ്തകത്തിലുള്ളത് . കുറഞ്ഞ പക്ഷം  കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ പല പച്ചക്കള്ളങ്ങളും അല്പം വിശ്വാസ യോഗ്യമായി അദ്ദേഹത്തിനു അവതരിപ്പിക്കാമായിരുന്നു .

മുംബൈ ആക്രമണത്തെ പറ്റിയുള്ള ഏതൊരു വാര്‍ത്തയിലും നിറയുന്ന അഭിപ്രായങ്ങളില്‍ ഈ പുസ്തകം വായിക്കാനുള്ള ആഹ്വാനം കാണാം . മലയാളം മീഡിയയിലാകട്ടെ അത് കൂടുതലാണു താനും . ഈയിടെയായി വിഷയം എന്തുമാകട്ടെ  നിങ്ങള്‍ ഇതു വായിക്കൂ എന്നു പറയുന്ന കമ്മന്റുകള്‍ നെറ്റുലകത്തിലും കൂടി വരുന്നു . അതുകൊണ്ട് അന്തര്‍ദ്ദേശീയമായി ശ്രദ്ധനേടിയ ഒരു ഭീകരാക്രമണത്തില്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ എന്തു പറഞ്ഞുവെന്നതും അതില്‍ കോടതി എങ്ങനെ വിധിപറഞ്ഞു എന്നതും അറിയേണ്ടത്  ഒരു പൌരന്റെ അവകാശവും ആവശ്യവുമാകുന്നു. അത് പൂര്‍ണ്ണമായും സാധിക്കുമോ എന്ന സന്ദേഹമുണ്ടെങ്കിലും ആവുന്നതു ശ്രമിക്കണമെന്ന തോന്നലില്‍ അറിയാവുന്നതു പറയുക എന്ന കടമ നിറവേറ്റുകയെന്നതാണ് ഈ പോസ്റ്റിന്റെയും ഇതിന്റെ തുടര്‍ ഭാഗങ്ങളുടെയും ലക്ഷ്യം .

രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു വേണ്ടി ജീവന്‍ നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും .എങ്കിലും അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത്  രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്ന തിരിച്ചറിവാണ് ഇതെഴുതാനുള്ള പ്രേരണ. ഇതു വായിച്ച് മുംബൈ ആക്രമണത്തെപ്പറ്റി മത മൌലിക വാദ തിയറികള്‍  സൃഷ്ടിക്കുന്നവരുടെ മനസ്സുമാറുമെന്നുള്ള വ്യാമോഹമൊന്നുമില്ല . സത്യം അറിയുമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ അസത്യത്തിന്റെ തിയറികള്‍ പടച്ചുണ്ടാക്കുന്നതാണല്ലോ അവരുടെ ലക്ഷ്യവും മാര്‍ഗവും .


Thursday, August 19, 2010

നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!



ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ..
അതിര്‍ത്തി കടന്ന് കുറെ ഇന്ത്യാക്കാരെ ആക്രമിക്കുന്നുവെന്നല്ലാതെ ഈ പോരാളികള്‍ എന്തു ചെയ്തെന്നാണ് നിങ്ങളീ പറയുന്നത് . ??



ഈ പോരാളികള്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇങ്ങനെ വേണം..

പോരാളികള്‍ എന്നു വിളിക്കപ്പെടുന്നതെന്താണെന്ന് വിശദ്മായി തന്നെ തേജസ്സ് ഈ എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്. 
അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????


Friday, August 6, 2010

ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!

കൈവെട്ടു കേസ് പ്രതികളായ പോപ്പുലര്‍ ഫ്രന്‍ഡ് പ്രവര്‍ത്തകരുടെ ജാമ്യം നിഷേധിച്ചു കൊണ്ട്  പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കമാല്‍ പാഷ പറഞ്ഞത് . വാര്‍ത്ത മാത്രുഭൂമിയില്‍ നിന്നും.



Wednesday, December 2, 2009

മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

ആദ്യമായി ഈ ബ്ലോഗില്‍ വരുന്നവര്‍ക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ

ഈയിടെ ആയി അങ്ങാടി വാണിഭങ്ങള്‍ ചില ആടുകള്‍ അറിഞ്ഞു തന്നെ ആണ് നടക്കുന്നത് എന്ന് തീരച്ചയാകും ചില വാര്‍ത്തകള്‍ കണ്ടാല്‍. മുംബൈ ആക്രമണ സമയത്തെ ഈ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ.

അമരേഷ് മിശ്ര എന്ന ഒരാളുടെ ലേഖനം ആ സമയത്ത് തേജസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു .. തലക്കെട്ട്‌ ഇങ്ങനെ. അക്രമത്തിനു പിന്നില്‍ മൊസാദും ആര്‍ .എസ്സ്.എസ്സും

നിര്‍ഭാഗ്യ വശാല്‍ അന്നത്തെ ലിങ്കുകള്‍ കിട്ടുന്നില്ല .. പക്ഷെ അതെ ലേഖനം നല്ല മിഴിവോടെ ദാ ഇവിടെ വായിക്കാം .പാക് അനുകൂല വെബ് സൈറ്റായ ഇതില്‍ ഇന്ത്യാ വിരുദ്ധത എത്രത്തോളം ഉണ്ടെന്നു മറ്റു ലേഖനങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

അന്നത്തെ "മാധ്യമം" ശ്രദ്ധ കൊടുത്തത് കസബിന്റെ കയ്യില്‍ കണ്ട ചുവന്ന ചരട് ആണ് .. ഇതും പാകിസ്താന്‍ പത്രങ്ങളില്‍ പ്രസിധീകരിക്കപ്പെട്ടതാണ് .. കൂടാതെ സയദ് ഹമീദ് എന്ന മഹാന്റെ പുസ്തകങ്ങളില്‍ സയണിസ്റ്റ് പരിവാര്‍ അജന്‍ഡ യെ പറ്റി പറയുന്നുണ്ട് . മുസ്ലിങ്ങള്‍ ധരിക്കാത്ത ചുവന്ന ചരട് ധരിച്ചു വന്ന കസബ് ,ഹിന്ദു സയണിസ്റ്റ് തീവ്ര വാദി ആണെന്നും ഈ മഹാനായ ചിന്തകന്‍ പറയുന്നു .വിശദമായി ഇവിടെ

ഇത് പാകിസ്താന്‍ പത്രമായ പാക് ട്രിബ്യൂണ്‍ 2008 ഡിസംബര്‍ 15 നു പ്രസിദ്ധീകരിച്ചത് .. ഒട്ടും താമസിച്ചില്ല പിറ്റേ ദിവസത്തെ തേജസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..

"റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌. അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു."തേജസ്‌ ദിനപത്രം- 16-12-08

ഈ അടുത്ത സമയത്ത് നമ്മുടെ ജമ അത് ഇസ്ലാമി പത്രമായ മാധ്യമം ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് എഴുതിയ ലേഖനം എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധിക്കാന്‍ അപേക്ഷ .(അതില്‍ റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ആയ മുഷറഫ് സ്വന്തം പുസ്തകത്തില്‍ പറഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത് .. .ഫാരൂഖിനെ ഉദ്ധരിച്ചു കൊണ്ട് ഇയാള്‍ ഈ അഭിപ്രായം അന്ന് തന്നെ പറഞ്ഞിരുന്നു )

ഇനി ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം . ഈ സി എം ഫാറൂഖ് എന്ന ആള്‍ നേപ്പാള്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു എന്നത് സത്യം . അത് ഇസ്ലാമബാദില്‍ നിന്നുള്ള ആസിഫ് അലി ,ഫൈസലാബാദില്‍ നിന്നുള്ള വലീദ് സജ്ജാദ് എന്നിവരെ അകാരണമായി നേപ്പാള്‍ പോലീസ് പിടി കൂടി എന്ന രീതിയില്‍ ആയിരുന്നു കേസ് .ഓര്‍ക്കുക ശരിയായ യാത്ര രേഖകളുള്ള ഇവരെ നേപ്പാള്‍ പോലീസ് അകാരണമായി തടവില്‍ ഇട്ടു എന്നാണു ടിയാന്റെ പരാതി . അപ്പോള്‍ ഇവരുടെ പേരുകള്‍ ശരിയാണെന്ന് ഉറപ്പാണല്ലോ ..കേസ് പരിഗണിച്ച നേപ്പാള്‍ കോടതി പോലീസിനോട് ഈ വിവരം അന്വേഷിക്കുകയും ഈ വിവരം തെറ്റാണെന്ന് പോലീസ് മറുപടി കൊടുക്കുകയും ചെയ്തു . അതിനു ശേഷം നമ്മുടെ ഫാറൂഖ് തുടര്‍ നടപടികള്‍ ഒന്നും നടത്താത്തതിനാല്‍ കോടതി കേസ് തള്ളുകയുംചെയ്തു .അതിനു ശേഷം ഒന്‍പതു മാസം കഴിഞ്ഞു മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ ഫാറൂഖ് പ്രത്യക്ഷപ്പെടുകയും കസബിനെ അന്യായമായി തടവില്‍ വച്ചതിനെതിരെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നുള്ള പച്ചക്കള്ളം പറയുകയും ചെയ്തു .. വാര്‍ത്ത ഇവിടെ വായിക്കാം

പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറയാനില്ല . പക്ഷെ പാക് പത്രങ്ങളിലെ ഈ ഇന്ത്യാ വിരുദ്ധ വാര്‍ത്തയിലെ പച്ചക്കള്ളം അതേപടി പ്രസിദ്ധീകരിക്കുകയും എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ ഗവണ്മെന്റും കോടതിയും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്നുള്ളതു പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്നതും എന്ത് കൊണ്ടാണ് .?? ചിലതൊക്കെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ അറിഞ്ഞുള്ള അങ്ങാടി വാണിഭങ്ങള്‍ ആണെന്നതല്ലേ ഇതൊക്കെ തെളിയിക്കുന്നത് ..

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ജൂതനായി അഭിനയിക്കാന്‍ ഹെഡ് ലി യെ പഠിപ്പിച്ചത് പാകിസ്താന്‍ മുന്‍ മേജര്‍ ആണെന്നുള്ള വാര്‍ത്ത ഇവിടെ.

അമരീഷ് മിശ്രയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തേജസ്‌ ന്റെ വക ഒരു അടിക്കുറിപ്പ് ഉണ്ട് .. അതിങ്ങനെ ..

"ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവന്നാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്. "

(മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിചിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്കൊക്കെ എന്തുമാകാം..)

ഭാഗം വാങ്ങി പിരിഞ്ഞു പോയി മുടിയനായ പുത്രനായി തീര്‍ന്ന ഒരു രാജ്യത്തിലെ മത മൌലിക വാദികളുടെ അജന്‍ഡ കടമെടുത്തുകൊണ്ട് , പിറന്ന നാടിനെ ആക്രമിച്ചവര്‍ക്ക് സ്തുതി പാടുന്ന ഈ കൂട്ടി കൊടുപ്പുകാരെ സ്വരാജ്യ സ്നേഹം മത നിഷ്ടയായി കരുതുന്ന ഇസ്ലാമിക സഹോദരന്മാര്‍ തിരിച്ചറിയും എന്ന് തന്നെ പ്രത്യാശിക്കാം . അത് വരെ ആടട്ടെ ഈ പൊറാട്ട് നാടകങ്ങള്‍ .

Thursday, November 26, 2009

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ...... മതമൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . ആ സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .

ഈ പോസ്റ്റിനു കാരണമായ ലേഖനം ഇവിടെ വായിക്കാം ...
എന്റെ ആദ്യ പോസ്റ്റ്‌ ഇവിടെ
ഇവരുടെ മുഖം മൂടികളെ പറ്റി മറ്റൊരു ബ്ലോഗില്‍ വായിച്ചത് ഇവിടെ
ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപം ഇവിടെ

എന്താണ് ഇവര്‍ അര്‍ഥം ആക്കുന്നത് . അജ്മല്‍ കസബിനെ നേരത്തെ തന്നെ പിടി കൂടിയിരുന്നത് ആണ് പോലും . അപ്പോള്‍ സംഘ പരിവാര്‍ സ്വാധീനം ഉള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ കസബിനെ കൊണ്ട് ഇന്ത്യാക്കാരെ വെടി വെച്ച് കൊല്ലിച്ചു . എന്തിനു വേണ്ടി . മാലെഗാവ് കേസ് അന്വേഷിച്ച ഹേമന്ത് കാര്‍ക്കരെയേ കൊല്ലാന്‍ വേണ്ടി . അതിനു വേണ്ടി മുംബൈ സി എസ് ടി യിലെ സി സി ടി വികള്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ കേടാക്കി എന്നാണു ആരോപണം . എത്ര അപകടകരമായ രീതിയില്‍ ആണ് ഇവര്‍ തിയറികള്‍ ഉണ്ടാക്കുന്നതെന്ന് നോക്കൂ .(ഇതിനുള്ള തെളിവുകള്‍ ചോദിക്കരുത് . കാരണം തെളിവൊക്കെ വേണ്ടത് ലവ് ജിഹാദിന് മാത്രം ആണ് .മറ്റൊന്നിനും തെളിവ് വേണ്ട . എന്തും പടച്ചു വിടാം )

ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകുന്നു . ഈ അടുത്ത സമയത്ത് പിടിയില്‍ ആയ പാക് വംശജര്‍ ഹെഡ് ലി അഥവാ ഗിലാനിയും ഹുസൈന്‍ റാണയും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് . അതില്‍ ഏറ്റവും ശ്രദ്ധേയം ആയ ഒരു കാര്യം ഹെഡ് ലി മുംബൈ ഇല്‍ താമസിച്ചത് ഒരു ജൂതന്‍ ആയി ആയിരുന്നു എന്നുള്ളതാണ് . ചിന്തിക്കൂ . മുംബൈ ആക്രമണ സമയത്ത് ഇവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു ? ആക്രമണം പരിവാര്‍ മൊസാദ് അച്ചുതണ്ടിന്റെ ആയിരുന്നു എന്നല്ലേ ?? മുംബൈ ആക്രമണം മൊസാദ് ആണ് ചെയ്തതെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ഒരു ഭീകരന്‍ ജൂതനായി വേഷം മാറുന്നു . അതെ അവസരത്തില്‍ തന്നെ ഇന്ത്യയില്‍ ഉള്ള ചിലര്‍ ആ പ്രചരണം പത്രങ്ങളിലൂടെ നടത്തുന്നു .. അപ്പോള്‍ ഇവരുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ബൌധിക കേന്ദ്രം തന്നെ അല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .

ഇന്ത്യയില്‍ എവിടെ തീവ്ര വാദിയെ പിടിച്ചാലും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ കൊടുക്കുന്നത് നമ്മുടെ മതേതര മാധ്യമത്തിനു വളരെ പ്രിയം ഉള്ള കാര്യം ആണ് ."എന്റെ മകന്‍ പാവം ആയിരുന്നു .,എന്റെ കൂട്ടുകാരന്‍ പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്നവന്‍ ആയിരുന്നു , അവന്റെ പെരുമാറ്റം കണ്ടാല്‍ തോന്നുകയേ ഇല്ലായിരുന്നു , അവന്റെ കയ്യില്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഉണ്ടായിരുന്നു " എന്നൊക്കെ ആണ് അഭിപ്രായങ്ങള്‍. ഈ അടുത്ത സമയത്ത് നമ്മുടെ ഹുസൈന്‍ റാണയുടെ സഹോദരന്റെ അഭിപ്രായവും അവര്‍ തേടി പിടിച്ചു . അത് ഇവിടെ വായിക്കാം . അപ്പോള്‍ റാണയും നിരപരാധി ആയി .. (ഇത് നല്ല പരിപാടി തന്നെ .)

ഇത് പോലെ തന്നെ തിയറികള്‍ ഇറക്കി പ്രചരിപ്പിച്ചതായിരുന്നു ജാമിയ നഗര്‍ സംഭവം . അതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇങ്ങനെ

NEW DELHI: The Supreme Court Friday dismissed a plea for an independent judicial probe into the killings of two suspected Indian Mujahideen terrorists and a Delhi Police inspector in the September 2008 Batla House shootout in the capital's Jamia Nagar locality. ..A bench of Chief Justice K.G. Balakrishnan and Justices P. Sathasivam and B.S. Chauhan dismissed the plea that the slain youths were innocent, saying "how can innocent people have arms and kill police"...

Advocate Prashant Bhushan insisted on a judicial probe saying that the NHRC probe was merely based on the police version, but the bench rejected the assertion and said: "What do you think? The police officer was killed (elsewhere) and brought there." As Bhushan talked of suspicion, resentment and lack of confidence in a large section of society over the role of the police following the shootout, the bench said: "This is the problem. Criminals are criminals. Don't identify them with any section of the society." "Thousands of policemen are killed in this country while fighting terrorists and criminals," the judges observed. മുഴുവന്‍ വാര്‍ത്ത ഇവിടെ

വിധി പുറപ്പെടുവിച്ചവരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് ഉള്ളത് ഭാഗ്യം . അല്ലെങ്കില്‍ " സവര്‍ണ്ണ ഫാസിസ്റ്റ് ജഡ്ജിമാര്‍ സുപ്രീം കോടതിയിലും ." എന്ന പുതിയ തിയറി ഇവര്‍ അവതരിപ്പിക്കുമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട .

സംഘ പരിവാരിനെതിരെ കഥകള്‍ പടച്ചു വിടുന്ന അവസരത്തില്‍ വീര മൃത്യു വരിച്ച മുംബൈ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ പരാമര്‍ശിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും .കാരണം അവരില്‍ ചിലര്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ട് . പണ്ട് മുസ്ലിം കിഡ്നി ക്ക് പരസ്യം ചെയ്തു പുലിവാല്‍ ആയതു പോലെ ആകും .

ചുരുക്കത്തില്‍ മാധ്യമം പറയാന്‍ ശ്രമിക്കുന്നത് ഇത്ര മാത്രം .. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് സംഘ പരിവാര്‍ . ഒരു ലക്‌ഷ്യം മാത്രം ഹേമന്ത് കാര്‍ക്കരെയുടെ മരണം . കൂടെ ഉള്ളവര്‍ ആരായിരുന്നു എന്നുള്ളതില്‍ മാത്രമേ സംശയം ഉള്ളൂ .. ഐ എസ് ഐ ക്കും ലഷ്കര്‍ ഐ തോയ്ബയ്ക്കും പങ്കുണ്ടെന്ന് ഏതായാലും വ്യക്തമായ സ്ഥിതിക്ക് പരിവാര്‍ ഐ എസ് ഐ കൂട്ട് കെട്ട് എന്ന് പറയാം .. പക്ഷെ ഈ ഐ എസ് ഐ എന്ന് പറയുന്നവര്‍ തങ്ങള്‍ക്കു കൂടി താത്പര്യമുള്ളവര്‍ ആയതു കൊണ്ട് അത്രയ്ക്ക് ശക്തമായി പറയാനും മടി . അപ്പോള്‍ പിന്നെ ഒരു വഴിയെ ഉള്ളൂ .." കസബ് നേരത്തെ പിടിക്കപ്പെട്ടിരുന്നു . പാവം കസബിനെ കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് (സംഘ പരിവാര സ്വാധീനമുള്ള ) ആണ് ഇതെല്ലാം ചെയ്യിച്ചത് . അല്ലാതെ ലഷ്കരിനോ ഐ എസ് ഐ ക്കോ യാതൊരു പങ്കും ഇല്ല . അവരൊക്കെ വളരെ നല്ല ആളുകള്‍ . അല്ലെങ്കില്‍ തന്നെ അവര്‍ എന്തക്രമം ആണ് ചെയ്തിട്ടുള്ളത് . ഇന്ത്യയെ മൂന്നു നാല് പ്രാവശ്യം ആക്രമിച്ചു . ഇന്ത്യയില്‍ കുറച്ചു സ്ഫോടനങ്ങള്‍ നടത്തി , (ബാക്കി ഒക്കെ ആരാ ചെയ്തത് എന്ന് നമ്മള്‍ തിയറി ഉണ്ടാക്കിയിട്ടുണ്ട് ) .അതിത്ര വല്യ കാര്യം ആണോ ?? ഇന്ത്യയെ അല്ലെ ആക്രമിച്ചത് പാലസ്തീനെ അല്ലല്ലോ .. അതിനൊക്കെ ഇത്ര പറയാന്‍ ഉണ്ടോ . അല്ലെങ്കില്‍ തന്നെ അതും പറഞ്ഞു പാവങ്ങളെ ഉപദ്രവിക്കുന്നത് ശരിയാണോ " എന്നുള്ള രീതിയിലാണ് 'മാധ്യമ ' ചിന്തകള്‍ .

ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാതിരിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ അപകടത്തില്‍ ആക്കും . ഇവരൊക്കെ കൂടി മധുര മനോജ്ഞം ആക്കിയ ഒരു അയല്‍ രാജ്യത്തിന്റെ അവസ്ഥ ദിവസവും നമ്മള്‍ വായിക്കുന്നു .പാലസ്തീനിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍ വാങ്ങുന്നതിന്റെ തിരക്കില്‍ പാകിസ്താന്‍ കുഞ്ഞുങ്ങളെ ഇവര്‍ മറന്നുപോകുന്നത് സ്വാഭാവികം .കാരണം മത മൌലിക വാദത്തിന്റെ സ്വാഭാവികമായ അന്ത്യം തിരിച്ചറിയേണ്ടി വരും എന്നത് കൊണ്ട് തന്നെ

എന്തായാലും ഒരേ സമയം ഐ എസ് ഐ , മൊസാദ് , എഫ് ബി ഐ , സി ഐ എ , ഐ. ബി , റോ തുടങ്ങി കേരളത്തിലെ മതേതര ന്യൂന പക്ഷ സംരക്ഷക സര്‍ക്കാരിന്റെ പോലീസില്‍ പോലും സ്വാധീനം ഉള്ള സംഘ പരിവാറിനെ സമ്മതിക്കണം . ഭാവിയില്‍ ,ഹമാസ് , അബു സയ്യാഫ് , അല്‍ ഖോയ്ദ തുടങ്ങിയവരൊക്കെ പരിവാറും ആയി കൂട്ട് കൂടും എന്ന് നമുക്ക് പ്രത്യാശിക്കാം .


ഇത്ര കൂടി : ലേബലൊട്ടിച്ച പാത്രത്തിലെ വിഷം തിരിച്ചറിയാം ,അതിനെ നമുക്ക് വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങളോടെ പരിശോധിക്കാം .പക്ഷെ പഞ്ചസാര പാത്രത്തിലെ സയനൈഡ് തിരിച്ചറിയാന്‍ വൈകിയാല്‍ .........

Sunday, December 21, 2008

ഉച്ചക്കിറുക്കന്മാരുടെ 'മാധ്യമ' തമാശകള്‍ !!



ഉച്ചക്കിറുക്കന്മാരുടെ മാധ്യമ തമാശകള്‍ !!!